Home Authors Posts by പുഴ

പുഴ

2733 POSTS 1 COMMENTS

നവസാഹിത്യകാരന്മാർക്കായി കിലയും ശിഖയും കൈകോർക്കുന്ന...

      അജയ് നാരായണൻ കാവ്യശിഖയുടെ  ആഭിമുഖ്യത്തില്‍ മേയ് മാസത്തില്‍ ഒരു  സാഹിത്യശില്പശാലയും ത്രിദിനക്യാമ്പും മെയ്‌മാസം 12, 13, 14 എന്നീ തീയതികളിൽ കിലയില്‍വച്ച് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ - മുളങ്കുന്നത്തുകാവ്) നടത്തുന്നു. കാവ്യശിഖാസംഗമവും ത്രിദിന സാഹിത്യശില്പശാലയും കഥ -കവിത ക്യാമ്പുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഡോ. സി. രാവുണ്ണിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ ക്യാമ്പിൽ പത്തോളം പ്രമുഖസാഹിത്യകാരൻമാരുടെ വിഷയാധിഷ്ഠിതമായ ചർച്ചകളും സംവാദങ്ങളു...

ഒളപ്പമണ്ണ സ്മരണ ; ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്...

  അയനം സാംസ്കാരിക വേദിയുടെ മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ഒളപ്പമണ്ണക്കവിത ഇരുളും വെളിച്ചവും’ എന്ന വിഷയത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. കെ.കെ.പി. സംഗീത, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി. ഉണ്ണികൃഷ്ണൻ, യു.എസ്. ശ്രീശോഭ് എന്നിവർ പങ്കെടുക്കും.

ആര്‍ട്ട് ആൻഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023

          വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആര്‍ട് ലൗവേഴ്‌സ് ഓഫ് അമേരിക്ക) യുടെ  നേതൃത്വത്തില്‍ മലയാള കലാ സാഹിത്യോത്സവം - ആര്‍ട്ട് ആന്റ്  ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023  (ALF 2023 )  മെയ് മാസത്തില്‍ നടക്കും.    2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിലെ റാന്‍ഡോള്‍ഫ്  ഹൈസ്‌കൂള്‍ പെര്‍ഫോമന്‍സ് ആര്‍ട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച  പ്രാദേശിക സമയം രാവിലെ 10.00ന്  ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണി...

മുൻകാല കവിതകൾ ; സീരീസ്

        നിങ്ങള്‍ തനിയെ തീ കത്തിക്കുക. നിങ്ങളറിയാത്ത വഴിപോക്കന് ഒരു കപ്പു കാപ്പി കൊടുക്കുക. ഇളവെയിലു കൊള്ളുന്ന പൂച്ചയെ നോക്കി വെറുതേയിരിക്കുക. നിങ്ങളുടെ മടിയിലെ പുസ്തകം വലിച്ചെറിഞ്ഞ് പരുന്തു വട്ടം ചുറ്റുന്നതു നോക്കുക. ഒരു ചെടി നട്ടുനനച്ചു വളര്‍ത്തി ആദ്യത്തെ പൂവിരിയുന്നതു കാണാന്‍ അയല്‍ക്കാരിയെയും വിളിക്കുക. വസന്തത്തില്‍ മലകയറുക. വെളുത്തപക്ഷത്തില്‍ മുക്കുവരോടൊത്ത് കടലില്‍ പോവുക. മുത്തശ്ശിയുടെ പ്രസാദത്തിന്റെയും കാമുകിയുടെ ഗന്ധത്തിന്റെയും...

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട് ” : ...

      പ്രവീണ്‍ രാജ്     താന്‍കൂടി ഉള്‍പ്പെടുന്ന ഈ പ്രപഞ്ചത്തെ, ഇന്ദ്രിയാധീനമായ ലോകത്തെ കവിതയായി അടയാളപ്പെടുത്താന്‍ വെമ്പുന്ന മനസ്സിന്റെ ഉടമയാണ് അസീം താന്നിമൂട്.’നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട്’ എന്ന് കവി തന്നെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ദ്രിയ ഗോചരമായ പ്രപഞ്ചത്തെ കാവ്യ കലയാകുന്ന ഏഴാം ഇന്ദ്രിയം കൊണ്ട് അളക്കാന്‍ ശ്രമിക്കുന്ന കാവ്യാധ്വാനം കവിയെ സമകാല കവിതയില്‍ വേറിട്ട സാന്നിധ്യമാക്കുന്ന...

കവയിത്രികൾക്ക് ആദരം ; കവിതകൾ ക്ഷണിച്ചു

യൂസഫലി കേച്ചേരിയുടെ ഏഴാം ചരമവാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി കവയിത്രികളെ ആദരിക്കുന്നു. കവിതകൾ അയച്ചുതരുന്ന 101 കവയിത്രികളെയാണ് പ്രശംസാപത്രം നൽകി ആദരിക്കുന്നത്. കവിതയ്ക്ക്‌ പ്രത്യേക വിഷയമോ നിബന്ധനകളോ ഇല്ല. ഏതു പ്രായക്കാർക്കും അയയ്ക്കാം. അവസാനതീയതി മാർച്ച് 10. അയയ്ക്കേണ്ട വിലാസം- സലിം ഇന്ത്യ, പ്രസിഡന്റ്, യൂസഫലി കേച്ചേരി ട്രസ്റ്റ്, കേച്ചേരി പി.ഒ., പിൻ-680501, തൃശ്ശൂർ. വിവരങ്ങൾക്ക്: 98957 35745. ചരമവാർഷികം കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ 21-ന് ആചരിക്കും. യൂസഫലി കേച്ചേരിയുടെ പേരിൽ ഏർപ്പെടുത...

മുൻകാല കവിതകൾ ; സീരീസ്

      സമർപ്പണം     നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്റെ പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും; മിന്നൽ,ഇടിമുഴക്കങ്ങൾ, മഴ, വെയിൽ നിന്നെക്കുറിച്ചെൻ വികാരമാണൊക്കെയും. ആകാശനീലമോ നിന്റെ സിംഹാസനം, ആഴിയിൽ നിന്റെ നാമോച്ചാരണസ്വനം. ഞാനടിവയ്ക്കുമീ മണ്ണിലോരോ തരി- ച്ചോടിലും നിന്റെ സ്നേഹാക്ഷരാലിംഗനം. അസ്തമയത്തിൽ നിന്നാത്മാഗ്‌നി, പാതിരാ നക്ഷത്രമണ്ഡലം നിൻ ശുഭസ്പന്ദനം. വായുവിൽ നിന്റെ സന്ദേശം, ജലത്തിലോ ജീവനേകുന്ന സ്വച്ഛന്ദരാഗാമൃതം. ഓമനേ,നിന്മുന്നിലെന്നെ വച്ചിങ്ങനെ ...

മുൻകാല കവിതകൾ – സീരീസ്

        അറിവിന്റെ അർത്ഥം         ഉരുകിത്തിളയ്ക്കുന്ന കാർമഷിക്കടൽ നടുവിൽ ഉയരുന്ന കോൺക്രീറ്റ്‌ കാടണിദ്വീപിൽ ഇഴുകുന്ന മങ്ങൂഴമിളകൊള്ളും വീട്ടിൽ ഇറയത്തു തൂങ്ങുന്ന കണിവെള്ളരിക്ക പോൽ അഴകാർന്നു മിഴിവാർന്നു തൂങ്ങുന്നു ജീവൻ ഇതു തൂക്കിയവനാ,രെത്രനാളേ,ക്കിതെന്തു കെട്ടെന്തിനെന്നിരുൾനടുവിലൂർന്നു വീണൊരുവെറും തരിയായി മുങ്ങിമറയും? ഇതുതാൻ മുഴങ്ങുന്ന ചോദ്യം ഇതറിവതേ പരമനിഗൂഢമാമറിവ്‌ ഈ അറിവൊരിടിവാളുപോൽ തെളിയുമ്പോൾ ഈ വാഴ്‌വിന്റെ പ...

കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കം

  അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി. മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയി തോമസിനെയും മന്ത്രി വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിക്കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശ...

സ്വന്തം ഞാൻ

      നിന്റെയർത്ഥം മുങ്ങിത്തപ്പീ എന്റെ നിഘണ്ടുവിൽ മുങ്ങിത്തപ്പിപ്പോകെപ്പോകെ എന്തിനെ ഞാൻ തിരയുന്നെന്നു മറന്നേപോയ്‌ എന്റെ ചുറ്റും ചിന്തകൾ വാക്കുകൾ എന്തു കൂമ്പാരം! ആൾക്കൂട്ടത്തിന്നിരമ്പമെന്നിലെ ആഴമളന്നു ആറ്റുതിട്ടയിലീറക്കാട്ടിലെ- യൊറ്റയാനായ്‌ ഞാൻ കൂട്ടം വിട്ടു നടന്നപ്പോഴെൻ മസ്തകത്തിൽ സ്വപ്നനിലാവിൽ കണ്ടല്ലോ നിന്നെ ശാന്തമെന്റെ മനസ്സിൻ നടുവിൽ പർണകുടീരം എന്റെ ചിന്തകൾ പോലും കാനന- ഗുഹാമുഖത്തിൽ പെരുകി മുഴങ്ങി എന്നതീന്ദ്രിയശബ്ദലയങ്ങളി- ലുണർന്നിരുന്നൂ ...

തീർച്ചയായും വായിക്കുക