പി.കെ.ഗോപി
പിഴച്ച വാക്ക്
ഇരുട്ടില്‍പിഴച്ചുപോയ വാക്കിനെപെണ്ണെന്നു വിളിക്കരുത്അവള്‍ പെറ്റുപെരുകിനിങ്ങളുടെ മേല്‍പിതൃത്വമാരോപിക്കുംഅതിനു മുന്‍പ് സൂര്യന്‍ സാക്ഷിതിരുത്തുന്നതാണ് ബുദ്ധി. Generated from archived content: poem7_sep5_13.html Author: pk_gopi
കണ്ണീരില്‍ ചാലിച്ച കളഭം
‘അനുരാധപുരത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കുവാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത്. പ്രാക്തനസംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധസ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ. കാവേരിലക്ഷ്മി പാടങ്ങളും വരമ്പുകളും പിന്നിട്ട് പ്രാചീന തലസ്ഥാന നഗരിയുടെ വന്യതയിലൂടെ അവള്‍ നടന്നു വരുന്നു....’ കഥ പറച്ചിലിന്റെ എക്കാലത്തേയും ലളിതമായ പശ്ചാത്തല മാതൃക സ്വീകരിച്ച് ഷീല ടോമി വായനക്കാരെ വലിയൊരു ലോക ജാലകത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചോര ചിതറി വീഴുന്ന നിരത്തുകള്‍ ചൂണ്ടി മാനുഷികതയുടെ മരണമാഘ...
ജന്മം
വേഷങ്ങളെല്ലാം അന്യം നഗ്നത മാത്രം സ്വന്തം. Generated from archived content: poem1_may27.html Author: pk_gopi
അകവും പുറവും
അകത്തിരുന്നുനീ- യഹന്ത ചൊല്ലുന്നു. പുറത്തതുതന്നെ മുഴങ്ങികേൾക്കുന്നു പുറത്തിറങ്ങി നീ- യറിവുനേടുന്നു അകത്തതുതന്നെ മുനിഞ്ഞുകത്തുന്നു. Generated from archived content: poem1_sep.html Author: pk_gopi
കെടാവിളക്ക്
ഉളളിലമർത്തിക്കരയുന്ന വാക്കുകൾ മണ്ണിലുദിക്കുന്നു. കാവ്യഗായത്രിയായ് പിന്നെയുദാര സഹൃദയ വീഥിയിൽ ചെന്നു നില്‌ക്കുന്നു, കെടാത്ത നാളങ്ങളായ്. Generated from archived content: poem9_nov.html Author: pk_gopi
ഭരണം
ഇല എനിക്ക് ചോറ് നിനക്ക് വല എനിക്ക് മീൻ നിനക്ക്! Generated from archived content: poem7_july.html Author: pk_gopi
കീച്ചേരി രാഘവൻ രചിച്ച നേരും നുണയും
കാലത്രയം ലയിച്ചു കിടക്കുന്ന സങ്കല്പങ്ങളിലൂടെ ഫാന്റസിയുടെ അത്ഭുതകരമായ പശ്ചാത്തലത്തിൽ മലയാളത്തിലാരും ഇതുവരെ പറയാത്തതുപോലെ ഒരു നോവൽഃ ‘നേരും നുണയും’. പുരാവൃത്ത മനോഹാരിതയിൽ ഇതൾവിടർത്തുന്ന മാജിക്കൽ റിയലിസം. മിത്തുകളുടെ അഗാധസ്വാധീനമുളള ഒരു മനസ്സ്. പരേതാത്മാക്കളുടെ ചിറകിലേറി സഞ്ചരിക്കുമ്പോൾ, ജീവിതവേഴ്‌ചകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ തെളിഞ്ഞു കിടക്കുന്ന വിചിത്രമായ ഒരു കഥാപ്രപഞ്ചം. എന്താണ് ഈ നോവൽ മുഖ്യധാരാ സാഹിത്യത്തിൽ ചർച്ച ചെയ്യപ്പെടാത്തത്? സാമ്പ്രദായിക പാതവിട്ട് വായനയെ വേറിട്ടൊരു അനുഭവമാക്കുന്ന ഈ പ...
പെയ്യാതെ
ഇലയിൽ നീറുന്ന ഞരമ്പു കാണുന്നു. ഇതളിലജ്‌ഞ്ഞാത വിതുമ്പൽ കേൾക്കുന്നു. മഴയുമായ് വരുമനന്ത മേഘങ്ങൾ അകലെ വെച്ചെങ്ങോ വിറങ്ങലിക്കുന്നു. Generated from archived content: poem9_july29_06.html Author: pk_gopi
ചിതാഭസ്‌മ കലഹം
ഗുരു സാഗരത്തിലെ തിരമാലകൾ വന്നു കലശത്തിലെ ചിതാഭസ്‌മത്തിലലിയുമ്പോൾ മരണക്കാറ്റും മധുരം ഗായതി മന്ത്രിക്കുന്നു കലഹം മൗനത്തിന്റെ തേജസ്സിൽ ലയിക്കുന്നു! Generated from archived content: poem4_june_05.html Author: pk_gopi
അകം പുറം
പുറത്തുപൂത്തതു ചുവന്നപൂവുകൾ അകത്തുപൂത്തതു കറുത്തരാവുകൾ മൊഴിയിലൊക്കെയും കവിതച്ചിന്തുകൾ അകംതുറന്നപ്പോൾ അഹന്തക്കല്ലുകൾ! Generated from archived content: poem1_july.html Author: pk_gopi