നിശാന്ത് കെ
ചില്ലുകൂട്ടിൽ അടക്കപ്പെട്ട മനോഹര മൽസ്യം – അത...
ഗപ്പി എന്ന മൽസ്യം പോലെ വിവിധ വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ചുമർ ചിത്രം പോലെ തോന്നി ഈ സിനിമയെ. ആദ്യ കാഴ്ച്ചയിൽ വർണങ്ങൾ മനസ്സിലുടക്കി നിൽക്കുന്നു. വർണ്ണ കാഴ്ചയിലേക്കാണ് ചിത്രം മിഴി തുറക്കുന്നത്, കടൽത്തീരത്തെ സെർച്ച് ലൈറ്റിൽ നിന്നും ചില്ലു കുപ്പിയിൽ തൂങ്ങിയാടുന്ന ഗപ്പികളുടെ വർണ ലോകത്തേക്ക്.
ഗപ്പി ഒരു വർണമൽസ്യമാണ്. വിവിധ വർണങ്ങളിൽ കാണപ്പെടുന്ന ഇവ കൊതുകിന്റെ ലാർവ നശിപ്പിച്ചു കൊതുകു നശീകരണം നടത്തുന്നു എന്ന് പറയപ്പെടുന്നു. മലയാളിയുടെ സ്വീകരണ മുറിയുടെ ആര്‍ഭാടത്തിന്റെ പ്രതീകമാണ് ഇന്ന് ഗപ്പികൾ.
ഇ...
“തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് ?...
UP ക്ലാസ്സു മുറിയാണ് ദൃശ്യത്തിൽ. അഖിലേഷേട്ടന്റെ, ദാദ്രി, ഗോ,ദളിത് കത്തി നില്ക്കുന്ന UP അല്ല. കാലൊടിഞ്ഞ ബഞ്ചുകളും,തകര ഷീറ്റുകൾ കൊണ്ട് മറച്ചതുമായ ഞങ്ങളുടെ ക്ലാസ്സു മുറിയാണ്.
വലതു കയ്യിൽ ചൂരൽ വടിയും മറുകയ്യിൽ മലയാളം പുസ്തകവുമായി ശാന്ത ടീച്ചർ, പേരിനോട് ഒരു പ്രതിപത്തിയും കാണിക്കാത്ത തരത്തിൽ നില്ക്കുന്നു. 'പെട്ടെടാ പെട്ടു' പിറകിൽ നിന്നും മർമ്മരം. മൂന്നാമത്തെ ബെഞ്ചിൽ രണ്ടാമതാണ് ഞാൻ. തല താഴ്ത്തിയാൽ എന്തായാലും ടീച്ചർ പൊക്കും. അറിയുന്ന പോലെ നടിച്ചു ടീച്ചറിന്റെ മു...
മഞ്ഞുപുതപ്പിനുള്ളിലെ ഗോപാലസ്വാമി ഗൃഹം….!!!
ശ്രീ ഹംഗള യില്‍ നിന്നും ആരംഭിക്കുന്നു ഹിമവദ് ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴി.ഇരു വശവും സൂര്യകാന്തി പാടങ്ങള്‍,ഉള്ളി കൃഷിയിടങ്ങള്‍ .റോഡിലൂടെ അലസം ഗമിക്കും കാലികളും ചെമ്മരിയാടുകളും.ഉള്ളി ചാക്കില്‍ നിറക്കുന്ന കൃഷിക്കാര്‍ ,ആട്ടിന്‍ പറ്റത്തെ പിന്നില്‍ നിന്നും നയിക്കുന്ന ചെറുപ്പക്കാരന്.ആരിലും ധൃതിയില്ല.അവരുടെ ജീവിതം ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു അവരുടെ കൃഷിക്കും ,വളര്‍ത്തു മൃഗങ്ങള്‍ക്കും ഒപ്പം. അറിയാതെ ഞങ്ങളും അവരോടൊപ്പം വേഗത കുറച്ചു അതേ താളത്തില്‍ നീങ്ങി.
നഷ്ടപ്രണയത്തിന്റെ ഒരായിരം നയന...
അനന്തരം, അവരിൽ അയാൾ
"ഇവിടെ ഇരിക്കുമ്പോൾ തിരകൾ അടിക്കുന്ന ശബ്ദം കേൾക്കുന്നില്ലേ..." "പിന്നേ, നിങ്ങൾക്കെന്നാ മനുഷ്യാ. കടല്‍ എത്രയോ അകലെയാ" "തിരകൾ കാണുന്ന സ്ഥലത്ത് വീട് വെക്കണം എന്നായിരുന്നു.. എന്നിട്ടിത് പോലെ അതിനഭിമുഖമായി ഇരിക്കണം " "ആദ്യം ഈ വീട് പണി കഴിയട്ടെ ...പടവ് തുടങ്ങിട്ടല്ലേ ഉള്ളൂ .." "നീ നോക്കിക്കോ മോളുടെ കല്യാണം ഈ വീട്ടില്‍ വച്ച് നടക്കും ..." "അവളിപ്പോ പ്ലസ് ടു ആണ് .. ഓര്മ വേണം ..." പടികൾ ചവിട്ടിയപ്പോൾ വേച്ച് പോയി. ചേച്ചി പിറകിൽ നിന്നും പിടിച്ചത്കൊണ്ട് വീണില്ല. ഒരു തരം മരവിപ്പാണ് ശരീരം മൊത്തം. തല നേരെ പിട...
വഴിയരികിലെ ഖബറിടങ്ങൾ …
ഓഫീസിൽ നിന്നും മടങ്ങിയെത്തുമ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു. പതിവുള്ള ചായയുമായി എത്തിയപ്പോൾ കിടക്കുകയായിരുന്നു . ചായ കുടിക്കുന്നില്ലേ .. അവിടെ വച്ചേക്ക് എന്തുപറ്റി ..തലവേദന വല്ലതും ? ഇല്ല . ഹൃസ്വമായ മറുപടികൾ സംസാരം നീട്ടാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.വർഷങ്ങൾ ഒരുപാടായില്ലേ കാണാൻ തുടങ്ങിയിട്ട് . ഓഫീസിലെ ഏതെങ്കിലും ആയിരിക്കും .ഒന്നും തന്നോട് പറയുന്ന ശീലം പണ്ടേ ഇല്ലല്ലോ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വിമല ചിന്തിച്ചു ------ ---- മൈലാഞ്ചി ചെടികളാണ് മുഴുവനും .അതിനിടയിലൂ...
മാതള നാരങ്ങകൾ
"ഉൻ പേരെന്നാ ..." "മല്ലിക" "ഇന്നേക്ക് സ്കൂൾ പോവാ വേണ്ടാമാ ..?" അറിയാവുന്ന തമിഴിൽ ഒപ്പിച്ചു "ഇതുക്കപ്പുറം താൻ സാർ പോക മുടിയും " അവളുടെ കൂടയിൽ മാതള നാരങ്ങകൾ ആയിരുന്നു.ആവശ്യമില്ലെങ്കിലും രണ്ടെണ്ണം വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല "എവ്വളവ് ആച്.." "പത്തു രൂപ സർ.." "മല്ലികവുടെ വീട് എങ്കെ ?" "ദോ അങ്കെ .." അവൾ കുന്നിൻ ചെരുവിലേക്ക് കൈ ചൂണ്ടി "അങ്കെ ആരെല്ലാം ഇരിക്കെ ..?" മലയാളവും തമിഴും കൂടി കലർന്ന് വരുന്നു "അമ്മ ,അക്ക ,ചിന്ന ..എല്ലാരും ഇരിക്ക് ,അമ്മ വേലപാക്ക പോയിരിക്കെ" "അപ്പ ...?" "എരന്ത് പോയിട്ടേ .....
നിമിഷത്തിരകൾ ….
ഓഫിസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഉണ്ണിയേട്ടൻവരുന്നത്. ഗൈറ്റു തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് നോക്കിയത്ക്ഷീണിച്ചിരിക്കുന്നു. അലസമായി പാറിപ്പറക്കുന്ന മുടിയും ക്ഷൗരം ചെയ്യാത്ത മുഖവും. കണ്‍തടം കരുവാളിചിരിക്കുന്നു. ഉണ്ണിയേട്ടനെ കണ്ടതും ഭാര്യ പതുക്കെ പിറുപിറുക്കാൻ തുടങ്ങി "കള്ളു കുടിക്കാൻ കാശു ചോദിക്കാൻ വരുന്നതാ കൊടുത്തു പോകരുത് " അവളോട് ഒന്നും മിണ്ടിയില്ല. "നീ ഇറങ്ങാൻ ആയോ വിനു ?" മുഷിഞ്ഞ വെള്ള മുണ്ടും കാവി ഷർട്ടും ആണ് വേഷം. "സാരമില്ല. ഉണ്ണിയേട്ടൻ കയറി ഇരിക്കൂ". "വേണ്ട, നമുക്ക് ഒരുമിച്ച് ഇറങ്ങ...
അകലങ്ങളില്‍..ആരോ..
ഈ മഴയിലാരുന്നു..കാലത്തിന്റെ അനിവാര്യതവെളുത്ത തുണിയില്‍ പൊതിഞ്ഞ്അവരുടെ കൈകളിലേക്കെതിയത് താരാട്ടിന്റെ ഈണമായിരുന്നു ..അന്നവിടെ പെയ്തിറങ്ങിയത്അവകാശികളില്ലാത്ത മണ്ണില്ആദ്യ നനവായ് ... അമ്മയുടെ ഗന്ധമുള്ള ...പുതപ്പില്‍ ചുരുണ്ട് കൂടുമ്പോഴുംനെഞ്ചകം വിങ്ങുമ്പോള്കണ്ണീരിന് പായയില്കാലം തെറ്റി വരുന്ന നീ പിന്നിട്ട വഴികളിലെല്ലാംസ്നേഹമായ് തലോടലായ്വാത്സല്യമായ്..നീ എന്നും ഇന്നെന്തേ..നിനക്കീരൌദ്രത ...ഈ ജാലകത്തിനരികില്‍...എന്നെ തള്ളി മാറ്റിദൂരെ അകറ്റാന്ശ്രമിക്കുന്നു.. അകലങ്ങളില്‍ ആരോ...എനികായ്..വരുന്നോ...??നി...
പ്രമാണങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍
പാതിയടഞ്ഞ മിഴികളില്‍ എന്തിനോ തിടുക്കപ്പെടുന്ന കണ്പോളകളുടെ ചലനങ്ങള്‍..കവിളുകളിലെ വിയര്‍പ്പു കണങ്ങള്‍ പുലര്‍കാല മഞ്ഞു തുള്ളിയെപ്പോലെ സൂര്യാംശുവില്‍ ലയിക്കാന്‍ വെമ്പി നില്ക്കുന്നു .. പ്രിയപ്പെട്ട കൂട്ടുകാരീ .. ഞാനിവിടെ പ്രമാണങ്ങളുടെ ലംഘനങ്ങളിലേക്ക്... മനസ്സിനും ശരീരത്തിനും വിശ്വാസങ്ങള്‍ക്കും അപ്പുറം .. നിന്നില്‍ അലിഞ്ഞില്ലാതെയാവാനുള്ള ഈ നിമിഷത്തിന്റെ അടിമയാണ് ഞാനിപ്പോള്‍ .. നാളെയുടെ സൂര്യോദയം, എനിക്കെതിരായ് വാളോങ്ങി നില്ക്കുന്ന അനേകം കുതിരപ്പടയാളികളുടെ വാള് തലപ്പുകളുടെ വെളിച്ചം ഞാന്‍ കാണുന്നു ....
സ്വയം ഭു
ഇരുട്ട് കനക്കാന്‍ തുടങ്ങിയിരിക്കുന്നു .ഇന്ന് തല്ലു കിട്ടിയത് തന്നെ. അമ്മ വടിയുമായി മുറ്റത്തുതന്നെ ഉണ്ടാവും . സഞ്ചിക്ക് ആണെങ്കില്‍ നല്ല ഭാരവും. ഇടവഴിയിലേക്ക് തിരിഞ്ഞു .അവ്യക്തമായി മാത്രേ വഴി കാണുന്നുള്ളൂ ഇരുളില്‍ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകള്‍.സഞ്ചി തോളത്തിട്ടു ഓടാന്‍ തുടങ്ങി . വഴി തെറ്റിയോ ... ഇട വഴിയിലേക്ക് തിരിയുന്ന സ്ഥലം കാടുപിടിച്ചിരിക്കുന്നു .. കടയിലേക്ക് പോവുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ ഇവിടം ..? ചീവീടുകളുടെ ശബ്ദം ..ഈശ്വരാ വഴിയില്‍ ആരെയും കാണുന്നുമില്ല നെഞ്ചിടിപ്പിന്റെ താളം ഇപ്പോള...