പ്രിൻസ് ഫ്രാൻസിസ്
യുഗവൈദ്യൻ
കനൽചീളുകൾ കാർന്നു തിന്നുന്ന മൃദുലതല്‌പത്തിനരിയതേങ്ങൾ പോൽ കിനാക്കോട്ടകൾ പണിതു വീഴിച്ചു പതിയെ വിങ്ങുന്നു വ്രണിത മാനസം വിതുമ്പുമ്പൊഴും പുതിയമോഹങ്ങ- ളുടലെടുപ്പിച്ചു വളയിടീപ്പിച്ചു വളർത്തിച്ചിട്ടു വെറുതെ വീണ്ടുമാ കദനചക്രത്തെ മനസ്സുരുട്ടുന്നു. അടങ്ങൊന്നഹോ തളർന്നെങ്കിലും പിളർന്നെങ്കിലും കരിഞ്ഞെങ്കിലും ഒടുങ്ങാത്ത നിൻ നിശാസഞ്ചരം മടുപ്പിക്കുമീയുടൽത്താണ്ഡവം. മനസ്സെപ്പൊഴും കൊതിക്കുന്ന നിൻ സുഖക്കോട്ടയിൻ രതിക്കേളികൊ ട്ടടങ്ങുമ്പോൾ നീ തിരിഞ്ഞൊന്നുനോ- ക്കുടല്‌പഞ്ചരം ദ്രവിച്ചെങ്കിലൊ... പടക്കൊപ്പുകൂട്ടടുത്തുള്...