പ്രൊഫ. കെ. മുകുന്ദൻ
താടി
കിട്ടുണ്ണി മണ്ടനാണെന്നു പറഞ്ഞുകൂടാ, പക്ഷെ ബുദ്ധിമാനല്ല. ബുദ്ധിമാനായ മണ്ടനെന്നോ മണ്ടനായ ബുദ്ധിമാനെന്നോ സൗകര്യംപോലെ പറയാം. ഒരു കുഴപ്പത്തിലും ചെന്നു ചാടില്ല. വലിയ ഈശ്വരഭക്തനുമാണ് പുളളിക്കാരൻ. രാജ്യത്തിനുവേണ്ടി ഒരു പൗരനെന്ന നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ശക്തിയായപ്പോൾ ഒന്നും നോക്കാതെ നേരെ പോയി പട്ടാളത്തിൽ ചേർന്നു. പക്ഷെ യുദ്ധമുറകൾ അഭ്യസിക്കാൻ തുടങ്ങിയപ്പോൾ രോഗിയായി നാട്ടിൽ തിരിച്ചെത്തി. രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാൻ അനുവദിക്കാത്തതിൽ അയാൾക്ക് അധികാരികളോട് വല്ലാത്ത അമർഷമുണ്ട്. അവരതിന...