പ്രവദ
“കുമ്പളങ്ങാക്കറി”
അണപ്പല്ലു പിന്നെയും വിങ്ങി. കഞ്ഞി കുടിച്ചത് ധൃതിയിലായിരുന്നു. രാവിലെ കഞ്ഞിക്ക് കറി വേണമെന്ന നിർബ്ബന്ധമൊന്നും അയാൾക്കില്ല. ആവി പറക്കുന്ന കഞ്ഞിയിലേയ്‌ക്ക് ഒരു സ്‌പൂൺ നറുനെയ്യിടും. നുളള് ഉപ്പും. ചൂടുകഞ്ഞിയിൽ അതൊന്നിളക്കിച്ചേർക്കും. നിറയെ കോരിക്കുടിക്കും. ഈയിടെ ശീലമൊന്നു മാറ്റി. പ്രായം കൂടുകയല്ലേ. എണ്ണയും നെയ്യുമൊക്കെ കുറച്ചുകളയാം. അങ്ങിനെയാണ് കഞ്ഞിക്കൊരു മെഴുക്കുപുരട്ടിയോ തോരനോ കൂട്ടാൻ തുടങ്ങിയത്. അയാളെഴുന്നേറ്റുപോയി കടയുടെ പിന്നിലുളള വാതിൽ തുറന്നിട്ടു. എന്നിട്ട് തൊട്ടടുത്ത പുരയിടത്തിൽ ന...