രാമചന്ദ്രൻ. മൊറാഴ
മരണങ്ങൾ പറയുന്നത്
മരണങ്ങൾ പറയുന്നത്
1.
മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ?
മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും
പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി
ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും
ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല,
വഴിമുടക്കിയവരോടു പരാതിയില്ല,
അവഗണിച്ചവരോടു പരിഭവവും
നഷ്ടകണക്കുകൾ ഒന്നും പറയില്ല .
ഇന്നലെകളെ കുറിച്ചു പതം പറയില്ല
നാളെയെക്കുറിച്ചു വാചാലമാകില്ല
ഇന്നിനെക്കുറിച്ചു നല്ല നാലഞ്ചു
വാക്കോതിപ്പറഞ്ഞു നിർവൃതി കൊള്ളും.
മരണംകൊണ്ടു അവസാനിക്കുന്നതാണു
ജീവിതമെന്ന മിഥ്യാ ധാരണയു...