പുഴ
ട്യൂലിപ് പുഷ്പങ്ങളുടെ പാടം
ഇതിലെ കഥകൾ വ്യത്യസ്‍തമായ ചുറ്റുപാടുകളിൽ എഴുതപ്പെട്ടവയാണ്. കഥയിലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ഈ എഴുത്തുകാരന്റെ ഒരു പ്രത്യേകതയാണ്. വായനക്കാരന്റെ മനസിലേക്ക് ഓരോ ചോദ്യമെറിഞ്ഞ് ജീവിത സമസ്യകൾക്ക് സ്വയം ഉത്തരം കണ്ടെത്താനുള്ള ഒരവസരം കൂടി നൽകുന്നുണ്ട് കഥാകൃത്ത് .
രണ്ട് കുഞ്ഞു കഥകൾ
അക്ഷരതെറ്റ്
വടയാർ ശശി
------------------
കുട്ടിയോടൊപ്പം സ്‌കൂളിലെത്തിയ അമ്മയോട് മകളുടെ ആവർത്തിച്ചുള്ള അക്ഷരതെറ്റിനെ പറ്റി ടീച്ചർ പറഞ്ഞു. 'അച്ഛൻ' എന്നതിന് ഇവൾ ' അച്ചൻ' എന്നെ എഴുതുന്നുള്ളു ..'
'അതുമതി ടീച്ചറെ... ഇവളെ വല്ലാണ്ട് നിർബന്ധിക്കണ്ട ,. ഞാനും രാജേന്ദ്രനും കല്യാണം കഴിച്ച് ഭാര്യാഭർത്താക്കന്മാരായി ജീവിക്കണവരല്ല. ലീവിങ് ടുഗെദറാ . ഒള്ളത് പറഞ്ഞാൽ ഈ മകൾ തന്നെ ഒരു തെറ്റല്ലേ?'
------------------------------------------------------------
കുരുത്തം
വത്സൻ അഞ്ചാം...
ഗിന്നസ് സത്താർ ആദൂർ – ഹൈക്കു കഥകൾ – പ...
പതിനഞ്ചു വർഷമായി മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് 25000 ത്തോളം കുഞ്ഞു പുസ്തകങ്ങൾ സൗജന്യമായി നൽകിയിട്ടുള്ള എന്റെ ഈ ശ്രെണിയിലെ അഞ്ചാമത്തെ പുസ്തകമാണ് മൂന്നര സെന്റി മീറ്റർ മാത്രം നീളം വരുന്ന ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായ 81 കുഞ്ഞു കഥകളുടെ സമാഹാരമായ ഹൈക്കു കഥകൾ
ഗിന്നസ് സത്താർ ആദൂർ
വെള്ളറക്കാട് പി. ഓ
തൃശൂർ - 680584
9847849106
എന്ന വിലാസത്തിൽ മടക്കത്തപാൽ സഹിതം അയക്കുന്നവർക്ക് പുസ്തകം സൗജന്യമായി നൽകുന്നതാണ്.
സത്താർ...
തനത് കുട്ടനാട് – ദേശവും സംസ്ക്കാരവും -പുസ്തക...
വൈവിധ്യമാർന്ന കുട്ടനാടിനെ ആധികാരികമായി അറിയുവാൻ തുണക്കുന്നതാണീ പുസ്തകം. ഈ ദേശത്തെ പറ്റി ഇത്രയും ആധികാരികമായും സമ്പൂർണ്ണമായും എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണിത്. കുട്ടനാടിനെ കായലിൽ നിന്നും ഉയർത്തിയെടുത്ത കരുമാടി കൂട്ടരുടെ സാഹസികതയാർന്ന ജീവിത ശൈലിയും അനുഭവങ്ങളും ഉൾച്ചേർത്തിരിക്കുന്നു
കുടിയേറ്റത്തിന്റെ കാലഘട്ടത്തിനു ശേഷം കുടിയിറക്കത്തിന്റെ അപകടം അഭിമുഖീകരിക്കുന്ന കുട്ടനാടൻ ജനതയെ ഈ വരികളിലൂടെ അടുത്തറിയുന്ന വായനക്കാരിൽ ഈ ദേശത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ...
നക്ഷത്രങ്ങളുടെ കൂട്ടുകാരി പ്രകാശനം ചെയ്തു
സാഹിത്യ അക്കാദമി കഥാക്യാമ്പ് കൂട്ടായ്മയായ സംസ്ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യ സംഗമം കേരള സാഹിത്യ അക്കാദമി ഹാളില്‍ പ്രശസ്ത നോവലിസ്ററ് T.D.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.നെെന മണ്ണഞ്ചേരിയുടെ ''നക്ഷത്രങ്ങളുടെ കൂട്ടുകാരി'' എന്ന ബാലസാഹിത്യ നോവല്‍ കഥാകൃത്ത് മധുപാല്‍ നോവലിസ്റ്റ് T.D.രാമകൃഷ്ണന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് T.k.രാധാകൃഷ്ണന്‍,കഥാകൃത്ത് ബി.ജോസ്കുട്ടി,മോഹനന്‍.M.V.,സുരേഷ്.T.R.,ഇ.കെ.സുരേന്ദ്രന്‍ തുടങ...
കായാവും ഏഴിലം പാലയും
ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെ. യൂടെ നോവൽ “കായാവും ഏഴിലംപാലയും ” സ്നേഹവും സംസ്ക്കാരവും ആത്മവിശ്വാസവും സമാസമം കോർത്തിണക്കിയ കവിത പോലെ ഒരു കൃതിയാണ്.
എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും , ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം കണ്ടെത്തിയ ഡോ. പ്രേംരാജ് കെ കെ യെ തേടി പല പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. അതിൽ ചിലത് ” നാഷണൽ എക്സ്സലെൻസ് അവാർഡ്, യുവകലാ ഭാരതി അവാർഡ്, ഇന്റർനാഷണൽ എക്സ്സലെൻസ് ...
ഭിക്ഷ
ഇലിപ്പക്കുളം രവീന്ദ്രൻ
ഗേറ്റിലെത്തിയ വൃദ്ധയോട് അയാൾ കയർത്തു
'' പോ...പോ.. ഇവിടൊന്നും ഇല്ല ''
അടുത്ത നിമിഷം പാത്രത്തിലുള്ള നാണയം അയാളുടെ മുന്നിലേക്കിട്ടിട്ട് വൃദ്ധ തിരിഞ്ഞു നടന്നു!
കടപ്പാട് : ഇന്ന് മാസിക
പുസ്തകപ്രകാശനം
ജയപ്രകാശ് ഒളരിയുടെ രണ്ടാമത് കവിതാ സമാഹാരം "മഹാഭയം" കവി സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷൻ മാനേജർ ഇ. ഡി. ഡേവിസിനു നൽകി പ്രകാശനം ചെയ്യുന്നു. 21 - 3 - 23 നു ആയിരുന്നു പ്രകാശനം.
മിനിക്കഥകൾ
ദൈവഭയം
വി. വി. കുമാർ
--------------------
പെട്ടന്നാണ് പാഴ്വസ്തുക്കൾക്കിടയിൽ കിടക്കുന്ന ഒരു കൈപ്പത്തി ദൈവത്തിന്റെ കണ്ണിൽ പെട്ടത് . ദൈവം വിറയ്ക്കുന്ന കൈക്കൊണ്ടതെടുത്ത് നോക്കി . അത് പിടക്കുന്നുണ്ട്. പെട്ടന്ന് ആകാശം രണ്ടായി പിളർന്ന് ഒരശരീരി മുഴങ്ങി.
'' വേഗം മടങ്ങുക ഭൂമിയിൽ നിന്റെ ദൗത്യം പൂർത്തിയായി ''
---------------------------------------------------------------------
കൈകേയം
ഡി....
പച്ചിലയും പഴുത്തിലയും
പഴുത്തില വീഴാൻ തുടങ്ങുന്നത് പച്ചില കണ്ടു ...ചിരിയും തുടങ്ങി.. . ചില്ലയിൽ അള്ളിപ്പിടിച്ചെങ്കിലും ചെറിയൊരു കാറ്റിൽ അതിന്റെ ഞെട്ടറ്റു. തൊട്ടടുത്ത നിന്നിരുന്ന പച്ചില കൈകൊട്ടി ചിരിച്ചുലഞ്ഞു. പെട്ടന്ന് പഴുത്തില പച്ചിലയുടെ കഴുത്തിൽ കടന്നു പിടിച്ചു . നിന്റെ ഒരു ചിരി ...ഞാൻ നിന്നെയും കൊണ്ട് പോകു മോനെ... പഴുത്തില അട്ടഹസിച്ചു . രണ്ടു പേരും കൂടി വെള്ളത്തിൽ പതിച്ചു . നീന്തലറിയാത്ത പച്ചില മുങ്ങി മരിച്ചു. പഴുത്തിലയാകട്ടെ ആരോ വലിച്ചെറിഞ്ഞ ഒരു ഓണപ്പതിപ്പിൽ പിടിച്ച് കൂക...