രമേഷ് പെരുമ്പിലാവ്
ദ്രൗപദി
രണ്ടാമൂഴം വായനയുടെ മൂന്നാവര്‍ത്തി പിന്നിട്ടപ്പോഴാണ് സുഭദ്രയുടെ അര്‍ഥം ചേര്‍ത്ത നോട്ടത്തിന്റെയും ദുശ്ശളയുടെ പരിഹാസച്ചിരിയുടെയും സാരം പാഞ്ചാലിക്കു ഉള്‍ക്കൊള്ളാനായത്. അകില്‍ പോലെ പുകഞ്ഞ അവളുടെ മെയ്യില്‍ താമരപ്പൂവിന്റെ ഗന്ധമുള്ള വിയര്‍പ്പ് പൊടിഞ്ഞു. അഞ്ജനശലാകകള്‍ നിരത്തിയെന്ന വിധമുള്ള ഇമകള്‍ക്കു കീഴെ കരിനീല കണ്ണുകളില്‍ അഗ്നി ചിതറി. ആദിത്യനെ കിനാവു കാണുന്നതിനിടയില്‍ കുന്തീദേവിയും കാര്‍കൂന്തലിന്റെ സൗരഭ്യം ആസ്വദിക്കുന്ന മതിഭ്രമത്തില്‍ ഗാന്ധാരി വലിയമ്മയും പാഞ്ചാലിയുടെ പരിദേവനം മുഖവിലയ്‌ക്കെടുത്തില്ല. ...
സമർപ്പണം, മഞ്ഞപ്പൂമ്പാറ്റകൾക്ക്
വൈക്കം മുഹമ്മദ് ബഷീർ, പി.കുഞ്ഞിരാമൻനായർ, എ.അയ്യപ്പൻ, ബാലചന്ദ്രൻ ചുളളിക്കാട്, ടി.വി. കൊച്ചുബാവ ഇത്തരം രചനാത്യാഗങ്ങൾക്കൊന്നും സമയമില്ല. എന്നാൽ, എഡിറ്റർ മേശയിൽ നിന്ന് പേജുകൾ പറന്ന് പോകാതിരിക്കാനായി ‘വിദേശനെ’ കയറ്റിവെയ്‌ക്കാൻ ഒരുക്കവുമല്ലാത്ത പുതുതലമുറയിലെ കഥാകൃത്ത് രമണൻ അനുഭവങ്ങൾക്കായി കിഴക്കുവശത്തെ ‘ഒറ്റവാതിൽ’ ജാലകം തുറന്നുവെച്ചു. അപരന്റെ ‘ചൂണ്ടലി’ലെ വൃദ്ധനായി, ഇരയ്‌ക്കായി, വേട്ടക്കാരനായി കാത്തിരിക്കുന്നു. ‘അവകാശി’കളുടെ കനമുളള മടുപ്പിക്കുന്ന സമയത്തെ മുന്നിൽ നിവർത്തിവെച്ച് ദേവയാനി. ശുക്ര...