ഒഴുകുപാറ സത്യൻ
മിഠായി
പള്ളിക്കൂടത്തില്‍പോകുമ്പോഴുംമടങ്ങുമ്പോഴുംനോക്കി ചിരിക്കുന്ന മിഠായി പെട്ടിക്കടക്കണ്ണില്‍ഊളിയിടുന്നകുടവയറന് മിഠായി.നരച്ചകുപ്പിയില്തിളക്കമുള്ള കണ്ണിറുക്കംമിഠായി,നാവില് പിണഞ്ഞ്നുണയുമ്പോള്‍കൂട്ടുകാരികള്‍ക്ക്കൊതിക്കെറുവ്ഉച്ചക്ക്,അമ്മ തന്ന് വിടുന്നചോറിനും മീനിനുംതികെട്ടല്‍ മധുരംപുസ്തകക്കൂട്ടില്‍ കണ്ണ് തൂങ്ങിയിരിക്കുമ്പോള്‍മിഠായി മധുരമുള്ളവാക്കുകള്‍രാത്രിഅമ്മയോടൊപ്പംകിടക്കുമ്പോള്‍ഉപദേശംമിഠായികള്‍ വിഷമാണ്തിന്നരുത് ഉള്ളില്‍നാവിളക്കുന്ന ഒരു മിഠായിയുടെ മധുര നൊമ്പരം Genera...
മുടി
നിന്റെ,മുടിയിഴകളില്‍മുത്തമിട്ടൊളിച്ച്,മണം കൊണ്ടാകാശ-ചക്രം വരച്ച്,നാവിലൊപ്പിട്ട്നുണഞ്ഞ്, നുണഞ്ഞ്,പിന്നെ,ഇരവിലിടത്തൊരു,പകലില്‍,വിളമ്പിയചോറില്‍,ഛെ! മുടി.കാര്‍ക്കിച്ച് തുപ്പി.നിന്റെ,മിനുങ്ങും മുഖത്തെ,പിടയും മനസ്സിലൊ.നാക്കുടച്ച് നീവാക്കെറിഞ്ഞുമുടിഞ്ഞുപോകും. Generated from archived content: poem1_aug20_11.html Author: ozhukuparasatyan
മത്സ്യം
ഈ പുഴയിലൊരു, നിറമുളള മീനായ്, മുങ്ങിയും, പൊങ്ങിയും, നീന്തിക്കഴിയുന്നു ഞാൻ. നനഞ്ഞ ജീവിതവും, നനയാത്ത മോഹവും, നാറുന്ന ജന്മവുമാ- ണെന്റെ - ദുർവിധി. നിറമുളള വാക്കുകൾ, കോർത്തിട്ട ചൂണ്ടകൾ, കുരുക്കാനടുക്കുമ്പോൾ, തെന്നിമാറുന്നു ഞാൻ. കരുത്തുറ്റ കൈകൾ, വീശുന്ന വലകളിൽ, വീഴാതിരിക്കുവാൻ, വിറപൂണ്ടൊളിക്കുന്നു. മുകളിലേക്കൊന്നെ- നിക്കുയരുവാനാവില്ല, കൊറ്റികൾ തപസ്സാണ്, കരയിലുറങ്ങാതെ. തെന്നിമാറിയും, ചേറിലൊളിച്ചും, നാവില്ലാതെയുമീ- ജീവിതമെത്രനാൾ...? പുഴയൊരു കടലല്ല, കാലത്തിൻ കരുത്തല്ല, പുഴകലങ്ങിയാൽ, കരയി...
കുഞ്ഞാടിന്റെ കുമ്പസാരം
ഞാൻ കുഞ്ഞാട് ഭയന്നു വിറച്ചിട്ടി- കുമ്പസാരക്കൂട്ടിൽ നില്‌ക്കുന്നു. എന്റെ പിന്നാലെ വരുന്നവർ, എന്റെ കണ്ണുകൾ- ചൂഴ്‌ന്നെടുക്കും. അത് ജ്വലിക്കുകയില്ലെന്ന്- അവർ അറിയുന്നില്ല. എന്റെ കുഞ്ഞുമുലകൾ കടിച്ചുപറിക്കും എന്റെ വേദന അവർ അറിയുന്നില്ല. എന്റെ തുടുത്ത മാംസം അറുത്തെടുക്കും എന്റെ പ്രാണന്റെ വില- അവർ അറിയുന്നില്ല. എന്റെ ചോരയവർ വറുത്തു തിന്നും. എന്നിട്ടവർ കുമ്പസാരിക്കും പ്രഭോ! അഭയം നല്‌കിയെന്റെ ആയുസ്സുനീട്ടാതെ, ഭയം മാറാനൊരു വഴി പറഞ്ഞീടുക. Generated from archi...
ഓടക്കുഴൽ
പാഴ്‌മുളം തണ്ടിലായി- രുന്നെൻ ജീവിതം. പാഴ്‌മുള്ളു നിറഞ്ഞതായി- രുന്നെൻ ഹൃദയം. മൃദുലമാക്കി നീയെന്നെയി- പാരിതിൽ സംഗീതമാക്കി. ഗാനകലയുടെ ചുണ്ടുകളി- ലൊരു സ്വരഗംഗയാക്കി. ഓരോ പുലരിയുമെന്നിലു- ണരുമ്പോളോർക്കുന്നു ഈ മുളംതണ്ടിനെയാ- രോടക്കുഴലാക്കിയോനാരുനീ. നിസ്വനൊ, നിരാശ്രയനൊ- ത്തരുമാകട്ടെ നിൻ, മടിത്തട്ടിലുറങ്ങണമെനിക്കാ- ചുണ്ടിലൊരു സ്വരമാകണം. Generated from archived content: poem1_aug6_07.html Author: ozhukuparasatyan
നമ്മൾ
ഒരു നേരത്തെ അന്നത്തിന്- നിന്റെ വാതിലിൽ മുട്ടിയപ്പോൾ എന്നെ ആട്ടിയിറക്കിയോൻ എന്റെ വിശന്നൊട്ടിയ വയറിൽ- കൊഴുത്ത കാൽകൊണ്ട് ചവിട്ടിയോൻ. വലിയ ജാതിത്തേരിലിരുന്ന്- ചെറിയ ജാതിയെ തൊഴിച്ചോൻ, ദേഹം മറയ്‌ക്കാനല്പം- വസ്‌ത്രമിരന്നപ്പോൾ, ചാട്ടവാറെൻ നഗ്നതയിൽ- പതിപ്പിച്ചോൻ തല ചായ്‌ക്കാനിടമില്ലാതെ- ഞാൻ തണുത്തു വിറച്ചപ്പോൾ, മണിമാളികയിലൊന്നുമറിയാതെ- പുതച്ചു മൂടിയുറങ്ങിയോൻ ഇന്ന്, നീയെന്നെ-അറിയുന്നു നീയും, ഞാനും- ഒന്നിച്ചുറങ്ങുന്നു. അന്നത്തിനായ്, ഒന്നിച്ചിരക്കുന്നു. ഭൂചലനരേഖയിൽ- നമ്മൾ ഒരുമയോടെ നീങ്ങുന്നു. ...