നെടുമ്പന ലാൽ
എന്റെ സായംസന്ധ്യ
പകലോന്റെ രക്തം വീണു- ചുവന്നു തുടുത്തൊരു സന്ധ്യ, ചുവടുകൾ പിഴക്കാതിന്നുമെത്തുന്നു, ദുഃഖ സാന്ദ്രമാമൊരു കിനാവ് പോൽ. കൂടണയാൻ വെമ്പി പിരിയുന്നു - കുഞ്ഞരി പ്രാവുകൾ മിഴി തുറക്കുന്നു നിശാഗന്ധികൾ നിന്നാശപോൽ. നിൻമുഖം തുടുക്കവേ ഒരു- കനലാ സന്ധ്യയിൽ നിന്നുതിർ- ന്നെന്നാത്മവിൽ വീണു ദൂരെ- മരണം മാടിവിളിച്ചുവോ നിന്നെ നിൻ ചിതയിൽ നിന്നുയരും നാളമേറ്റ് തുടുത്തുവോ സന്ധ്യ വിടചൊല്ലിപ്പിരിഞ്ഞു നീയും സന്ധ്യപോലെന്നെ വിട്ടകന്നു കണ്ണീരുപരക്കുന്നു ചുറ്റിലും; അതിൽ കാണ്മുഞ്ഞാനെന്നസ്‌തമയം Gen...