രതീഷ് പാണ്ടനാട്
പട്ടം
കെട്ടു പൊട്ടിയ
ആകാശത്തിന്റെ
നടുക്ക്
പട്ടമുപേക്ഷിച്ച്
പുഴയിലൂടെ
പൂപോലെ
ആ കുഞ്ഞ്
ഒഴുകി നടന്നു.
മടന്തകൾ
വെട്ടിപ്പിടിച്ച
മരതക ദ്വീപിന്റെ
അരികു പറ്റി
തുപ്പലുകൊത്തികൾ
ഇക്കിളിപ്പെടുത്തിയിട്ടും
ചിരിക്കാതെ
മാനത്തുപേക്ഷിച്ച
പട്ടത്തിനോടെന്തോ
പറയുന്ന പോലവൻ
മലർന്ന്
മലർന്ന്
അങ്ങനെ .......
കച്ചിക്കുറ്റിയിൽ നിന്നും
ചവിട്ടിത്തെറിപ്പിച്ച
അനേകം മഴവില്ലുകൾ
വിണ്ടുകീറി വെടിഞ്ഞ
കണ്ടത്തിനെ
കണ്ണുകൾക്കൊപ്പം
നനച്ചു .
ഇക്കരെ നിന്ന്
അവന്റെ അഛൻ
സങ്കടത്തിന്റെ
മണ്ടേലേക്ക്
നിലവിളിയുടെ
...