സജീവ് അയ്‌മനം
കുറ്റിമുല്ല
മുറ്റത്തെന്റെ മുല്ല പൂത്തു. അതെന്റെ സ്വപ്‌നമായിരുന്നു. വസന്തം മടങ്ങിപോകെ മുല്ലപ്പൂവിന്റെ ഓർമ്മയും സുഗന്ധവും ഞാൻ കവിതയിൽ നിറച്ചു. പൂക്കാലം കഴിഞ്ഞാലും മുല്ലപ്പൂ ചൂടി വരുന്ന കൂട്ടുകാരിയോട് എന്നും മുല്ല പൂക്കുന്നത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെഃ കുറ്റിമുല്ലക്കില്ല ഋതുഭേദങ്ങൾ. അതുകൊണ്ട് മുറ്റത്തെന്നും പൂക്കാലം, മുടിനിറയെ പൂക്കളും, മടി നിറയെ പണവും. അങ്ങനെയാണ് ഞാനും കുറ്റിമുല്ലകൃഷി തുടങ്ങിയത്. അന്നുമുതൽ എനിക്ക് കവിത നഷ്‌ടമായി. Generated from...
ദൃശ്യം
തോട്ടുകരയിലിരിക്കുന്നു ഞാനും കൂട്ടുകാരനും കാറ്റുവന്നു തൊട്ടുപോയി ഒരു കുഞ്ഞുതാമരയെ. പരൽമീനുകൾ ഓടിക്കളിക്കുന്നു പൊന്മാന്റെ നോട്ടമറിയാതെ വെളളത്തിൽ താണുകിടക്കുന്ന ചൂണ്ട കാണാതെ. മരങ്ങൾക്കിടയിലൂടെ മറയുന്ന പകലിനെ നോക്കി വരമ്പുമുറിച്ചു പോകുന്നൊരു പെൺകുട്ടി പിമ്പേ അവളുടെ പശുക്കുട്ടിയും. പിന്നിൽനിന്നും പെട്ടെന്നൊരു ഫ്‌ളാഷ്! നിറഞ്ഞ ചിരിയുമായ് നിൽക്കുന്ന കുട്ടി. അവന്റെ ചൂണ്ടയിൽ പിടയുന്ന മീനും അതിനെ നോക്കി പറന്ന പൊന്മാനും ഒരു നിശ്ചലദൃശ്യം. Generated from archiv...
കാല്‌പനികം
ഒരു ദിവസം കാട്ടിൽ ഉറങ്ങാതിരിക്കണം; നിലാവുളള രാത്രിയിൽ മരപ്പടർപ്പുകൾക്കിടയിലൂടെ ആകാശം കാണണം. അരുവികൾ ഒഴുകിക്കൊണ്ടിരിക്കും വെളളാരം കല്ലുകളെ മിനുസപ്പെടുത്തിക്കൊണ്ട്... കാറ്റു കൊണ്ടുവരും; കാട്ടുപൂക്കളുടെ മണം. അഴിഞ്ഞുപോയ പാദസരങ്ങൾപോലെ താഴ്‌വരകൾ നിശ്ശബ്‌ദമാകും. ആരും അറിയുന്നുണ്ടാവില്ല കൂട്ടിനുളളിൽ കിളികൾ സ്വപ്‌നം കാണുന്നുണ്ടാവും ഒരു കുഞ്ഞു സൂര്യനെ Generated from archived content: oct1_poem1.html Author: sajeev_aymanam