ആർ. മുരളീധരൻ
കളളൻ!
മച്ചിലെ ഓടിളകുന്ന ശബ്‌ദം കേട്ടെങ്കിലും അവൾ അർദ്ധമയക്കത്തിൽ നിന്നുണർന്നില്ല. ജനലഴികളിൽ പിടിച്ച് താഴോട്ട് ചാടുന്നതും ഉറച്ച കാലടികൾ അടുത്തടുത്ത് വരുന്നതും അവളറിഞ്ഞു. എന്നിട്ടും കണ്ണ് തുറന്നില്ല. ഒരു ചെറുത്ത് നില്പ് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ‘കൺഫ്യൂഷസി’നെ ഓർത്തു. പിന്നീട്, ആലസ്യത്തിന്റെ ഏതോ ദശാസന്ധിയിൽ ചിരപരിചിതമായ ഒരനുഭവം പ്രജ്ഞയിലുണർന്നപ്പോൾ ഞെട്ടലോടെ അവൾ കണ്ണ് തുറന്നു. മുഖം മൂടിയിരുന്ന കറുത്ത തുണി വലിച്ചെറിഞ്ഞപ്പോൾ അവൾ കണ്ടു ആ പരിചിത മുഖം. അവളുടെ ആവേശമെല്ലാം കെട്ടടങ്ങിയിരുന്നു...
മുൽക്ക്‌രാജ് ആനന്ദ്
ഒറ്റ ഖണ്ഡികയിൽ ഒതുക്കാവുന്നതല്ല 99ന്റെ നിറവിൽ വിട പറഞ്ഞ മുൽക്ക്‌രാജ് ആനന്ദിന്റെ ജീവിതവും കർമ്മമണ്ഡലവും. ഇന്ത്യയിലെ നിന്ദിതരുടേയും പീഢിതരുടേയും സാമൂഹ്യാവസ്ഥ ‘തൊട്ടുകൂടാത്തവർ’ (1935) ‘കൂലി’ (1936) ‘രണ്ടിലയും ഒരു മൊട്ടും’(1937) എന്നീ നോവലുകളിൽ കൂടി ലോക മനസാക്ഷിക്കു മുന്നിൽ അദ്ദേഹം തുറന്നു കാട്ടി. ഇംഗ്ലീഷിലാണദ്ദേഹം എഴുതിയത്. വിശ്വപൗരനായിരുന്നു ഈ മനുഷ്യൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി വിദേശങ്ങളിൽ സാംസ്‌ക്കാരിക പ്രവർത്തനം നടത്തിയപ്പോൾ സ്‌പെയിനിന്റെ ആഭ്യന്തരകലാപത്തിൽ നേരിട്ട് പങ്കെടുത്തു. അദ്ദ...