Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

164 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

നക്ഷത്രങ്ങളുടെ കൂട്ടുകാരി – അദ്ധ്യായം നാല്

  അവൾക്കു പ്രതീക്ഷയുണ്ടായിരുന്നു, എന്നെങ്കിലും ഉണ്ണിയേട്ടൻ മടങ്ങി വരുമെന്ന്. ഒരു മൊബൈലിന്റെ പേരിൽ അങ്ങനെ തങ്ങളെ എല്ലാം ഉപേക്ഷിച്ച് ഏട്ടന് പോകാൻ കഴിയുമോ? അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ശബ്ദം കേൾക്കുമ്പോൾ അവൾ ഓർത്തു. ഇത് ഉണ്ണിയേട്ടനായിരിക്കും. ഏട്ടനെ അവൾക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നല്ലോ. അച്ഛനും അമ്മയും അവരുടെതായ തിരക്കുകളിലേക്ക് പോകുമ്പോൾ പിന്നെ അവൾക്കു എന്തെങ്കിലും പറയാൻ, ഏതെങ്കിലും വാങ്ങിച്ചു കൊടുക്കാൻ എല്ലാം ഉണ്ണിയേട്ടനേ ഉണ്ടായിരുന്നുള്ളു. വല്ലാതെ വിരസത തോന്നിയ ഒരു ഞായറാഴ്ച ...

നക്ഷത്രങ്ങളുടെ കൂട്ടുകാരി – അധ്യായം മൂന്ന്

            ഒരു ദിവസം രാവിലെ അമ്മയും ഉണ്ണിയേട്ടനുമായുള്ള വഴക്ക് കേട്ടാണ് അവളുണർന്നത്. '' എനിക്ക് ഫോൺ കിട്ടിയേ തീരു'' ഉണ്ണിയേട്ടൻ  ശബ്ദമുയർത്തി. പഴയ പോലെ അച്ഛനമ്മമാരോട് കുട്ടികൾക്ക് പേടിയോ ബഹുമാനമോ ഇല്ല. വാശി പിടിച്ചാൽ വാശി തന്നെ , ഉണ്ണിയേട്ടൻ പ്രത്യേകിച്ചും. അല്ലെങ്കിലും വാശിക്കാരായ അച്ഛന്റെയും അമ്മയുടെയും മൂത്ത മോനല്ലേ അതങ്ങനെയെ വരൂ. തനിക്ക്  അമ്മൂമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നതെന്ന് ഒരിക്കൽ അമ്മൂമ്മ തന്നെ പറഞ്ഞതാണ്. എല്ലാവർക്കും അ...

അവിസ്മരണീയ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ

        യുവ എഴുത്തുകാരി ജസീറ അനസിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘’മഞ്ഞവെയിൽ നാളങ്ങൾ’’ നിത്യ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് കോർത്തെടുത്ത ഹൃദയഹാരിയായ ഓർമ്മകളാണ് ഈ പുസ്തകത്തിൽ. ഓരോ ചെറിയ കാര്യങ്ങളിൽ നിന്നും നാം കാണാതെ പോകുന്ന ഒരു നാളം എഴുത്തുകാരി കണ്ടെത്തുന്നു..അത് ആദ്യ ലേഖനമായ ‘’അംഗനവാടി മധുര’’ത്തിലെ പോലെ ഗൃഹാതുരത ഉയർത്തുന്ന ഒരനുഭവത്തിൽ നിന്നാകാം,ചിലപ്പോൾ പ്രിയതമനുമായുള്ള പ്രണയാതുരമായ ഒരു നിമിഷത്തിൽ നിന്നാകാം..ഏതിൽ നിന്നും ഒരനുഭവമുണ്ടാകാം,അത് ജസീറയുടെ ചാരുതയാർന്ന ...

വഴിയിൽ ഒരു മാവേലി

    ഇത്തവണ പ്രജകളെ സന്ദർശിക്കാൻ കേരളത്തിൽ പോകണോ വേണ്ടയോ എന്ന കാര്യത്തിൽ മാവേലിത്തമ്പുരാന് ആശങ്കയുണ്ടായി. ആശങ്ക തീർക്കാൻ പാതാളം മന്ത്രിസഭയുടെ അടിയന്തിര യോഗം ചേർന്നു. മീറ്റിംഗ് കഴിഞ്ഞപ്പോൾ ആശങ്ക കൂടി. നിലവിലെ സ്ഥിതിവെച്ച് നോക്കുമ്പോൾ കേരളത്തിൽ പോകാതിരിക്കുന്നതാണ് ബുദ്ധി എന്നായിരുന്നു. മന്ത്രി സഭാംഗങ്ങളുടെ നിലപാട്. കാരണം വഴിയേ പോകുന്ന ആർക്കും കിട്ടാം ഏതെങ്കിലും ഒരു മാനഹാനിക്കേസ് എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. എന്നതിനാൽ വെറുതെ തമ്പുരാൻ പോയി വിവാദത്തിൽ ചാടേണ്ട എന്നായിരുന്നു എല്...

നക്ഷത്രങ്ങളുടെ കൂട്ടുകാരി – അദ്ധ്യായം രണ്ട്

          അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്ത് ചെയ്യാൻ, പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്ന് സ്‌കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ... അവൾ വല്ലാതെ കൊതിച്ചു. ഒരുവർഷം കഴിഞ്ഞിരിക്കുന്നു സ്‌കൂളിന്റെ പടിവാതിൽ കണ്ടിട്ട്. എന്ത് രസമായിരുന്നു ആ ദിവസങ്ങൾ. കൂട്ടുകാരുമായുള്ള കളിതമാശകൾ, അദ്ധ്യാപകരുടെ ക്ളാസുകൾ, സ്‌കൂളിലെ പരിപാടികൾ... കോവിഡ് കാരണം പൂട്ടിയ സ്‌കൂൾ ഇതുവരെ തുറന്നില്ല. വലിയ ക്ലാസിലെ കുട്ടികൾക്ക് കുറച്ച് ദിവസം ക്ലാസുണ്ടായിരുന്നത്രെ. അപ്പോഴവൾ ശരിക്കു...

നക്ഷത്രങ്ങളുടെ കൂട്ടുകാരി : അദ്ധ്യായം ഒന്ന്

    (നൈന മണ്ണഞ്ചേരിയുടെ കുട്ടികളുടെ നോവൽ തുടങ്ങുന്നു)     അച്ഛൻ ഇനിയും ഉറങ്ങിയിട്ടില്ല. അല്ലെങ്കിലും എപ്പോഴാണ് അച്ഛൻ ഉറങ്ങുക? അവൾക്കറിയില്ല. അവൾ രാത്രി ഉറങ്ങാൻ നേരം അച്ഛൻ ഉണർന്നിരുപ്പുണ്ടാകും. രാവിലെ എഴുന്നേൽക്കുമ്പോഴും അച്ഛൻ ഉണർന്നിരുപ്പുണ്ടാകും. കടലാസും പേനയുമായി എന്തോ കുത്തിക്കുറിച്ച്‌ ഇരിക്കുകയായിരിക്കും. ഇടക്ക് കംപ്യൂട്ടറിലും അടിക്കുന്നത് കാണാം. വലിയ എഴുത്തുകാരനല്ലേ അതിനിടയിൽ പലരുടെയും ഫോൺ വിളികളും. മോളുടെ കാര്യം ശ്രദ്ധിക്കാൻ ഇതിനിടയിൽ എവിടെയാണ് സമയ...

ഗൃഹാതുരം

ഇടവഴിയിൽ വീണ മഞ്ചാടിമണികളിൽഇടാവിടാപെയ്യും മഴത്തുള്ളിയിൽനനയുന്നൊരോർമ്മയായ്നിറമുള്ള സ്വപ്നമായ്നീ നിൽക്കയാണിന്നും മനോരഥത്തിൽ ഇവിടെ തളിരിട്ട പ്രണയനിശ്വാസങ്ങൾഹൃദയവികാരവും തരുണസന്ദേശവുംഇഴചേർന്ന കൈവഴിയിൽ വിടരുന്ന മോഹങ്ങൾഇടവഴികളിൽ വീണു കൊഴിഞ്ഞ പൂക്കൾ മഴ തോർന്നുവെങ്കിലും കുടചൂടിയെത്തുന്നആർദ്രമാമോർമ്മകൾ തോരാതെ പെയ്യുമ്പോൾ..ആൽമരച്ചോട്ടിലെ സ്നേഹസായന്തനംകൈനീട്ടി വീണ്ടും വിളിക്കുന്നു നമ്മളെ വിതുമ്പും സ്വരത്തിൽ ഇടനാഴി ചൊന്നത്തിരികെ വരാത്തൊരു നന്മയാണോ?സ്വപ്ന സഞ്ചാരിണീ നീയെനിക്കേകിയനിറമുള്ള കനവിന്റെ ഓർമ്മ...

ഇമ്മിണി ബല്യ ബഷീർ

  മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അവിസ്മരണീയമായ ഓർമ്മകളുമായി വീണ്ടും ജൂലായ് അഞ്ച് വന്നെത്തുന്നു.1994 ജൂലായ് അഞ്ചിനാണ് ബഷീർ വിട വാങ്ങിയത്. സുൽത്താന്റെ ജീവിതകാലത്ത് തന്നെ ബേപ്പൂർ പോയി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം, ഗ്രന്ഥശാലാ സംഘത്തിന്റെ ലൈബ്രറി സയൻസ് കോഴ്സിന് കോഴിക്കോട് പഠിക്കുമ്പോഴാണ് സഹ പാഠികൾക്കൊപ്പം അവിടെ പോകാൻ കഴിഞ്ഞത്. പഴയവീട് പൊളിച്ച് പുതിയ വീട് പണിയാൻ തുടങ്ങുന്ന സമയമായിരുന്നു അത്. ഫാബി ബഷീറും മക്കളായ അനീസും...

ഇങ്ങനെയും ഒരു ക്ലൈമാക്സ്

    ഇരട്ട ക്ളൈമാക്സുള്ള ചിത്രത്തിലെ ഏതു ക്ളൈമാക്സ് കാണും എന്ന ചിന്താക്കുഴപ്പത്തിൽപെട്ട പ്രേക്ഷകന്റെ അവസ്ഥലായിരുന്നു രാവിലെ മുതൽ ഞാൻ. ’ഊണിന്നാസ്ഥ കുറഞ്ഞു,നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്’’ എന്ന് പറഞ്ഞതു പോലെ ഒരു കാലിച്ചായയും കുടിച്ച് ഇരിപ്പു തുടങ്ങിയതാണ്. മറ്റൊന്നുമല്ല കുറെ നാളായി പ്രിയതമ പറയുന്നതാണ് ഒരു ടൂർ പോകണമെന്ന്,പല ഒഴിവുകൾ പറഞ്ഞ് ഇതു വരെ ഒഴിഞ്ഞു മാറിയെങ്കിലും ഇത്തവണ അത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം,കാലമിത് അവധിക്കാലം, കുട്ടികൾക്ക് മാത്രമല്ല, എനിക്കും ഒരാഴ്ച്ചയോളം അവധ...

മിന്നുവിന്റെ പൂച്ചക്കുട്ടി

              '' മോളെ മിന്നൂ , അമ്മയെ ഒന്ന് സഹായിച്ചു താ'' രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെ വിളി കേട്ടപ്പോൾ മിന്നുവിന് സന്തോഷമായി . അടുക്കളയിൽ കയറാനും അമ്മയെ സഹായിക്കാനും അവൾക്ക് വലിയ ഇഷ്ടമാണ്. വിളിക്കാതെയെങ്ങാനും അടുക്കളയിലേക്ക് ചെന്നാൽ അമ്മ വഴക്ക് പറയും. '' നിനക്ക് പഠിക്കാനൊന്നുമില്ലേ ചെന്നു പഠിക്കാൻ നോക്ക് '' എന്ന് പറഞ്ഞാണ് ഇപ്പോഴും അമ്മ ഓടിക്കുക. ഇന്ന് എന്തെങ്കിലും അത്യാവശ്യം കാണും അല്ലെങ്കിൽ അമ്മ വിളിക്കില്ല. അവൾ ചെല്ലുമ്പ...

തീർച്ചയായും വായിക്കുക