പുഴ
കവിതയിൽ ഒഴുകുമ്പോൾ പുഴ ശാന്തമല്ല
പി.എൻ.ഗോപീകൃഷ്ണൻ
പുഴകൾ ഇല്ലായിരുന്നെങ്കിൽ
കവികൾ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യം ലോകത്ത് എവിടെയും സംഗതമാണ്. പുഴകൾ ഒഴുകുന്ന ഒരു വഴി കവിതയുടേതാണ്.
"തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ് നാലഞ്ചു നൂറ്റാണ്ടു ദൂരം"
എന്ന് ആറ്റൂർ രവിവർമ്മ .
ഇന്നലെപ്പോലും, അപരിചിതമായിത്തീരുന്ന നാളുകളിൽ അത് എത്തിപ്പിടിക്കാൻ ആകുന്നില്ല എന്നുകൂടി സങ്കടത്തിലോ സന്തോഷത്തിലോ കവി
പറഞ്ഞുവെയ്ക്കുന്നുണ്ട്.
പക്ഷെ അത്ര ദൂരം എഴുത്തച്ഛൻറെ സരയൂവും ആറ്റൂരിൻറെ പേരാറും
തമ്മിൽ ഇല്ല. ഇടപ്പള്ളിയില...
നൈരാശ്യത്തിന്റെ സങ്കീർത്തനം
വിവർത്തനം : വി. രവികുമാർ
നിങ്ങൾ എന്നെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ, ഹേ അപരാ, എത്ര അദൃശ്യരാണ് പരസ്പരം നാമെന്ന്? നമുക്കന്യോന്യം എത്ര കുറച്ചേ അറിയുള്ളുവെന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? നാം പരസ്പരം കാണുന്നുണ്ട്, എന്നാൽ പരസ്പരം കാണുന്നുമില്ല. നാം പരസ്പരം കേൾക്കുന്നുണ്ട്, നാം കേൾക്കുന്നതാകട്ടെ, നമുക്കുള്ളിലെ ഒരു ശബ്ദവും.
അന്യരുടെ വാക്കുകൾ നമ്മുടെ കേൾവിയിലെ പിശകുകളാണ്, നമ്മുടെ ധാരണയിലെ കപ്പല്ച്ചേതങ്ങൾ. അന്യ...
ഇറ്റ്ഫോക്കിന് തുടക്കം
കോഡിഡ് കാരണം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം
ഇറ്റ്ഫോക്കിന് വീണ്ടും തിരി തെളിഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന് തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന് ഇറ്റ്ഫോക് ബുള്ളറ്റിന് സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് പി ആര് പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്...
അവസാനത്തെ വെള്ളിയാഴ്ച
അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍
ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു
ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളി...
അപ്പാസിനെക്കുറിച്ചുള്ള ഓർമകൾ
ഡി. യേശുദാസ്
കുന്നിൻ ചരിവിറങ്ങി
വയൽ വരമ്പിലൂടെ
അപ്പാസ്സുരാജൻ ചിരിച്ചോണ്ടു വരുന്നു.
സ്ക്കൂൾ മുറ്റം:
ചത്തതും ജീവിച്ചതും കളി.
അവനെക്കൂട്ടുന്നില്ല.
അടിപിടി
അപ്പാസ്സെന്നെ ഇടിച്ചു പഞ്ചറാക്കുന്നു.
അപ്പാസ്സു ചിരിക്കുന്നു, മന്ദമായി.
അവനു ഭ്രാന്തു വന്നുവത്രേ.
എവിടെയോ ഒരു പ്രണയിനിയുണ്ടായിരുന്നുവത്രേ.
മർദ്ദനമേറ്റോർമക്കേടുകളിൽ വഴുക്കിയത്,
വിഷാദത്തിൻ കയത്തിലേക്ക്
മിണ്ടാട്ടമില്ലാതെ രാജൻ
അവന്റപ്പനു തോക്കുണ്ടായിരുന്നു.
പേര് വെടിമണിയൻ.
-വേട്ടക്ക...
ജുവാൻ റാമോൺ ജിമിനസിന്റെ(1881- 1958) കവിതകൾ
ലോർക്കയുടെ അത്ര പ്രശസ്തി ജിമിനെസിന് ഒരിക്കലും ലഭിച്ചില്ല. ലോർക്കയുടെ അസ്വാഭാവിക മരണവും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിയ ഭരണകൂടവും മറ്റ് പല സാഹചര്യങ്ങളും ലോർക്കയുടെ ആഗോള പ്രശസ്തിക്കും കാരണമായിട്ടുണ്ട്. ജിമിനസ് ഏകാകിയായിരുന്നു. തന്റെ മുറിയും പുസ്തകങ്ങളും പ്രിയപ്പെട്ടവളുമായി അയാൾ ജീവിതം തള്ളിനീക്കി.
മഡ്രിഡിലെ കടലോര വസതിയിൽ , കുറച്ചുനാൾ താമസിച്ച ന്യൂയോർക്കിൽ, സന്ദർശകരെ ഭയന്ന് , തന്റെ ഏകാന്തത ഉടയുമെന്ന് പേടിച്ച് ജീവിച്ച ജിമിനസിനെപറ്റി ലോർക്കതന്നെ പറയുന്നുണ്ട്.
കവിത പലപ്പോഴും തുടർച...
ഇടവഴി
മറന്നുപോയ ഇടവഴികളിൽ
ഒരു വാളൻപുളി
വീണു കിടക്കുന്നുണ്ടാവും
അതേ പൊത്തിലിരുന്ന്
ആ പാമ്പ്
എന്നെ തിരയുന്നുണ്ടാവും
രണ്ട് കാല്പാദങ്ങൾ എന്നെ
കാത്ത് നിൽക്കുന്നുണ്ടാവും...
സമാഹാരം : 'ഇ'
പുരാ-നവം
കഥാകൃത്തിനെത്തേടി കഥാപാത്രങ്ങൾ വരുന്ന ടെക്നിക്കിന് എന്തുമാത്രം പഴക്കമുണ്ട്. നമ്മുടെ പഴയ പല കഥാകാരന്മാരും അതുപയോഗിച്ചിട്ടുണ്ട്. എന്നിട്ടും അവർ പറയുന്നു അത് പടിഞ്ഞാറ് നിന്നു ഇറക്കുമതി ചെയ്ത ആധുനികോത്തരതയാണെന്ന്.
തലേന്നത്തെ സാഹിത്യ ചർച്ചയോടുള്ള അമർഷം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലെ അവന്റെ ചുണ്ടിന് ചുറ്റും പറ്റിപ്പിടിച്ചു നിന്നു.
എന്നാൽ , നീ എന്റെ കഥയിലേക്ക് വരിക. ഞാൻ ക്ഷണിച്ചു.
കഥാകൃത്ത് കഥാപാത്രങ്ങളെ തേടി വരാറുണ്ടോ? , അത് എന്ത് അധുനികതയാണ് ?
അതും പണ്ടേക്...
മലയാളകഥയിലെ മാന്ത്രികക്കളങ്ങൾ – എം.പി. നാരായണപിളളയ...
പി. ആർ . ഹരികുമാർ
അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷ സാഹിത്യമനോഭാവത്തിന്റെ പ്രശ്നപരിസരത്തിലാണ് ജന്മം കൊണ്ട് പുല്ലുവഴിക്കാരനും ജീവിതം കൊണ്ട് മറുനാടൻ മലയാളിയുമായ എം.പി.നാരായണപിളളയും (1939-1998) എഴുതിത്തുടങ്ങിയത്. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്മുഖത്വം, അരാജകവാദം എന്നിവ അക്കാലത്തെ കലാസൃഷ്ടികളിൽ സജീവമായിരുന്നു. ഇന്ത്യൻജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. ...
2023 -ലെ “കനിവ് ” കവിതാ പുരസ്ക്കാരത്തി...
മികച്ച കവിതാ സമാഹാരത്തിന് / കവിതയ്ക്ക് തൃശ്ശൂർ മതിലകം കനിവ് നൽകി വരുന്ന 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരത്തിനാണ് കൃതികൾ ക്ഷണിക്കുന്നത്. 2021-22 വർഷത്തിൽ പ്രസിദ്ധീകരിച്ച കവിതയോ, കവിതാസമാഹാരമോ ആകാം.
കൂട്ടു കവിതകൾ പരിഗണിക്കുന്നതല്ല.
ഡിജിറ്റൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചുവന്ന കവിതകൾ അയയ്ക്കാവുന്നതാണ്. ഒരാളുടെ ഒരു കവിത / കവിതാ സമാഹാരം മാത്രമേ പുരസ്കാരത്തിനായി പരിഗണിക്കുകയുള്ളൂ. കൃതികൾ 2023 മാർച്ച് 10-ാം തീയ്യതിക്കകം
"സെകട്ടറി, കനിവ് ചാരിറ്റബിൾ ട്രസ്റ്റ്
മതിലകം പി.ഒ, കൊടുങ്...