റഫീക്ക് റമദാൻ
ഗുരു പറഞ്ഞത്
ഗുരുവിന്റെ മൊഴികളിൽ സത്യാക്ഷരങ്ങളുടെ പ്രളയം തന്നെ ഉണ്ടായിരുന്നതായി അയാൾ ഓർത്തു. കലയുടെ, സാഹിത്യത്തിന്റെ, ശൈശവം നിഷ്‌കപടമാണ്, കൗമാരം മദിരമയം. അതിന്റെ യൗവനം മാംസഭോജനവും, വാർദ്ധക്യം അസൂയയുമാണ്. അയാൾക്ക് വിസ്‌മയം തോന്നി- കലയുടെ ബാല്യത്തെപ്പറ്റി ഗുരുവൊന്നും പറഞ്ഞില്ല! സ്‌നേഹത്തെയധികരിച്ച് ഗുരുപറഞ്ഞതിപ്രകാരമായിരുന്നു, കാമഗന്ധമേൽക്കാത്ത സ്‌നേഹം മരീചികയാണ്. മാംസനിബദ്ധമാകുമ്പോഴേ- രാഗം പുഷ്‌പിണിയാകുന്നുളളൂ. ബ്രഹ്‌മചര്യയുടെ അതാര്യവസ്‌ത്രം ഗുരു പിച്ചിച്ചീന്തിയത്, സപുത്രിയെ ‘എന്നെ ഏൽപിച്ചുകൊണ്ടായിരു...