പ്രൊഫ. നൂറനാട് രവി
‘ മണ്ണിന്റെ വേര് ’
ഞാനിത്തമോനീലരാവും കുടിച്ചു- മെൻ നോവിൽ പനിച്ചു,മെൻ- നാവിൽ കൊടിത്തൂവ തേച്ചും; പിന്നെയെൻ തോന്ന്യാക്ഷരങ്ങൾ കുറിച്ചും- കുരച്ചും, മരിച്ചും,- ജനിച്ചെന്ന കുറ്റം ശിരസ്സിലേറ്റുന്നു. എന്റെ മണ്ണ് - എന്റെയീ മണ്ണ്.... എന്റെയീ വേവുന്ന മണ്ണുണ്ണി തിന്നുന്നു! പൊളിക്കുന്നു വായവൻ നോക്കുന്നു ഞാനതിൽ- കാണുന്നതില്ലീ പ്രപഞ്ചവുമെന്നെയും! ഭൂതഗർഭത്തിന്നിരുണ്ടു വിളളുന്നതാം കാക്കവിളക്കിന്റെ നാക്കിൽ- കരിന്തിരിയായി നീറുന്നു ഞാൻ, നൂറുനൂറായിരം സൂര്യഗോളങ്ങളിൽ കത്തിനില്‌ക്കുന്നു ഞാ,- നെന്നിലെരിയുന്ന ഞാൻ! ഇരുളും, നിലാവും, ...
കാലം
പുകയുന്ന മഞ്ഞുനീർത്തുളളിയും, പിന്നെന്റെ- എരിയുന്ന കണ്ണുനീർത്തുളളിയും, മണ്ണിന്റെ- മുറിയുന്ന കരളിന്നിരുൾച്ചിന്തു പാട്ടുമായ് പോകുന്ന ‘കാലമാം’ പാണനാരേ! നന്തുണിപ്പാട്ടിൻ വിതുമ്പലും, നാവേറു- ചിന്തുമീ മൂവന്തിമൂടും ശ്മശാനവും, ‘നീലസ്വപ്നം’ പൂക്കുമീവർത്തമാനവും,- നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ- മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ. ‘പാർത്ഥൻ’ വിതുമ്പുന്നു, ‘സാരഥി’ ചമ്മട്ടി- ദൂരത്തെറിഞ്ഞു ശപിക്കുന്നു നിന്നെയും. ‘പ്രണവ’മിരമ്പുന്ന ശംഖമുടച്ചവൻ, പിണിയാളുറയും ‘കടമ്പിൻ’ ചുവട്ടിലെ- ക്കാകോളമുണ്ണുവാൻ കാ...