പുഴ
മിനിക്കഥകൾ
ദൈവഭയം
വി. വി. കുമാർ
--------------------
പെട്ടന്നാണ് പാഴ്വസ്തുക്കൾക്കിടയിൽ കിടക്കുന്ന ഒരു കൈപ്പത്തി ദൈവത്തിന്റെ കണ്ണിൽ പെട്ടത് . ദൈവം വിറയ്ക്കുന്ന കൈക്കൊണ്ടതെടുത്ത് നോക്കി . അത് പിടക്കുന്നുണ്ട്. പെട്ടന്ന് ആകാശം രണ്ടായി പിളർന്ന് ഒരശരീരി മുഴങ്ങി.
'' വേഗം മടങ്ങുക ഭൂമിയിൽ നിന്റെ ദൗത്യം പൂർത്തിയായി ''
---------------------------------------------------------------------
കൈകേയം
ഡി....
പച്ചിലയും പഴുത്തിലയും
പഴുത്തില വീഴാൻ തുടങ്ങുന്നത് പച്ചില കണ്ടു ...ചിരിയും തുടങ്ങി.. . ചില്ലയിൽ അള്ളിപ്പിടിച്ചെങ്കിലും ചെറിയൊരു കാറ്റിൽ അതിന്റെ ഞെട്ടറ്റു. തൊട്ടടുത്ത നിന്നിരുന്ന പച്ചില കൈകൊട്ടി ചിരിച്ചുലഞ്ഞു. പെട്ടന്ന് പഴുത്തില പച്ചിലയുടെ കഴുത്തിൽ കടന്നു പിടിച്ചു . നിന്റെ ഒരു ചിരി ...ഞാൻ നിന്നെയും കൊണ്ട് പോകു മോനെ... പഴുത്തില അട്ടഹസിച്ചു . രണ്ടു പേരും കൂടി വെള്ളത്തിൽ പതിച്ചു . നീന്തലറിയാത്ത പച്ചില മുങ്ങി മരിച്ചു. പഴുത്തിലയാകട്ടെ ആരോ വലിച്ചെറിഞ്ഞ ഒരു ഓണപ്പതിപ്പിൽ പിടിച്ച് കൂക...
ചലച്ചിത്രനടി സുബി സുരേഷ് അന്തരിച്ചു
തനതായ ഹാസ്യ ശൈലികൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42 ) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്‌സയിൽ ആയിരുന്നു. കരൾ പൂർണ്ണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ നടത്തുന്നതിനുള്ള ഒരുക്കത്തിനിടയിൽ ആയിരുന്നു അന്ത്യം. സംസ്ക്കാരം നാളെ നടക്കും
ഇഡ്ഡലിയമ്മാവനും കൂട്ടുകാരും
ഇഡ്ഡലിയമ്മാവനും ഇക്കണ്ടനെലിയും ഇത്തമ്മപ്പൈങ്കിളിയും വലിയ കൂട്ടുകാരായിരുന്നു . ഇല്ലത്തു വഴിയിലുള്ള ഒരു കൊല്ലക്കുടിയിലാണ് ഇവർ മൂന്നുപേരും താമസിച്ചിരുന്നത് .
നേരം വെളുത്താൽ മൂന്നു പേരും ഓരോരോ പണികൾ ചെയ്തു തുടങ്ങും . ഇത്തമ്മപ്പൈങ്കിളി പാടത്തും പറമ്പിലുമെല്ലാം പറന്നു നടന്ന് അവർക്കാവശ്യമുള്ള കായ്കനികളും അരിമണികളും കൊത്തിക്കൊണ്ടുവരും. ഇക്കണ്ടനെലി കാട്ടിൽ പോയി അടുപ്പിൽ തീ പൂട്ടാൻ ഇക്കണ്ടനെലി ആവശ്യമായ ചുള്ളിക്കമ്പുകൾ കൊണ്ടുവരും . ഇഡ്ഡലിയമ്മാവൻ അരിമണികളും കായ്കനികളും കൊണ്ട് അവർക...
രണ്ട് കഥകൾ
മുറ്റത്തെ മുല്ല - ഏഴംകുളം മോഹൻ കുമാർ
------------------------
ഭാര്യ അയല്പക്കത്തെ ചെറുപ്പക്കാരനൊപ്പം നാടുവിട്ടു എന്നറിഞ്ഞപ്പോഴാണ് '' മുറ്റത്തെ മുല്ലക്ക് മണമില്ല'' എന്ന് ഇടയ്ക്കിടയ്ക്ക് അവൾ പറഞ്ഞിരുന്നത് തന്നെപ്പറ്റിയാണെന്ന സത്യമായാൾക്കു ബോധ്യമായത് .
സ്വാർത്ഥത - ജോൺ സാമുവൽ
മദ്യപിച്ച് ലക്കുകെട്ടവനോട് മദ്യവിരോധി പറഞ്ഞു.
'' സ്വയവും സ്വന്തം കുടുംബത്തെയും നോക്കാതെ...
മാനം നിറയെ വർണങ്ങൾ
സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത് . മാർക്കറ്റിംഗ് ന്റെയും , കമ്മീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും, ബാലൻസ് ഷീറ്റിന്റെയുമൊക്കെ ഒരു ലോകം ഈ കഥകൾ നമുക്ക് മുന്നിൽ തുറന്നു തരുന്നു.
നുറുങ്ങുകൾ
ഉറപ്പ് - രജിത് മുതുവിള
------------------------
'' സാറേ ഞാൻ ഒറ്റക്കാ താമസം. ഇതറിയാവുന്ന ചിലർക്ക് രാത്രിയാകുമ്പോൾ ഒരു ഏനക്കേട് കതകിൽ തട്ടും മുട്ടും, ഭയങ്കര ശല്യമാ''
പരാതിക്കാരിയെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞിട്ടായിരുന്നു മറുപടി വന്നത് .
' ഞാൻ വേണ്ടത് ചെയ്തോളം ഇപ്പൊ പൊയ്ക്കോളു '
രാത്രിയായപ്പോൾ വീണ്ടും വാതിലിൽ മുട്ട് . സഹികെട്ട് വാതിൽ തുറന്നു.
' സാറോ ' പരാതിക്കാരിക്ക് ആശ്ചര്യം.
' ഇനി ശല്യം ഉണ്ടാകില്ല എന്റെ ഉറപ്പ്'
...
രണ്ടു കഥകള്‍
മീടൂ
സംവിധായകന്‍ നടിയോടു പറഞ്ഞു.
'' നിന്റെ അഭിനയ സാമര്‍ത്ഥ്യം ആദ്യം എനിക്കും പിന്നെ എന്റെ സുഹൃത്തുക്കള്‍ക്കും പരിശോധിക്കണം . അതുകൊണ്ട് നീ ഇന്നു രാത്രി ഒറ്റക്ക് എന്റെ മുറിയില്‍ വരണം''
'' ഥ് ഫൂ...''
നടിയുടെ ആട്ടിലെ തുപ്പലിന്റെ ശക്തിയില്‍ സംവിധായകന്‍ ദൂരേക്കു തെറിച്ചു വീണു.
ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി
കടപ്പാട്:- ഇന്ന് മാസിക
---------------------------------------------------------------------------------------
...
നെെന മണ്ണഞ്ചേരിയെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ആദരിച്ച...
ഹാസ്യ ബാലസാഹിത്യകാരനായ നെെനമണ്ണഞ്ചേരിയെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.സി.വേണുഗോപാല്‍.എം.പി.ആദരിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി.മേഘനാഥന്‍,സെക്രട്ടറി എന്‍.എസ്.സന്തോഷ്,ബി.അനസ് തുടങ്ങിയവര്‍ സംസാരിച്ചു..
പരാബോള – പുസ്തകപരിചയം – ദര്‍ശന
ഇന്ദുലേഖ ബി വയലാർ അവതാരിക എഴുതിയ പുസ്തകമാണ് ഡോക്ടർ അജയ് നാരായണന്റെ പരാബോള. ഒരു പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പുകളെ അടയാളപ്പെടുത്തുന്ന പരാബോള, ഗ്രീൻ ബുക്സ് മനോഹരമായി ചിട്ടപ്പെടുത്തിയ ഈ പുസ്തകം അവതാരിക പറയും പോലെ തത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള കാവ്യ യാത്രയാണ്. അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും ആവിഷ്കരിക്കുകയാണ് ഡോക്ടർ അജയ് നാരായണൻ . വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ വർത്തമാനകാലത്തിന്റെ ദുരവസ്ഥകളും വിരഹവും പ്രളയവും പ്രണയവും അ...