രായമംഗലം ജയകൃഷ്‌ണൻ
സുഗന്ധിയുടെ മനസ്സ്
ചുവന്ന വണ്ടിയുടെ ഹോണടി ഇപ്പോഴും എന്റെ നെഞ്ചിനകത്ത് ഇടിമിന്നലിന്റെ പ്രകമ്പനമുണ്ടാക്കുന്നു. ആ ഉച്ച സമയത്ത് ഒരു തുള്ളി വെള്ളത്തിനു വേണ്ടി വേഴാമ്പലിനെ പോലെ ഞങ്ങൾ കാത്തിരിക്കുമ്പോഴും ഡ്രൈവർ സൂക്ഷ്‌മതയോടെ വണ്ടി ഓടിക്കുകയായിരുന്നു. എന്നിട്ടും ലക്കും ലഗാനുമില്ലാതെ അവർ വന്നുകയറി.
എറണാകുളം മറൈൻ ഡ്രൈവിൽ വച്ചു അപകടം ഉണ്ടായിട്ടും അവർ നിർത്താതെ പോയി. കൂട്ടക്കരച്ചിൽ പൊങ്ങി. ചോരപ്പുഴ ഒഴുകി. ആരും തിരിഞ്ഞുനോക്കാനില്ലായിരുന്നു. പലരും മരണ വെപ്രാളത്തോടെ പിടഞ്ഞു. അവിടേയും ഓടിയെത്തിയത് കു...