നിശാന്ത് കെ
ഭൂതത്താൻ വയൽ…
"മോനേ ആ വയലു കണ്ടോ ...അതാണ് ഭൂതത്താൻ വയൽ ..നിറയെ ഭൂതങ്ങളാണത്രെ ..വയലിനെ ദ്രോഹിക്കാൻ വരുന്നവരെയെല്ലാംഈ ഭൂതങ്ങൾ ആട്ടിയോടിക്കും ..മോനീ ഉരുള കഴിച്ചേ ..ഇല്ലേൽ ആ ഭൂതങ്ങൾ വന്നു കഴിക്കും ട്ടോ .."കരിവളയിട്ട കൈകൾ ഈണത്തിൽ ഭൂതങ്ങളുടെ കഥപറഞ്ഞുകൊണ്ട് അവരുടെ വാവയെ ഊട്ടിക്കൊണ്ടിരുന്നു ...വാവയാകട്ടെ നീണ്ടുപരന്നു കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഏതു സമയവും പ്രതീക്ഷിക്കാവുന്ന ആ ഭൂതത്തിന്റെ ചിത്രം മനസ്സിൽ വരച്ചുകൊണ്ടിരുന്നു .അതോടൊപ്പം നെയ്യും പഞ്ചസാരയും ചേർത്തുകുഴച്ച ഉരുളകൾ വാവയറിയാതെ തന്നെ കഴിച്ചുകൊണ്ടേയിരുന്...
അപരിചിതം
അസ്തമയസൂര്യൻ മറയാൻ പോകുന്നത് ആ വയലുകൾക്കപ്പുറമെങ്ങോ ആയിരിക്കണം . ചുവന്നുതുടുത്ത ആ മുഖത്തുപോലും തെല്ലു ദുഃഖം ബാക്കിനിൽക്കുന്നുണ്ടോ ..?
ആദിയുടെ മനസ്സ് മണ്ണിനെ വിട്ട് ചക്രവാളത്തിലൂടെ നീങ്ങി .
മണ്ണിലപ്പോൾ തികച്ചും ദുഃഖാർദ്രമായ ചടങ്ങുകളായിരുന്നു .
കുടിലിനടുത്തായി ആ ചെറുപ്പക്കാരന് അന്തിയുറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു . അവന്റെ പ്രിയപ്പെട്ട റോസാച്ചെടികളായിരിക്കണം അതിനടുത്തായി കാണുന്നത് . മുൾവേലിക്കപ്പുറം അലസമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ . അങ്ങിങ്ങായി അവർക്കു തണലേകാൻ നീണ്...
‘കറുപ്പഴകിന്റെ ഏഴ് അളവുകോലുകൾ ‘
"എന്റെ ആദ്യ ചോദ്യം ഇതാണ് ..?
എന്തുകൊണ്ട് നിങ്ങൾക്കീ പുരസ്കാരം കിട്ടി ..?
അല്ലെങ്കിൽ
എന്താണ് നിങ്ങൾക്കിത് ലഭിക്കാനുള്ള കാരണം ..?
പ്രോഗ്രാം ലൈവ് ആണെന്നുള്ളത് താങ്കൾക്കറിയാമല്ലോ അല്ലെ .."
ആ ചോദ്യത്തിലൂടെയാണ് അഖിലേഷ് വർമ്മ തന്റെ ടി വി ഷോ തുടങ്ങിയത് .കറുത്ത കോട്ടും നീല ടൈയും അണിഞ്ഞ സുന്ദരനായ ഒരു നാല്പതുകാരൻ .അതാണ് അഖിലേഷ് വർമ്മ .വിശേഷണങ്ങൾ ഏറെയാണ് .കേരളത്തിലെ ഏറ്റവും മികച്ച വാർത്താചാനലായ 'ഡെമോക്രാറ്റിക്' ന്റെ നെടുംതൂൺ .
ചോദ്യ ശരങ്ങളിലൂടെ രാഷ്ട്രീയക്കാരെയും തന്റെ മുന്നിലിരിക്കാ...
നേരം തെറ്റി വന്ന അതിഥി
കോടതിമുറിയും വരാന്തയും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു . കറുത്തകുപ്പായക്കാർ തങ്ങളുടെ കക്ഷികളോട് എന്തൊക്കെയോ അടക്കം പറയുകയാണ് . ചേമ്പറിൽ ഇരുന്നുകൊണ്ട് കോടതി നീതിന്യായങ്ങൾ കേൾക്കുന്നു . നീളത്തിലുള്ള കൂട്ടിൽ നിരയായി നിൽക്കുന്ന ചെറുപ്പക്കാർ .മറ്റൊരു ചതുരക്കൂട്ടിൽ നിന്നുകൊണ്ട് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്ന മധ്യവയസ്കനായ ഒരു മനുഷ്യനും അയാളെ ചോദ്യശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന മെലിഞ്ഞുണങ്ങിയ കറുത്തകോട്ടുകാരനും .
ഇങ്ങനെ സമയം കടന്നുപോകവേ , ആ അതിഥി കോടതിമുറിയിലേക്കു കയറിവരികയായിരുന്നു . മനുഷ്യരുട...
വഴിയോർമ്മകൾ … വഴിയടയാളങ്ങൾ …
"ആ ദിവ്യ നാമം അയ്യപ്പാ ... ഞങ്ങൾക്കാനന്ദ ദായക ..."
ദൂരെ നിന്നും ആ പാട്ടു കേട്ടു കൊണ്ടുള്ള നടത്തത്തിനു പതിവിലും ധൃതിയായിരുന്നു. പോകുന്ന വഴികളും കാഴ്ചകളും മുനിഞ്ഞു കത്തുന്ന ബൾബിന്റെ വെട്ടം പോലെ .. തെല്ലു മാഞ്ഞും തെളിഞ്ഞും കാണുന്നു.
കൈകൾ ആരോ പിടിച്ചിട്ടുണ്ട് .ഓ ..അത് സലാം ക്ക യാണ് .അതോ അങ്ങേരു തോളത്തെടുത്തിരിക്കുകയാണോ.. .? അരണ്ട വെളിച്ചത്തിൽ മനസ്സിലാകുന്നില്ല. ചിലപ്പോൾ ആ യാത്രയിൽ രണ്ടും നടന്നിരിക്കാം..
ആ പാട്ടാകട്ടെ പിന്നെയും കാലങ്ങളോളം കേട്ടതിനാൽ ഒരിക്കലും മാഞ്ഞുപോകയുമില്ല. ആ കാലഘ...
ഹിന്ദുമണമുള്ള കുപ്പായം
പെരുമഴയത്ത് നനഞ്ഞൊട്ടിയാണ് ഹൈദർഹാജിയും ഭാര്യ ബിയ്യുമ്മയും ഹൈസ്കൂൾ വരാന്തയിലേക്ക് കയറിയത് .വരിവരിയായി നിൽക്കുന്ന ആളുകൾക്ക് പിന്നിലായി അവരും നിന്നു.പരിചിതമായ മുഖങ്ങൾ തേടിയെങ്കിലും ഒന്നും കണ്ടില്ല, നനഞ്ഞൊട്ടി നിൽക്കുന്നവർക്കെല്ലാം ഒരേ മുഖമായിരുന്നതുകൊണ്ടാവാം .വെള്ളം ഒലിച്ചിറങ്ങുന്ന വരാന്തയിൽ തളംകെട്ടി നിൽക്കുന്നത് നിശബ്ദതയാണ് .ഇനിയെന്ത് എന്ന ചിന്തയുമായി നിൽക്കുന്നവരുടെ വസ്ത്രങ്ങളിലൂടെ മഴയുടെ അവശേഷിപ്പുകൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .വരിയിൽ പിന്നിലായി ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു .മെ...
താത്വികമായ ഒരു അവലോകനം
ഒരു പ്രത്യേകതരം ഗന്ധമായിരുന്നു ആ മാസികയ്ക്ക് . അതിന്റെ താളുകൾ വളരെ വലുതായിരുന്നു. കളർ ചിത്രങ്ങളായിരുന്നു മുഴുവൻ ..
ഇത്രയുമാണ് ഒരു നാലു വയസ്സുകാരന്റെ ആ മാഗസിൻ ഓർമ്മകൾ. അതൊരു സോവിയറ്റ് യൂണിയന്റെ മാസികയായിരുന്നു എന്നറിയുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് . മാസികയുടെ പേര് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ബാല്യം നൽകുന്ന അവ്യക്തമായ ഓർമകളിൽ അതിന്റെ ഗന്ധവും നിറങ്ങളും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ് സത്യം ..
കോലായിൽ ഉപ്പയുടെ മുറിക്കു പുറത്തുള്ള ചുമരിൽ ബ്ലാക്ക് ആൻഡ...
ഒറ്റമരത്തണലുകൾ..
"ഞാനൊരു യാത്രികനല്ലേ സതീ .എനിക്കെന്റെ യാത്ര തുടർന്നല്ലേ പറ്റൂ .
ഞാൻ കാണുന്ന കാഴ്ചകൾക്ക് എന്നെ കീഴ്പ്പെടുത്താനായാൽ എന്നിലെ യാത്രികൻ അവിടെ മരിച്ചു വീഴുകയാണ് ചെയ്യുന്നത് .അതിനാൽ ആത്മാവിനെ കീഴ്പ്പെടുത്താൻ ഞാനെന്റെ കാഴ്ചകളെ സമ്മതിക്കാറില്ല.
ഇനി മുറിവുണങ്ങാൻ കാത്തിരിക്കുന്നില്ല .എത്രയും വേഗം യാത്ര തുടരണം കഴിയുമെങ്കിൽ ഒരുപക്ഷെ നാളെത്തന്നെ ..."
അവളൊന്നും പറഞ്ഞില്ല .ഇരുകൈകൾ കൊണ്ടും നീണ്ട മുടിയിഴകൾ തലോടിക്കൊണ്ട് എന്നെ നോക്കി ഇരുന്നു. ജനലഴികളുടെ ഓരം ചേർന്നാണ് അവളിരുന്നിരുന്നത് .വയലിൽ നിന...
നിഴൽ സമരങ്ങൾ
നിഴലുകൾ എന്നെ പ്രതിനിധീകരിക്കുന്നില്ല എന്ന സംശയം ബലപ്പെട്ടുവരാൻ തുടങ്ങിയിട്ട് നാളുകളേറെയായി .ചിലപ്പോഴവ പലമടങ്ങുകൾ അധികരിച്ചും മറ്റു ചില സന്ദർഭങ്ങളിൽ തീരെ കൊച്ചാക്കിയും കാണിക്കാറുണ്ട് ..
ഇരുട്ടിലെപ്പോഴോ പേന പിടിച്ച എന്റെ വിരൽത്തുമ്പുകളെ തോക്കിൻ കുഴലുകൾക്കു സമാനമാക്കിയും പകലിടങ്ങളിൽ ബാഗും തോളിലേന്തി പോകുന്ന എന്റെ മുതുകിൽ കൂനുണ്ടാക്കിയും നിഴലുകൾ തമാശ കാണിക്കാറുണ്ട് ..
ഇന്നത്തെ തമാശ രസകരമായിരുന്നു .
എന്റെ മുന്നിലെ കലണ്ടറിൽ ഉള്ള നിഴൽചിത്രം സ്വപ്നങ്ങളെ പിന്തുടര...
നെല്ലിമരത്തിന്റെ സൂഫി ചലനങ്ങൾ …
ഡോക്ടറുടെ കാത്തിരിപ്പു മുറിയാകെ മൗനങ്ങളുടെയും രോഗങ്ങളുടെയും ഗന്ധം തളംകെട്ടി നിന്നിരുന്നു . കനം തൂങ്ങുന്ന മൗനത്തിനു വിഘാതമാവുന്നത് വല്ലപ്പോഴും ടോക്കൺ നമ്പറും പേരും വിളിച്ചുപറയുന്ന സ്റ്റാഫിന്റെ ശബ്ദം മാത്രമാണ് . രോഗികളും കൂട്ടുവന്നവരും ആശങ്കകളും പ്രതീക്ഷകളുമായി അവരവരുടെ ലോകത്താണ് .
പത്തു വർഷങ്ങൾക്കു മുമ്പാണെന്ന് തോന്നുന്നു വീടിനു വെളിയിലേക്കിറക്കി ഈ മുറി പണിതത് . ഹൃദ്രോഗ വിദഗ്ദനായി ഡോക്ടർ ഹരികുമാർ പേരെടുത്തു വരുന്ന സമയം താൻ തന്നെയാണ് ഇങ്ങനൊരു മുറിയെക്കുറിച്ചുള്ള നിർദ്ദേശം വച്ചത് . അന്നവൻ ചി...