Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

150 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

പൂർവ്വ വിദ്യാർത്ഥികളേ, ഇതിലേ, ഇതിലേ…

        എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായി നടത്തണം. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ കാരണം പരിപാടി നടത്താൻ കഴിഞ്ഞില്ല. എല്ലാവരും നടത്തുന്നതു കണ്ടപ്പോൾ ഞങ്ങൾക്കുമൊരാഗ്രഹം. എന്നാൽ പിന്നെ ഞങ്ങളുടെ ബാച്ചായിട്ട് എന്തിന് മാറി നിൽക്കണം? അങ്ങനെ ശ്രമം തുടങ്ങിയതാണ്. ഉള്ള ഫോൺ നമ്പരുകൾ സംഘടിപ്പിച്ച് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.  പിന്നെ അതിലൂടെയും ഫെയിസ്ബുക്കിലൂടെയും അറിയിപ്പിട്ടു. അങ്ങനെയാണ് കുറെ പേരെ സംഘടിപ്പിച്ചത്. എന്റെ ഓട്ടവും ബഹളവുമൊക്കെ കണ...

വനിതാദിനം

        സെമിനാറിലും സമ്മേളനത്തിലുംഒഴുകിപ്പരക്കുന്ന കണ്ണുനീർ സർവ്വം സഹയായി ഭൂമിയേക്കാൾ ക്ഷമിച്ച് , സാരിത്തുമ്പിൽ പിടയുന്നസ്വപ്നമായ് മാറുന്നവൾ..തീരാത്ത സ്ത്രീധനക്കണക്കുംകാറിന്റെ വിലയിലെ തർക്കവുംസ്വർണ്ണത്തൂക്കത്തിലെ കുറവും കൂലങ്കശമായി ചർച്ച ചെയ്ത് അൽപ്പം പുരോഗമനവും പറഞ്ഞ്മാറേണ്ട സ്ത്രീ മനസ്സിനെപ്പറ്റി ചർച്ച നടത്തിതിരക്കിൽ നടക്കുമ്പോൾ കാണാതെ പോകുന്ന മനസ്സ്..ആരുമറിയാതെ കരിമിഴിക്കോണിൽതുളുമ്പാതെ നിൽക്കുമൊരു തുള്ളി...

സീര്യലിൽ നിന്നുദിക്കുന്നു ലോകം..

        പണ്ട് മുടിയും താടിയും നീട്ടി വളർത്തി തോളിൽ കീറിപ്പറിഞ്ഞ സഞ്ചിയുമായി വരുന്ന ഒരാളെ കണ്ടാൽ നാം അറിയാതെ വഴി മാറിപ്പോകുമായിരുന്നു.ബഹുമാനം കൊണ്ടല്ല.ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ജലസ്പർശമേറ്റിട്ട് എത്ര നാളായെന്ന സംശയത്തിൽ..അന്നൊക്കെ ആളെ കാണുമ്പോൾ തന്നെ അറിയാം,ഇതാ ഒരു ബുദ്ധിജീവി..ഇന്ന് കാലം മാറി,കഥ മാറി,കോലം മാറി..ഇപ്പോൾ ബുദ്ധി ജീവികൾ ഏതു വേഷത്തിലും വരാം എന്നതാണു സ്ഥിതി.ക്ളീൻ ഷേവ് ചെയ്തു നടക്കുന്നവർക്കു വരെ ബുദ്ധി ജീവിയാകാമെന്ന് വെച്ചാൽ കഷ്ടം തന്നെ. അതു കൊണ്ടാണ് അയല...

രണ്ടു കവിതകൾ

    ലോകം   "നീ മാത്രമാണെന്റെ ലോകം.." അവൻ ചെവിയിൽ മന്ത്രിച്ചപ്പോൾഅവൾ വല്ലാതെ സന്തോഷിച്ചു.ലോകം തങ്ങളിലേക്ക് ചുരുങ്ങുന്നതായിഅവൾക്ക് തോന്നി. ഒരിക്കൽ വേറൊരാളോടൊപ്പം കറങ്ങുന്നത്കണ്ടപ്പോൾ അവനോട് ചോദിച്ചു..പതുക്കെയാണ് അപ്പോഴും അവൻ മന്ത്രിച്ചത് ലോകം എത വിശാലം പ്രിയേ..സങ്കുചിതമാകരുത് നമ്മുടെ മനസ്സ്   പ്രകാശനംപുസ്തകത്തിന്റെ കവർ പേജ് ഫെയ്സ് ബുക്കിൽപ്രകാശനം ചെയ്തു.ആർഭാടമായി പുസ്തക പ്രകാശനവും നടന്നു. തിരക്കിനിടയിൽ അപ്പോഴും ആരാലും വായിക്കപ്പെടാതെ പുസ്തകത്തിനുള്ളിലെ അക്ഷരങ്ങൾ ....

രണ്ടു കവിതകൾ..

          1.ലോകം നീ മാത്രമാണെന്റെ ലോകം..അവൻ ചെവിയിൽ മന്ത്രിച്ചപ്പോൾഅവൾ വല്ലാതെ സന്തോഷിച്ചു..ലോകം തങ്ങളിലേക്ക് ചുരുങ്ങുന്നതായിഅവൾക്ക് തോന്നി..ഒരിക്കൽ വേറൊരാളോടൊപ്പം കറങ്ങുന്നത്കണ്ടപ്പോൾ അവനോട് ചോദിച്ചു..പതുക്കെയാണ് അപ്പോഴും അവൻ മന്ത്രിച്ചത്ലോകം എത വിശാലം പ്രിയേ..സങ്കുചിതമാകരുത് നമ്മുടെ മനസ്സ്   2. പ്രകാശനം പുസ്തകത്തിന്റെ കവർപേജ് ഫെയ്സ് ബുക്കിൽപ്രകാശനം ചെയ്തുആർഭാടമായി പുസ്തകപ്രകാശനവും നടന്നു..തിരക്കിനിടയിൽ അപ്പോഴും ആരാലുംവായിക്കപ്പെടാതെ പുസ്തകത്തിനുള്ളി...

വേലായുധൻ സ്പീക്കിങ്

എല്ലാവരെയും പോലെ അത്ഭുതത്തോടെയാണ് ഞാനും ആ വാർത്ത കേട്ടത്. അയൽവാസിയായ വേലായുധൻ പുലിയെ കൊന്നിരിക്കുന്നു. കേട്ടവർ കേട്ടവർ ആശുപത്രിയിലേക്ക് ഓടി. എന്താണ് സംഭവമെന്നറിയാൻ. പുലിയുമായുള്ള മൽപ്പിടുത്തത്തിൽ പരുക്കേറ്റ വേലായുധൻ ആശുപത്രിയിലാണുള്ളത്. അവിടെ ചെന്നപ്പോൾ രണ്ടു വർഷത്തെ ഇടവേള്യ്ക്ക് ശേഷം നെഹ്രുട്രോഫി വള്ളംകളി നടന്നപ്പോൾ കാണാൻ കൂടിയ ആൾക്കൂട്ടത്തെക്കാൾ വലിയ ആൾക്കൂട്ടം. അതിനിടയിൽ അകത്തു കേറി എങ്ങനെ കാണാനാണ്?ചാനലുകാരുടെയും പത്രക്കാരുടെയും തള്ളിക്കയറ്റം കണ്ടപ്പോൾ ഇതിനെക്കാൾ ഭേദം പുലിയായിരുന്നു എന്ന് ...

പ്രായം

പ്രായം കൂടിക്കൂടി വരികയാണോ? എന്നും അയാൾക്ക് ടെൻഷനായിരുന്നു.പത്രം ഓടിച്ചു നോക്കിയിട്ട് പതിവു പോലെ സാഹിത്യ മത്സരങ്ങളുടെ വാർത്തകളിലേക്ക് അയാൾ കണ്ണോടിച്ചു.രണ്ടു മൂന്ന് മൽസരങ്ങളുടെ വാർത്തകളുണ്ട്. അഡ്രസ്സ് എഴുതിയെടുക്കാൻ വേണ്ടി അയാൾ പേനയെടുത്തു, പക്ഷേ , അവസാനം കണ്ട അറിയിപ്പ് അയാളെ ഞെട്ടിച്ചു. മുപ്പത് വയസ്സിന് താഴെയുള്ളവർ മാത്രം സൃഷ്ടികൾ അയക്കുക. മുപ്പതിനു മുകളിൽ എന്നോ കടന്നു പോയ ഓരോ വയസ്സിനെയും അയാൾ വല്ലാതെ ശപിച്ചു. നരച്ചു തുടങ്ങിയ മുടിയിലെ മുൻ നിര രോമങ്ങൾ ഇന്നു തന്നെ അമോണിയ ഇല്ലാത്ത ഏതെങ്കിലും ...

യുദ്ധം

  വല്ലാത്ത അസ്വസ്ഥതയുമായി ബങ്കറിനുള്ളിൽ കഴിയാൻ തുടങ്ങിയിട്ട് എത്ര ദിവസമായി എന്നറിയില്ല.. പുറത്ത് മുഴങ്ങുന്ന വെടിയൊച്ചയുടെയും പായുന്ന ഷെല്ലുകളുടെയും ഭീതിദമായ ശബ്ദങ്ങൾക്കിടയിൽ ജീവനാണ് കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം ഇല്ലാതാക്കിയേക്കാം, വീട്ടിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പേടി മൊബൈലിൽ വായിച്ചെടുക്കാം. ചാർജ്ജ് തീർന്നാൽ അതു വഴിയുള്ള ബന്ധവും നിന്നു. എത്രയും പെട്ടെന്ന് പുറത്തിറങ്ങിയേ പറ്റൂ..വിശപ്പ് വല്ലാതെ കടന്നാക്രമിക്കുന്നു. കരുതിയ ആഹാരമെല്ലാം ത...

പുരാവസ്തു

ചുട്ടുപൊള്ളുന്ന വേനലിൽ ഇന്നു വരും നാളെ വരും വേനൽ മഴയെന്നോർത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വേനൽ മഴ കൂടാതെ ന്യൂനമർദ്ദം വഴിയും മഴ വരുമെന്ന് കാലാവസ്ഥാ പ്രവചനം ഇന്നു രാവിലെയും വായിച്ചതേയുള്ളു. എന്നിട്ടും മഴ മാത്രം വന്നില്ല. ചൂടിൽ നിന്നശ്വാസമേകാൻ ഫാനിനും കഴിയുന്നില്ല.ഫാനിൽ നിന്നും ഉഷ്ണമാണ് പെയ്തിറങ്ങുന്നതെന്ന് തോന്നി.. ചൂടിന്റെ തളർച്ചയിൽ എപ്പോഴോ കണ്ണുകൾ മെല്ലെ മെല്ലെ അടഞ്ഞു പോയി. കുറെ കഴിഞ്ഞപ്പോൾ പുറത്ത് അടക്കിപ്പിടിച്ച സംസാരം കേട്ടു. ചെവിയോർത്തെങ്കിലും എന്താണെന്ന് മനസിലായില്ല.....

മിനി കഥകൾ

  മഴമഴയുടെ സൗന്ദര്യത്തെപ്പറ്റി മഴ നനഞ്ഞു വന്ന കവി നീട്ടിയെഴുതിഒരാഴ്ച പനിയും ചുമയുമായി കിടന്നപ്പോൾ പെയ്ത മഴയ്ക്ക് അത്ര ഭംഗി തോന്നിയില്ല. പുസ്തകംപുതിയ ഷോകേസ് പണിതപ്പോൾഭർത്താവ് പറഞ്ഞുഷോകേസ്സ് പുസ്തകം വെക്കാൻ പറ്റുന്നതാകണംപണ്ട് പുസ്തകം വായിക്കാനുള്ളതായിരുന്നുഇപ്പോൾ കാണിക്കാനുള്ളതായി ..

തീർച്ചയായും വായിക്കുക