രമിഷ രവീന്ദ്രൻ
ആൾക്കൂട്ടത്തിനിടയിൽ
നമുക്കൊന്ന് പ്രണയിക്കാം,
ഐസ്ക്രീം നുണയാതെ,
ചുണ്ടുകൾ കോർക്കാതെ,
കെട്ടിപ്പുണരാതെ,
ആൾക്കൂട്ടത്തിനിടയിൽ നിന്ന്,
പ്രണയിക്കാം.
കണ്ണിമകളുടെ കൂട്ടിമുട്ടലുകളിൽ,
കോടമഞ്ഞിൻ മൗനം പേറി,
ഇളംകാറ്റിലുലയുന്ന പൂമരം പോൽ,
ഹൃദയത്തുടിപ്പുകൾ.
കാണാതെ പോകുന്ന സന്ധ്യയുടെ മേലങ്കിയിൽ,
എനിക്ക് നീയും നിനക്ക് ഞാനുമെന്നു,
മനസ്സിൻ മണലാരണ്യങ്ങളിൽ കോറി,
രാവ് പകലാക്കാനുള്ള വെമ്പലുകൾ,
ഒടുവിൽ കണ്ടുമുട്ടുമ്പോഴുള്ള,
വിറയലുകളും ഇടിപ്പുകളും.
ആ നിമിഷങ്ങളെ സ്പർശിച്ചു,
മനസിന്റെ ചില്ലുകൂടാരത്തിലിരുന്നു,
കാത്തിരിപ...
വിശപ്പ്
നിൻറെ വിശപ്പിന്റെ ആഴങ്ങളിൽ,
ദിശ തെറ്റി നിശ്ചലമായെന്നു പുഴ.
നിൻറെ വിശപ്പിന്റെ മാലിന്യങ്ങളാൽ,
ജീർണിച്ചുവന്നു മണ്ണ്.
നിൻറെ വിശപ്പിന്റെ വേനലിൽ,
വാടികരിഞ്ഞെന്നു മരം.
നിൻറെ വിശപ്പിന്റെ തുറിച്ചുനോട്ടങ്ങളിൽ,
ശ്വാസം മുട്ടുന്നെന്ന് പെണ്ണ്.
പുഴയും മണ്ണും മരവും,
പെണ്ണും പൈതലും,
നിൻറെ വിശപ്പിന്റെ രക്തസാക്ഷികൾ.
വിശപ്പ് ശമിച്ചു,
ശാഖകൾ പടർത്തി,
വെട്ടിപിടിക്കുമ്പോഴും,
തായ്‌വേരുകൾ ഇളകുന്നത്,
അറിയാതെ പോകുന്ന മൂഢാ....
കാഴ്ച്ചകൾ
പുറംകാഴ്ചകൾ വാഴുന്ന
ആധുനികതയുടെ കാലത്ത്
അകക്കാഴ്ചകൾ തടവറയിലായിരുന്നു.
അടഞ്ഞ അകക്കണ്ണിലെ ആഴങ്ങളിൽ
ഉൾവലിഞ്ഞ് പഴകി ദ്രവിച്ച്
ഉൾക്കാഴ്ച്ചകൾ.
പുറംകാഴ്ച്ചകളോ?
നിറമുള്ള ചേലകളിൽ
മണമുള്ള അത്തറുകൾ പൂശി
ആഡംബരങ്ങളിൽ വിരഹിച്ച്
മാസ്മരിക ലഹരികൾ നുരയുന്നു.
പുറംകാഴ്ചകളുടെ സുഖലോലുപതയിൽ
ആർപ്പുവിളി മേളങ്ങളിൽ
വര്ണശബളതയിൽ
അടഞ്ഞ അകക്കണ്ണുകളുമായി
മർത്യൻ വിരഹിക്കുകയായിരുന്നു
ഏതോ ഒരു രാത്രിയുടെ
മഴവെള്ളപ്പാച്ചിലിൽ,
ഉള്ളുപൊള്ളയായ പുറക്കാഴ്ചകളുടെ
നിറവും മണവും മാസ്മരികതയും
പ്രളയത്തിന്റെ ഒഴുൽക്...