ഒ.എൻ.ദിനേശൻ
വീണ്ടും ഒരു തിരുവോണം
പൂവരിശിൻ പൂക്കൾ കൊണ്ടൊരു പൂത്താലമൊരുക്കി, ഇടയിൽ പൊൻതെച്ചി നിരത്തി, നടുവിൽ പൂതുമ്പ കണികളൊരുക്കി... മാരിക്കോൾ കൊളളും കണ്ണുകൾ പൂഞ്ചേല തലയാൽ തോർത്തി ഹൃദയത്തിൻ വേപഥു നീക്കീ- ട്ടൊരു പെൺമണിയോണം കാത്തു. ജീവന്റെ വസന്തം തീർക്കും നിറനാളുകൾ കൗമാരങ്ങളിൽ പാറും ചെറുശലഭം പോലാ മനസ്സാഴ്‌ന്നൂ ഗതകാലത്തിൽ... തിരുവോണമിതെത്ര കഴിഞ്ഞു, തിലകക്കുറി മായ്‌ച്ചുകളഞ്ഞീ തെളിവില്ലാത്തംബരമതിലേ തുണയേകിയ പ്രിയനും പോയി! വരുമോ ഇനി പിൻപാതകളിൽ മിഴിവേകിയ സുന്ദര രാവുകൾ? പ്രാണന്റെ മടിയിൽ മയങ്ങിയ മൂവന്തികൾ സുഖദമുഷസ്സുകൾ? പൊന്നോണ കതി...