പി. ഭാസ്‌കരൻ
നാഴിയുരിപ്പാലിനെപ്പറ്റി
ഇതുവരെ ഞാനെഴുതിയിട്ടുളള എല്ലാ ഗാനങ്ങളും അടങ്ങിയ ഒരു സമാഹാരമല്ല ഈ ‘നാഴിയുരിപ്പാല്’. യഥാർത്ഥത്തിൽ ഇരുവരെ ഞാൻ രചിച്ചിട്ടുളള മൊത്തം ഗാനങ്ങളുടെ നാലിലൊന്നേ ഈ സമാഹാരത്തിൽ വരുന്നുളളൂ. മൊത്തം കണക്ക് ഇപ്പോഴും എനിക്ക് നിശ്ചയമില്ല. ഏകദേശം നാലായിരത്തോളം ഗാനങ്ങൾ പല വകുപ്പുകളിൽപ്പെടുന്നവ-ഞ്ഞാനെഴുതിയിട്ടുണ്ടാവുമെന്നാണ് എന്റെ ഊഹം. ഞാൻ ആദ്യമായി ഗാനരചന തുടങ്ങിയത് 1941-ന്റെ ആരംഭത്തോടുകൂടിയാണ്. ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലം. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും, അന്നത്തെ വിപ്ലവപ്ര...
വണ്ടി കാത്ത്
തനിക്കുള്ള വണ്ടി വരുന്നതും കാത്തു കിടക്കുന്നു ബെഞ്ചിൽ കിഴവൻ സ്‌റ്റേഷനിൽ അനുയാത്രയ്‌ക്കായിട്ടണഞ്ഞവരെല്ലാം അവിടവിടെയായ്‌ച്ചിതറി, യക്ഷമം വരുന്ന വണ്ടി തൻ സമയത്തെപ്പറ്റി പരസ്‌പര പ്രവചനം നടത്തുന്നു! കിടക്കുന്നു വൃദ്ധനൊരു പഴം ബഞ്ചിൽ; ഇടയ്‌ക്കിടെ ദുഃഖം ത്രസിക്കുന്നു നെഞ്ചിൽ കൊടുംമിരുളിന്റെ വിരിമാറിൽക്കൂടി ഒടുവിലാവണ്ടി വരുന്ന മാത്രയിൽ കയറിക്കൊള്ളണം തനിച്ചു താനതിൽ കരുതിയിട്ടുണ്ടൊരിടം തനിക്കായ്! ഇറങ്ങേണ്ടുമിടം അറിയാനും വയ്യ! കരങ്ങളിൽലൊന്നും കരുതാനും വയ്യ! അനന്തമാകുമോ തുടങ്ങുമീ യാത്ര? അടുത്തൊരു നാട്ടിൽപ്...