പുഴ
മുൻകാല കവിതകൾ സീരീസ്
1
പേരു നെറ്റിയിൽ ഒട്ടിക്കുന്നൊരു
നാടുണ്ട്
ജാതി നെറ്റിയിൽ കാട്ടിനടക്കും
നാടുണ്ട്
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചുകാട്ടും
നാടുണ്ട്.
2
വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കുകാട്ടി നടക്കുന്നത് പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്.
പക്ഷെ എനിക്കത് കാണണ്ട.
3
വെള്ളം പോലെ
നിറങ്ങളില്ലാത്ത
പേരുകളിടണം
നമുക്ക്
വായു പോലെ
തരം തിരിവുകാരന്
പിരിക്കാൻ കിട്ടാത്ത
പേരുകളിടണ...
“തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത് ...
നോവലിസ്റ്റും കഥാകൃത്തുമായ ശ്രീകണ്ഠൻ കരിക്കകം പങ്കുവെച്ച ഓർമകുറിപ്പ് വായിക്കാം :
മഴക്കാലത്തിനു മുന്നെയാണ് ആ രണ്ട് മനുഷ്യക്കോലങ്ങളും വീട്ടിൽ വരുന്നത്. ചില അവസരങ്ങളിൽ അച്ഛൻ പറയും:
" നിറഞ്ഞില്ല. രണ്ട് ആഴ്ച കൂടി കഴിഞ്ഞ് വാ ...." അവർ അതു കേട്ട് കൈകൾ കൂപ്പി തൊഴും. ഒരു ചായക്കാശിനായി അങ്ങനെ മൺവെട്ടിയും തൊട്ടിയുമായി നിൽക്കും. അവരുടെ കണ്ണുകൾ എന്നും ഉപ്പൻ്റെ (ചകോരം) കണ്ണുകൾ പോലെ ചുവന്നിരുന്നു. അവരുടെ ആടി ആടിയുള്ള നടത്തത്തിന് ആ ജന്മത്തിൻ്റെ മുഴുവൻ ശാപവും ഉണ്ടായിരുന്നു. തോട്ടിപ്പണി ചെയ്തിരുന്ന മനുഷ്യര...
ബുക്കർ പുരസ്‌കാരം ‘ടൈം ഷെല്‍ട്ട’റിന്
2023-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗോസ്പിഡനോയുടെ ‘ടൈം ഷെല്‍ട്ടർ’ എന്ന നോവലിന്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് ‘ടൈം ഷെല്‍ട്ടര്‍’ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരനാണ് ഗോസ്പിഡനോ. ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ “ടോംബ് ഓഫ് സാൻഡി”നായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം.
തമിഴിൽ നിന്നും പെരുമാള്‍ മുരുകന്റെ ‘പൈര്‍’എന്ന പുസ്തകമുൾപ്പെടെ 13 നോവലുകളായിരുന്നു ലോങ് ലിസ്റ്റിൽ...
‘ഉദയ സാഹിത്യ പുരസ്‌കാരം 2023’ : കൃതികൾ...
ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന 'ഉദയ സാഹിത്യ പുരസ്‌കാരം 2023 '- ലേക്ക് കൃതികൾ ക്ഷണിച്ചു. കവിത , നോവൽ , ചെറുകഥാ എന്നീ വിഭാഗത്തിലെ കൃതികൾക്ക് ഇത്തവണ അവാർഡ് നൽകും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും നൽകും.
എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്കാരത്തിനായി കൃതികൾ അയയ്ക്കാം. 2020 , 21 , 22 വർഷങ്ങളിൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ കൃതികളാണ് അയയ്ക്കേണ്ടത്. കൃതികളുടെ മൂന്നു പതിപ്പുകൾ താഴെ പറയുന്ന വിലാസത്തിൽ 2023 ജൂലായ് 25 - നകം അയയ്ക്കേണ്ടത...
‘പത്മരാജൻ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2022- ലെ പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ്
പുരസ്കാരങ്ങൾ. ‘നിങ്ങൾ’ എന്ന നോവലിന് എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം. ‘വെള്ളിക്കാശ്’ എന്ന ചെറുകഥയ്ക്ക് വി.ജെ. ജെയിംസ് മികച്ച കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്...
വിപണിയുടെ കാലത്തെ സാഹിത്യരചന
കഥയെഴുതുന്നതും കവിതയെഴുതുന്നതുമെല്ലാം വെറും നൈപുണ്യം(skill) ആണെന്ന തോന്നല്‍ ലോകവ്യാപകമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്.ആ തോന്നല്‍ പ്രചരിപ്പിക്കുന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അഭ്യാസം കൊണ്ടു മാത്രം സാധ്യമാവുന്ന എഴുത്ത് ഒരു വക എഴുത്ത് തന്നെയായിരിക്കും. ലോകത്തെ കുറിച്ച്,നാം ജീവിക്കുന്ന കാലത്തെക്കുറിച്ച്, നാം കടന്നു പോകുന്ന നാനാതരം അനുഭവങ്ങളെക്കുറിച്ച്, നമ്മെ വലയം ചെയ്തു നില്‍ക്കുന്ന ആശയങ്ങളെക്കുറിച്ച്, നമ്മിലും നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരിലും സംഭവിക്കുന്ന മാറ്റ...
കേരള സാഹിത്യ അക്കാദമി തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം...
കേരള സാഹിത്യ അക്കാദമിയുടെ 2022-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്ന തീയതി മേയ് മാസം 31 വരെ നീട്ടി. 5,000/- (അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം. “എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ അദ്ധ്യാത്മിക പ്രതിരോധപാരമ്പര്യവും” എന്നതാണ് വിഷയം. രചനകൾ 30 പേജിൽ കുറയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം.
ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുളളതല്ല. രചയിതാക്കളുടെ പേരും പൂർണ്ണവിലാസവും ഫോൺ...
മുരിങ്ങ , വാഴ , കറിവേപ്പ് – അനിത തമ്പി
മലയാളകവിതയിലെ വ്യത്യസ്ത സ്വരമായ അനിത തമ്പിയുടെ പുതിയ സമാഹാരത്തെക്കുറിച്ചു എഴുത്തുകാരിയുടെ കുറിപ്പ് :
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എഴുതിയ കവിതകള്‍. ബോംബെയില്‍നിന്ന് തിരുവനന്തപുരത്ത് തിരികെയെത്തി നിത്യജീവിതത്തിന്റെ ആവര്‍ത്തനങ്ങളിലേക്ക് തിരികെച്ചേര്‍ന്ന കാലം. ഈ കവിതകളില്‍ പലകാലത്തിന്റെ,
പലയിടങ്ങളുടെ, ഓര്‍മ്മയും ഒട്ടിപ്പും ഒഴുക്കും വഴുക്കലും ഒക്കെയുണ്ടാവണം.
ആലപ്പുഴയുടെയും ചുറ്റുനാടുകളിലെയും പൂഴിയിലും വെള്ളത്തിലും പച്ചയിലുമാണ് ഞാന്‍ പിറന്നുവളര്‍ന്നത്. നട...
വരാന്ത ചായപ്പീടിക : പുസ്തകചർച്ച
വിനോയ് തോമസിന്റെ ‘പുറ്റ്‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ
‘anthill’ -നെ, മുന്‍നിര്‍ത്തി നടത്തുന്ന പുസ്തകചർച്ച മെയ് 21ന് വൈകുന്നേരം മൂന്ന് മണിക്ക് വരാന്ത ചായപ്പീടികയിൽ നടക്കും. കണ്ണൂർ ഇരിക്കൂറിലെ ചായക്കടയിൽ വരാന്ത എന്ന പേരിൽ നടക്കുന്ന ചായപ്പീടിക ചർച്ചയിലാണ് ‘anthill’ ചർച്ചചെയ്യപ്പെടുന്നത്.
എസ് ഹരീഷ് പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്യും. കന്നഡ എഴുത്തുകാരന്‍ വിവേക് ഷാന്‍ഭഗ് തമിഴ് എഴുത്തുകാരന്‍ ജയകുമാര്‍ മാന്‍കുന്തിരൈ എന്നിവര്‍ മുഖ്യാതിഥികളാകും. ദേശമംഗലം അഷ്ടമൂര്‍ത്തി, ബെന്നി തോമസ് എന്നിവ...
‘സാദരം’ : എം.ടി. ആദരം
നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന ‘സാദരം എം ടി ഉത്സവം’ 16 മുതല്‍ 20 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. എം ടി തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നു പതിറ്റാണ്ടുതികയുന്ന വേളയിലാണ് സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ പരിപാടി.
ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും ഉഹാരസമര്‍പ്പണവും നിര്‍വഹിക്കും. നടന്‍ മമ്മുട്ടി മുഖ്യാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.ടി.യുടെ...