നൈന മണ്ണഞ്ചേരി
കല്യാണം വിളിക്കപ്പെടും..
നാട്ടിൽ നിന്നും താമസം മാറിയപ്പോൾ വിചാരിച്ചത് കല്യാണം വിളികൾക്കെങ്കിലും ഒരു കുറവുണ്ടാകുമെന്നാണ്.എന്നാൽ ആദ്യത്തെ അപരിചതത്വമൊക്കെ മാറിയപ്പോൾ പിന്നെ വിളികാരെ മുട്ടിയിട്ട് വഴി നടക്കാൻ വയ്യെന്നായി.പ്രത്യേകിച്ച് പരിചയമൊന്നും വേണമെന്നില്ല,, എപ്പോഴെങ്കിലും വഴിയിൽ വെച്ചൊന്ന് അയാളെ നിങ്ങൾ ചിരിച്ചു കാണിച്ചിട്ടുണ്ടോ,നിങ്ങൾ അയാളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടു കഴിഞ്ഞു.അങ്ങനെ അനിയന്ത്രിതമായി നീണ്ട വിളികൾക്ക് അവസാനമായത് കോവിഡിന്റെ വരവോടെയാണ്.സത്യത്തിൽ കോവിഡിന്റെ വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇങ്ങനെ അന്തവ...
അടച്ചിടപ്പെട്ട നോമ്പ്
അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് ലോകമാകെ നാശം വിതറി പരന്ന കോവിഡ് കാലത്തെ രണ്ട് നോമ്പുകളും ആളും ആരവവും ഒഴിഞ്ഞ പെരുന്നാളുകളും. പള്ളികൾ നിറഞ്ഞു കവിയുന്ന കാലമായിരുന്നു റംസാൻ മാസക്കാലം. പകലും രാവും ആളുകൾ പ്രാർത്ഥനയിലും ആരാധനയിലും മുഴുകുന്ന കാലം. നോമ്പ് മാസം മാത്രമുള്ള തറാവീഹ് എന്ന രാത്രി പ്രാർത്ഥനയും വിത്ർ എന്ന നമസ്ക്കാരവും. ഒരു മണിക്കുർ നേരം നീണ്ടു നിൽക്കും രണ്ടു നമസ്ക്ക്കാരങ്ങളും കൂടി.
നോമ്പ് മാസത്തിൽ അതിശ്രേഷ്ടമായ രണ്ട് ദിനങ...
പന്ത്രണ്ടാം വളവിലെ ലൈബ്രറി
നല്ല തണുപ്പും കാറ്റുമുള്ള ഒരു വൈകുന്നേരമാണ്ഞാൻ പന്ത്രണ്ടാം വളവിലെ ലൈബ്രറിയിൽ പോകുന്നത്.അകത്തു കൂടി ചുറ്റി വളഞ്ഞാണ് ലൈബ്രേറിയന്റെമുറിയിലെത്തിയത്.തണുപ്പു കൊണ്ട് കൂനിക്കൂടിയിരുന്ന ലൈബ്രേറിയൻഎന്നെ കണ്ട് ചിരിച്ചു..ജൻമങ്ങൾക്കപ്പുറം പരിചയമുള്ള ചിരി..അത് ഹൃദയത്തിൽ നിന്ന് ഇറങ്ങി വന്ന ചിരിയായിരുന്നു..പുസ്തകങ്ങളെ സ്നേഹിക്കുന്ന രണ്ടുപേരുടെ സ്നേഹത്തിൽ നിന്ന്ഊറി വന്ന ചിരിയായിരുന്നു..അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു ആ തണുപ്പത്തുംപുസ്തകം തേടി ആരെങ്കിലും എത്തുമെന്ന് അയാൾ കാത്തിരു...
കേൾക്കുന്നു പെങ്ങളേ ഞങ്ങൾ…
കേൾക്കുന്നു പെങ്ങളേ,നിന്റെ തേങ്ങൽകേൾക്കാതിരിക്കുന്നു ഞങ്ങൾകാണുന്നു പടരുന്ന നിന്റെ രക്തംകാണാതിരിക്കുന്നു ഞങ്ങൾ.അറിയുന്നു നിന്റെ ഹൃദന്തദു:ഖംഅറിയാതിരിക്കുന്നു ഞങ്ങൾ..മാനം തകർക്കുന്ന ക്രൂര മനസ്സുകൾകാരുണ്യമില്ലാത്ത കാലത്തിൻ സാക്ഷികൾഭ്രാന്തമാം ജാതിപ്പിശാചിന്റെ കൈകളിൽനേർത്തു നേർത്തലിയുന്ന തേങ്ങൽകേൾക്കുന്നു പെങ്ങളേ ഞങ്ങൾകേൾക്കാതിരിക്കുന്നു ഞങ്ങൾരക്താഭമാകുന്ന ശുഭ്രസ്വപ്നങ്ങളുംപെട്രോൾ പടർന്ന് പിടയുന്ന ജീവനുംചിതറിത്തെറിക്കുന്ന നിൻ മോഹമുത്തുംതാഴെ വീണടിയുന്ന നിൻ വള...
മറക്കില്ലൊരിക്കലും പ്രിയപ്പെട്ട മോഹൻ സാർ..
പ്രശസ്ത കാർട്ടൂണിസ്റ്റും പത്രാധിപരുമായിരുന്ന എസ്.മോഹൻ സാറിന്റെ വേർപാട് അത്യന്തം ദുഖത്തോടെയാണ് അറിഞ്ഞത്.പാക്കനാർ വിനോദമാസികയുടെ പത്രാധിപരായിരിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പാക്കനാർ പിന്നെ ഹാസ്യകൈരളി മാസികയായി മാറിയപ്പോഴും തുടർന്നു.അന്നു മുതൽ ഇന്നു വരെ എന്റെ എത്ര കഥകൾ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ചുവെന്ന് എണ്ണി തീർക്കാൻ കഴിയില്ല.എന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഹാസ്യഗ്രന്ഥങ്ങളിലെ കഥകൾ ഏറെയും ഹാസ്യകൈരളിയിൽ വന്നവയാണ്.
നേരിട്ടു കാണു...
വരുവിൻ,വായിക്കുവിൻ,ദു:ഖം മാറ്റുവിൻ.
പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പരസ്യമേത്, വാർത്തയേത്, പരിപാടിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പത്രം നിവർത്തി പരസ്യങ്ങൾക്കിടയിൽ നിന്നും വാർത്ത കണ്ടു പിടിക്കുന്നതിനിടയിൽ ആകർഷകമായ ഒരു പരസ്യം ശ്രദ്ധിക്കാതിരിക്കാനായില്ല.
’’ദു:ഖങ്ങളൊക്കെയും പങ്കു വെക്കാം’’ എന്ന പേരിൽ ഒരു പരസ്യം കണ്ടാൽ ആരാണ് ശ്രദ്ധിച്ചു പോകാത്തത്.
’’നിങ്ങളുടെ ദു:ഖം എത്ര ചെറുത...
സീര്യായനം
പണ്ട് മുടിയും താടിയും നീട്ടി വളർത്തി തോളിൽ കീറിപ്പറിഞ്ഞ സഞ്ചിയുമായി വരുന്ന ഒരാളെ കണ്ടാൽ നാം അറിയാതെ വഴി മാറിപ്പോകുമായിരുന്നു. ബഹുമാനം കൊണ്ടല്ല. ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ജലസ്പർശമേറ്റിട്ട് എത്ര നാളായെന്ന സംശയത്തിൽ..അന്നൊക്കെ ആളെ കാണുമ്പോൾ തന്നെ അറിയാം, ഇതാ ഒരു ബുദ്ധിജീവി.. ഇന്ന് കാലം മാറി, കഥ മാറി, കോലം മാറി.. ഇപ്പോൾ ബുദ്ധി ജീവികൾ ഏതു വേഷത്തിലും വരാം എന്നതാണു സ്ഥിതി. ക്ളീൻ ഷേവ് ചെയ്തു നടക്കുന്നവർക്കുവരെ ബുദ്ധി ജീവിയാകാമെന്ന് വെച്ചാൽ കഷ്ടം...
ഫസ്റ്റ്ബെൽ..
അടച്ചിടപ്പട്ടിരുന്ന മനസ്സുകളിലേക്കാണ്
വിദ്യാലയത്തിന്റെ പടിവാതിൽ തുറക്കുന്നത്..
കാണാത്ത പ്രവേശനോൽസവം ഇനി കാണാം
പറത്താൻ കഴിയാതിരുന്ന ബലൂണുകൾ ഇനി പറത്താം
ഓൺലൈനിൽ കണ്ടു നുണഞ്ഞ
മിഠായിയുടെ മധുരം
നേരിൽ തുണയാം.
ഗൂഗിളിൽ പേടിപ്പിച്ച ടീച്ചറുടെ
ചൂരലിന്റെ ചൂട് നേരിട്ടറിയാം.
സ്ക്രീനിൽ തല മാത്രം കണ്ട കൂട്ടുകാരുടെ
ചിരി നേരിൽ കാണാം
ഓൺ ലൈനിൽ കിട്ടാതിരുന്ന ഉപ്പുമാവിന്റെ
രുചിയിലേക്ക് ഊളിയിട്ടിറങ്ങാം..
കെ...
ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി
ഒക്ടോബർ 27 മലയാളത്തിന്റെ ഗന്ധർവ്വ ഗായകന്റെ വേർപാടിന് ഒരു വർഷം കൂടി.കഴിഞ്ഞ വർഷം രാഘവപ്പറമ്പിൽ പോയിരുന്നു. പ്രിയ കവിയുടെ ഓർമ്മകൾ പങ്കുവെക്കാൻ. എല്ലാ വർഷവും തുലാം പത്തിന് പ്രശസ്തരും അല്ലാത്തവരുമായ എല്ലാ കവികളും കാവ്യാർച്ചനയ്ക്കായി അവിടെ ഒത്തു കൂടാറുണ്ടല്ലോ. കോവിഡിന്റെ നിയന്ത്രണങ്ങളില് ആഘോഷങ്ങൾ പരിമിതപ്പെടുത്തുമ്പോൾ വയലാർ അനുസ്മരണവും പതിവു പോലെ വിപുലമാകില്ല. എങ്കിലും എല്ലാ ആഘോഷങ്ങൾക്കുമപ്പുറം മലയാളികളുടെ മനസ്സിൽ വയലാർ തീർത്ത ഒരു സ്ഥാനമുണ്ടല്ലോ,അ...
വരയുടെ കുലപതി
മലയാളത്തിൽ പ്രശസ്തരായ രണ്ട് യേശുദാസൻമാരാണ് ഉള്ളത് ഒന്ന് പാടുന്ന യേശുദാസൻ. മറ്റൊന്ന് ഇന്നു നമ്മോട് വിട പറഞ്ഞ പാടാത്ത യേശുദാസൻ. അത് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ വിശേഷണമായി കൊടുത്തിരുന്നതാണ്.
മലയാളത്തിലെ പ്രശസ്ത ഹാസ്യ മാസികളായിരുന്ന കട്ട്.കട്ട്, ടക്-ടക്. അസാധു എന്നീ മാസികകളുടെ പത്രാധിപരായിരുന്നു അദ്ദേഹം. അവയുടെ മുൻപേജിൽ പത്രാധിപർ ‘’പാടാത്ത യേശുദാസൻ’’ എന്നാണ് കൊടുത്തിരുന്നത് . പാടിയില്ലെങ്കിലും വരയിലൂടെ അദ്ദേഹം മലയാള മനസ്സ് കീഴടക്കി.
വ്യത്യസ്തവും ശ്ര...