രാജൻ മൂത്തകുന്നം
പിശുക്കന്റെ മരണം
ശങ്കുണ്ണി പിശുക്കനും കടംവാങ്ങിയാൽ തിരിച്ചുകൊടുക്കാത്തവനുമായിരുന്നു. വീട്ടിലെ അത്യാവശ്യകാര്യങ്ങൾക്കുപോലും പണം ചെലവാക്കാൻ അയാൾ മടിച്ചിരുന്നു. വയർ നിറയെ അഹാരം കഴിക്കാൻ പിശുക്ക് അയാളെ അനുവദിച്ചില്ല. വരുമാനമുണ്ടായിരുന്നിട്ടും കിട്ടാവുന്നവരിൽ നിന്നെല്ലാം കടം വാങ്ങി ശങ്കുണ്ണി സൂക്ഷിച്ചുവച്ചു. കടം കൊടുത്തവർവന്ന് ആവശ്യപ്പെടുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അയാളുടെ പതിവ്. കൊച്ചുനാണുവിന്റെ പക്കൽ നിന്നാണ് ശങ്കുണ്ണി പലപ്പോഴും പണം കടം വാങ്ങിയത്. അത് വലിയൊരു തു...
പിശുക്കന്റെ മരണം
ശങ്കുണ്ണി പിശുക്കനും കടം വാങ്ങിയാൽ തിരിച്ചു കൊടുക്കാത്തവനുമായിരുന്നു. വീട്ടിലെ അത്യാവശ്യ കാര്യങ്ങൾക്കുപോലും പണം ചെലവാക്കാൻ അയാൾ മടിച്ചിരുന്നു. വയർനിറയെ ആഹാരം കഴിക്കാൻ പോലും പിശുക്ക് അയാളെ അനുവദിച്ചില്ല. വരുമാനമുണ്ടായിരുന്നിട്ടും കിട്ടാവുന്നവരിൽ നിന്നെല്ലാം ശങ്കുണ്ണി കടം വാങ്ങി സൂക്ഷിച്ചുവച്ചു. കടം കൊടുത്തവർ വന്ന് ആവശ്യപ്പെടുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അയാളുടെ പതിവ്. കൊച്ചു നാണുവിന്റെ പക്കൽ നിന്നാണ് ശങ്കുണ്ണി പലപ്പോഴും പണം കടം വാങ്ങിയിരിന്നത്. അത് വലിയൊരു തുകയുണ്ടാ...
മരുമകളുടെ മറുപടി
ഭൂപേന്ദ്രപ്രസാദ് ധനികനായിരുന്നു. അദ്ദേഹം ഏക മകന്റെ വിവാഹഘോഷയാത്ര ആഢംബരപൂർണ്ണവും ഗംഭീരവുമാക്കുന്നതിന് വൻ തുക ചെലവാക്കി. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്‌ചകൾക്കുശേഷം മരുമകളുടെ ബുദ്ധിസാമർത്ഥ്യം പരീക്ഷിക്കാനായി ഭൂപേന്ദ്ര ചോദിച്ചു. “നിങ്ങളുടെ വിവാഹത്തിനായി ഞാൻ എത്രതുക ചെലവാക്കിയെന്ന് ഊഹിച്ചു പറയാമോ?” “ഉദ്ദേശം ഒരു ചാക്ക് അരിയുടെ വില”. അതുകേട്ട് ഭൂപേന്ദ്ര അമ്പരന്ന് വാപൊളിച്ചിരുന്നുപോയി. “ഒരു ചാക്ക് അരിയുടെ വിലയോ! ഛേ....”അയാൾ തുപ്പി. “ബുദ്ധികെട്ട പെണ്ണേ, വിവാഹത്തിന് വലിയൊരു തുക ചെലവാക...
കൊച്ചുരുളി
ശങ്കുണ്ണ്യേട്ടന്റെ വീട്ടിൽ കളളൻകേറി. ദാഹിച്ചപ്പോൾ വെളളമെടുക്കാനായി ശങ്കുണ്ണി അടുക്കളയിലേക്കു ചെന്നു. അപ്പോൾ കൊച്ചുരുളിയുമെടുത്ത് ഒരാൾ മുറ്റത്തിറങ്ങുന്നതുകണ്ടു. ഇളയമകൻ കൊച്ചുനാണുവാണ് അതെന്ന് ശങ്കുണ്ണി ആദ്യം കരുതി. വെളളം കുടിച്ച്, ദാഹംമാറ്റി ഉമ്മറത്തേക്കു വന്നപ്പോൾ കൊച്ചുനാണു അവിടെ ഇരുന്ന് നുണപുരാണം കഥാപുസ്തകം വായിക്കുന്നതു കണ്ടു. പരിഭ്രമത്തോടെ ഉടനെ അടുക്കളയിലേക്കോടി ചെന്നപ്പോൾ കൊച്ചുരുളിയും കൊണ്ട് മുറ്റത്തിറങ്ങിയവൻ അത് തലയിൽ കമഴ്‌ത്തി വച്ചുകൊണ്ട് മതിൽചാടിപ്പോകുന്നതുകണ...
പന്തയം പിന്നെയും
ഓട്ടക്കാരൻ മുയലൊരുനാൾ പയ്യെപ്പമ്മി പോകുന്ന ആമയെനോക്കി കളിയാക്കി എന്നോടോടി ജയിക്കാമോ? ആമതിരിഞ്ഞു, പുഞ്ചിരിതൂകി സമ്മതമേകി സന്തോഷം പന്തയമാകാം, ഓടാമല്ലോ നാളെത്തന്നെ അതിരാവിൽ പൊന്മാൻ പാറയിൽ നിന്നു തുടങ്ങി ചെമ്പുക്കാവിലെ കൊന്നമരത്തിൽ ആദ്യം ചെന്നു തൊടുന്നവനല്ലോ വിജയി, യവനൊരു ഭാഗ്യശ്രീ! മത്സരമേളം ആനന്ദമയം കാടിനു പുത്തനുണർവേകി, കൊട്ടും കുരവയുണർന്നപ്പോൾ കേട്ടവർ കേട്ടവർ വരവായി! മർക്കടനുടനെ കുഴലു വിളിച്ചു. മുയലു കുതിച്ചു, ആമയിഴഞ്ഞു. മുയലിന്റോട്ടം അതികേമം ആമയുടേതോ മന്ദഗതി ഓടുമ്പോൾ മുയൽ സ്വപ്‌നം കണ്ടു ആ...
മുയലിന്റെ ബുദ്ധി
മാനാഞ്ചേരി കുന്നിലാണ് സൗമ്യൻ മുയലിന്റെ മാളം. അവന് ശത്രുക്കൾ അനവധിയുണ്ടായിരുന്നു. അവരിൽ പ്രധാനി ശങ്കുക്കുറുക്കനായിരുന്നു. താഴ്‌വരയിൽ നിന്ന് ചക്കരക്കിഴങ്ങ് മാന്തിപ്പറിച്ചു തിന്നുമ്പോഴും സൗമ്യന്റെ കണ്ണും കാതും ചുറ്റിലും ശ്രദ്ധിക്കുമായിരുന്നു. ശങ്കുക്കുറുക്കൻ വന്നാൽ ഓടി രക്ഷപ്പെടണമല്ലോ. മാളത്തിൽ സൗമ്യനേയും കാത്തിരുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും സൂത്രം പ്രയോഗിച്ചു ശങ്കുക്കുറുക്കൻ കൊന്നുതിന്നു. മാളത്തിലേക്കു വന്നപ്പോഴാണ് കുറുക്കൻ ഓടിപ്പോകുന്നത് കണ്ടത്. അവന്റെ വീർത്ത വയറും ചിറിയിലെ ചോരപ്...
അമ്മ പറഞ്ഞത് മറക്കല്ലേ
ആ വാഴത്തടത്തിൽ ചിക്കിച്ചികയുന്നത് കുക്കു കോഴിയും ഒമ്പതു മക്കളുമാണ്. കറുപ്പും വെളുപ്പും ചെന്നിറവുമുളള കോഴിക്കുഞ്ഞുങ്ങളെ കാണാൻ എന്തുരസം! മണ്ണിനടിയിൽ നിന്നു ഞാഞ്ഞുളുകളേയും ചെറുപ്രാണികളെയും ചികഞ്ഞുപിടിക്കാൻ തളളക്കോടി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. അതിനിടയിൽ ഞാഞ്ഞൂളിനെ ചികഞ്ഞെടുത്ത ഒരു കുഞ്ഞ് അതിനേയുംകൊണ്ട് കൂട്ടത്തിൽ നിന്ന് ഓടി. പിന്നാലെ മറ്റു കുഞ്ഞുങ്ങളും ഓടിയെത്തി അതിനെ വളഞ്ഞു. കറുത്ത കോഴിക്കുഞ്ഞ് ഓട്ടക്കാരൻ കുഞ്ഞിന്റെ ചുണ്ടിൽ നിന്ന് ഇരയെ തട്ടിയെടുത്തു. പിന്നെ മറ്റെല്ലാ കുഞ്ഞുങ്ങളുംകൂടി കറുത...
തത്തമ്മ
പച്ചപ്പട്ടുടയാടയണിഞ്ഞൊരു പച്ചമരത്തിൻ കൊമ്പത്ത് പച്ചത്തളിരുകൾ കൊത്തിക്കൊത്തി പച്ചത്തത്തയിരിക്കുന്നു ! Generated from archived content: nurse5_feb4_10.html Author: rajan_muthkunnam
ചൂരൽചൂട്
നേരം വൈകി ചെന്നെന്നാൽ ടീച്ചറ് ചൂരലെടുത്തീടും അടിയുടെ ചൂട് കുറഞ്ഞെന്നാൽ വീണ്ടും വൈകിച്ചെന്നീടും. Generated from archived content: nurse4_oct3_09.html Author: rajan_muthkunnam
മേളം
ചെണ്ടയടിച്ചു ചെല്ലപ്പൻ താളം കൊട്ടി തങ്കപ്പൻ കുഴലു വിളിച്ചൂ കുഞ്ഞപ്പൻ കണ്ടു രസിച്ചു കണ്ടപ്പൻ! Generated from archived content: nurse4_sep22_09.html Author: rajan_muthkunnam