രാഹുൽ ശങ്കുണ്ണി
വാഴ്‌വേമായം
ജനിച്ചപ്പോൾ തന്നെ പൊക്കിളിന്റെ സ്ഥാനത്ത് അമ്പതു പൈസാ നാണയത്തിന്റെ വലിപ്പമുള്ള ഒരു ദ്വാരമാണു ജേക്കബിന് ഉണ്ടായിരുന്നത്.ജനനത്തോടെ അമ്മ മരിച്ചതുകൊണ്ട് മുത്തശ്ശിയാണു കുട്ടിയെ വളർത്തിയത് .അവർക്കു ജേക്കബിന്റെ വയറിലെ സുഷിരം ചെറിയ തലവേദന അല്ല നൽകിയത്.കണ്ണു തെറ്റിയാൽ ഈച്ചയും പാറ്റയും പല്ലിയുമെല്ലാം കുട്ടിയുടെ വയറ്റിലേക്കു കടക്കും.അതുകൊണ്ടു കുട്ടിയുടെ വയറിനു ചുറ്റും ഒരു തുണി അവർ സദാ കെട്ടിയിട്ടു.സ്ക്കൂളിൽ എത്തിയപ്പോൾ ജേക്കബിന്റെ വയറിലെ ദ്വാരം കുട്ടികൾ കണ്ടുപിടിച്ചു . അതിലൂടെ അവൻറെ കുടലും പണ്ടവും കാണാൻ ...
പ്രതിപക്ഷം
രണ്ടു കാരണങ്ങളാണു പറയപ്പെടുന്നത്. ഒന്ന്, ദശാബ്ദങ്ങൾക്കു ശേഷം അങ്ങേർ ഒരു പുസ്തകം വായിച്ചത്. പുസ്തകം ഗാന്ധിയുടെ ആത്മകഥ ആയിരുന്നു. രണ്ട് ,ദില്ലി സന്ദർശിച്ച സമയത്തു പല തവണ രാജ്ഘട്ടിൽ പോയത്.അവിടെവച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ ഗാന്ധിയുടെ ആത്മാവ് അയാളിൽ ആവേശിച്ചിട്ടുണ്ടാകാം. ഏതായാലും നാട്ടിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് പുതിയ ആൾ ആയിരുന്നു.
അയാൾ ഗവണ്മെന്റിനെ കടന്നാക്രമിക്കാതായി. ഗവൺമെന്റാകട്ടെ ഒരബദ്ധത്തിനു പുറകെ മറ്റൊന്നെന്ന നിലയിൽ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു . പ...
സ്ത്രൈണം (ഭാഗം രണ്ട്)
രാമന്റെ മരണം കഴിഞ്ഞ് ആറു മാസം കൂടി രാധമ്മ കോഴിക്കോട്ട് തുടർന്നു. ഫ്ലാറ്റിനു തരക്കേടില്ലാത്ത ഒരു വില കിട്ടിയപ്പോൾ അതു വിറ്റു ദീപയുടെ കൂടെ താമസമാക്കി. അതിനു മുമ്പ് രാമന്റെ കുടുംബ പെൻഷൻ അവർക്കു കിട്ടിത്തുടങ്ങി. പൂനെയിലേക്കു ദിവ്യക്കും ട്രാൻസ്ഫർ തരപ്പെട്ടത്തോടെ നാലുപേർക്കും ഒരുമിച്ചു താമസിക്കാൻ സൗകര്യമായി. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം അതാണ് എന്ന് അവർക്കു തോന്നി . സാമ്പത്തിക സ്വാതന്ത്ര്യം അവർ അളവില്ലാതെ ആസ്വദിച്ചു. ചെലവ് കൂടുതലും രാധമ്...
സ്ത്രൈണം
അമ്മയും മകളും എന്നതിലുപരി രാധമ്മക്കും ദീപക്കുമിടയിൽ കുറെയേറെ സമാനതകളുണ്ട് . ഇരുവരുടെയും ജീവിതങ്ങൾ ഒരുമിച്ചു വെച്ചാൽ
സമാനതകളുടെ പരമ്പര തന്നെ കാണാം. കാഴ്ചയിലെ സാമ്യവുംരൂപലാവണ്യവും എടുത്തുപറയണം. ഇരുവരും കൗമാരത്തിൽ തന്നെ പ്രണയബദ്ധരായവരും കൃത്യം പതിനെട്ടാംവയസ്സിൽകാമുകന്മാരെത്തന്നെ വിവാഹം കഴിച്ചവരും ഒരുവർഷത്തിനുള്ളിൽ ഓരോ പെൺകുട്ടികളെ പ്രസവിച്ചവരുമാണ് . രാധമ്മയുടെ പത്തൊമ്പതാം വയസ്സിലെ മകൾ ദീപയാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇരുവർക്കും ആനന്ദകരമായ ദാമ്പത്യം ലഭിച്ചു എന്നതും വേണമെങ്കി...
വേഴാമ്പൽ
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ആകർഷണമാണ്.ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞ് തീവ്രമായ അഭിനിവേശമായപ്പൊഴും അഭിമാനം വിട്ട് കളിച്ചില്ല.ഒരു തവണ പോലും അവനോട് അങ്ങോട്ടുചെന്ന് ഒന്നും പ്രകടിപ്പിക്കാൻ പോയിട്ടില്ല.അവൻ സ്ക്കൂളിലെ ഏറ്റവും സമർത്ഥനായ കുട്ടിയൊന്നും ആയിരുന്നില്ല ,ഗംഗ ഓർത്തു. പക്ഷെ തീർച്ചയായും അന്നുവരെ (ഇന്നുവരെയും) കണ്ടിട്ടുള്ള ആണ്‍കുട്ടികളിൽ ഏറ്റവും സുന്ദരൻ അവൻ തന്നെയായിരുന്നു. അച്ഛൻറെ ഡെന്റൽ ക്ലിനിക്കിലിരിക്കുമ്പോൾ പല്ലുവേദനയുമായി അവൻ അമ്മയേയും കൂട്ടി വന്നു . "ഈ കുട്ടിയെ എനിക്കറിയാം...
ത്രിവിക്രമന്റെ പുസ്തകം
ത്രിവിക്രമന്റെ പുസ്തകത്തെക്കുറിച്ചു ഞാൻ ആദ്യം കേൾക്കുന്നതു കാദറിൽ നിന്നാണ്. "ത്രിവിക്രമന്റെ പുസ്തകത്തിൽ പറയുന്നതിനപ്പുറം ഒന്നും ഈ നാട്ടിൽ നടക്കില്ല.ആർക്കും അതിനപ്പുറം പോകാനൊക്കില്ല". ഇതായിരുന്നു കാദർ പറഞ്ഞത്.'ഈ നാട്' എന്നു വെച്ചാൽ ഇരുളൻചിറ. ഇവിടേക്ക് ഞാൻ സ്ഥലം മാറി വന്നതിനർത്ഥം ത്രിവിക്രമന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻറെ ജീവിതത്തെയും സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും.
അസാധാരണമായ ഒരു സ്ഥലത്താണ് ഞാൻ വന്നുചേർന്നിരിക്കുന്നത് എന്ന് എനിക്കും തോന്നാതിരുന്നില്ല. ഇവി...
ഇതിഹാസം
ഗാലറി നിറയുന്നതിൻറെ ആരവം കേൾക്കാമായിരുന്നെങ്കിലും ആസ്വദിച്ച്, ശാന്തമായിട്ടാണ് ഭുപീന്ദർ സിംഗ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. കൂടെയുള്ളവർ അതേസമയം പതിവിലും വളരെയേറെ പിരിമുറുക്കത്തിലായിരുന്നു. വേവലാതിയോടെ പരസ്പരം സംസാരിക്കുകയും ഭക്ഷണത്തിനിടയിലും പ്രാർത്ഥിക്കുകയും ചെയ്യുകയുമായിരുന്നു. അവർ രാഷ്ട്രത്തിൻറെ ക്രിക്കറ്റ് ടീം അംഗങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരത്തിൻറെ പകുതി പിന്നിട്ടു കഴിഞ്ഞിരുന്നു. ആശാവഹമായിരുന്നില്ല കാര്യങ്ങൾ. എതിർ ടീം ഉയർത്തിയ സ്ക്കോർ ആലോസരമുണ്ടാക്കാൻ പോന്നവിധം ഉയർന്നതാണ്. ...
അരനാഴികനേരം
യുക്തിവാദികളുടെ മീറ്റിങ്ങിൽ നിന്നിറങ്ങി വീട്ടിലെത്തിയ ചെറുപ്പക്കാരൻ ആദ്യം ചെയ്തത് കത്തിച്ചു കളയാനായി സ്വന്തം ജാതകം തപ്പിയെടുക്കുകയാണ് . കത്തിക്കുന്നതിനു മുൻപ് വെറുതെ ഒന്നു നോക്കിയതും യുവാവ് ഞെട്ടി .അതുവരെ ജീവിതത്തിൽ നടന്നതും നടത്തിയതുമെല്ലാം ജാതകത്തിലുണ്ട് . പരീക്ഷയിൽ തോറ്റതും പാമ്പു കടിച്ചതും മുതൽ ആദ്യമായി വേശ്യയെ കാണാൻ പോയതു വരെ. എല്ലാം നാഴിക,വിനാഴിക കൃത്യമായി .ജാതകം അവസാനിക്കുന്നത് 'ജാതകന് പത്തൊമ്പതു വയസ്സും പത്തു മാസവും ആറു ദിവസവും മൂന്നു നാഴികയും ഏഴു വിനാഴികയും പ്രായമാകുമ്പോൾ ഈ ജാതകം തപ്പിയ...
മതിൽ
ഓഹരി വിപണിയെ മാത്രം ആശ്രയിച്ച് ഇടത്തരക്കാരന് മുന്നോട്ടു പോകാൻ ഒക്കില്ലെന്ന് രേഖ പറയുന്നതിൽ കാര്യമുണ്ടെന്ന് ഗിരീഷിന് നന്നായി അറിയാം .എന്നാൽ ഈ പ്രായത്തിൽ ഇനി പെട്ടെന്നൊരു സംരംഭത്തിന് ഇറങ്ങാൻ ധൈര്യം പോര .ഊർജ്ജവും. വീണ്ടും ഗൾഫിന് പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മരവിപ്പ് ഹൃദയത്തിലേക്ക് പടരുന്നു. ഒരുമാതിരി കുറ്റപ്പെടുത്തലുകളെയൊക്കെ ഒട്ടകപ്പക്ഷിയെപ്പോലെ നേരിട്ടു കൊണ്ടുപോകാനും വശമായിരിക്കുന്നു. അത്യാവശ്യം സമ്പാദ്യം ,രേഖയുടെ വരുമാനം.അങ്ങനെ പോകുന്നപോലെ പോകട്ടെ.
ചിന്തകളുടെ ചങ്ങല മുറിച്ചുകൊ...
വാചാലം
വെയിലത്ത് പിടിച്ചിട്ട ബസിൽ വൃദ്ധൻ കണ്ണുകളടച്ച് ശാന്തനായി ഇരുന്നു .അടുത്തിരുന്ന ചെറുപ്പക്കാരന് പക്ഷെ വിരസത വന്നു . എത്ര നേരമായിരിക്കുന്നു ബസ് പിടിച്ചിട്ടിട്ട് ! അതും കൊടും വെയിലത്ത്. ബുദ്ധപ്രതിമ പോലെ ഇരിക്കുന്ന വൃദ്ധൻറെ മഹാശാന്തത ചെറുപ്പക്കാരനിൽ അസ്വസ്ഥത ജനിപ്പിച്ചു. സന്ദർഭത്തിനു തീരെ യോജിക്കാത്ത ആ ശാന്തത ഭേദിക്കപ്പെടേണ്ടതാണെന്ന് അയാൾ തീരുമാനിച്ചു. "ഉടനെ എങ്ങാനും വിടുമോ ചേട്ടാ?" അയാൾ വൃദ്ധൻറെ നേരെ തിരിഞ്ഞു ചോദിച്ചു. വൃദ്ധന്റെ കണ്ണുകൾ തുറക്കപ്പെട്ടു. അവ ചെറുപ്പക്കാരനിൽ കൃപയോടെ പതിഞ്ഞു . "...