Home Authors Posts by നന്ദിനി.ബി.നായർ

നന്ദിനി.ബി.നായർ

17 POSTS 0 COMMENTS
പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളായി ജനനം.അക്ഷരം മാസികയുടെ നേതൃത്വത്തിൽ "നന്ദിനിയുടെ കവിതകൾ " എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റ്‌ നിരവധി പുസ്തകങ്ങളിലും കവിത പ്രസിദ്ധികരിച്ചിട്ടുണ്ട്‌. കേരള ബുക്ക്‌ ഓഫ് റെക്കോർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭ്യമായിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

നുണകൾ

    "ഞാൻ എന്നും കൂടെയുണ്ടാകും" എന്ന് പറഞ്ഞിട്ട് മരണമൊന്ന് വിളിച്ചപ്പോൾ പോകേണ്ടി വന്ന അവൻ ഓർത്തില്ല, ഞാൻ തന്റെ പ്രിയസഖിയോട് നുണ പറയുകയാണെന്ന്.... പതിവില്ലാതെ വിരുന്നുകാർ എത്തിയപ്പോൾ, ചോറുകലത്തിലെ അളവൊന്ന് കുറഞ്ഞപ്പോൾ, മക്കളോട് അമ്മ പറഞ്ഞു സ്നേഹത്തിൽ ചാലിച്ച ഒരുനുണ " വിശപ്പില്ല " തുന്നൽ വിട്ടുപോയ കുപ്പായങ്ങൾ ഇനി കുറച്ചുനാൾ കൂടി ഈട് നിൽക്കുമെന്നും തേഞ്ഞചെരുപ്പിന് ഇനിയും ആയുസ്സ് ഉണ്ടെന്നും സ്വയം നുണ പറഞ്ഞു, മുണ്ടുമുറുക്കി ജീവിക്കുന്നവർ......

ആണൊരുത്തൻ

    കൂലിപ്പണി കഴിഞ്ഞെത്തിയ ഒരുവൻ, മക്കൾക്ക് നേരെ എരിയുന്ന വയറുമായി നീട്ടിയ ഭക്ഷണപ്പൊതിയിൽ നിറഞ്ഞത് കുഞ്ഞുമക്കളുടെ സന്തോഷം.... പെണ്ണൊരുത്തി പകലൊന്ന് വെളുത്തപ്പോൾ ചെവിയിൽ ഓതിചോദിച്ചൊരു പുത്തൻ കോടി, നിറം മങ്ങിപിഞ്ചിയ കയ്യ്‌ലി മടക്കികുത്തിയവൻ അവൾക്ക് നേരെ നീട്ടിയപ്പോൾ പെണ്ണൊരുത്തിക്കുമായി സന്തോഷം.... പെറ്റമ്മ ചോദിച്ച ധന്വന്തരി തൈലം അമ്മയുടെ തലയണക്കീഴിലേക്ക് നീക്കി വെച്ചപ്പോൾ അവന്റെ നടുവൊന്ന് വിലങ്ങി, ഞരമ്പൊന്ന് പിണഞ്ഞു... എങ്കിലും ആ വേദനയില...

ഞാനില്ലായ്മകൾ

  ഞാനില്ലായ്മയിൽ മുറ്റത്തെ അരിമുല്ല നാല് മണി നേരങ്ങളിൽ ഒരിറ്റ് നിണനീരിനായി എന്നെ തേടുമായിരിക്കും.... മണ്ണിനെ ചുംബിച്ചു മുറ്റത്തു പതിച്ചു കിടക്കുന്ന കരിയില- ക്കൂട്ടങ്ങളും എന്നെ അന്വേഷിക്കു- മായിരിക്കും.... കിഴക്ക് ദിക്കിൽ വെള്ള കീറുമ്പോൾ തത്തി തത്തി- യെത്തുന്ന കരിയില ക്കിളികൾ ഒരു പിടി നെന്മണിക്കായി കരഞ്ഞു തളരുമായിരിക്കും.... വടക്ക്-കിഴക്ക് ഈശാൻ കോണിലെ അടുക്കളയിൽ ഇനിയും തീ കൂട്ടാതിരിക്കുമ്പോൾ എന്റെ വിറക് അടുപ്പും സന്ദേഹ- പ്പെടുമായിരിക്കും '...

പുഴ

    എനിക്കൊരു പുഴയാകണം, ഇടവപ്പാതിയിൽ ഒരു കുറുമ്പിയെപോലെ ആർത്തലച്ച് നടന്നീടുന്ന ഒരു പുഴ.... എനിക്കൊരു പുഴയാകണം, വേനലിൻ തീഷ്ണതയാൽ വരണ്ടുകീറുന്ന ഭൂമിതൻ മടിത്തട്ടിലേക്കൊരു നനവ് നല്കുവാനായി വെമ്പുന്ന പുഴ... എനിക്കൊരു പുഴയാകണം, ആർത്തലച്ചു പെയ്യുന്ന മഴത്തുള്ളികൾ കൂട്ടിന് വരാത്ത നേരങ്ങളിൽ, എനിക്ക് ശാന്തമായൊന്ന് ഒഴുകീടുവാൻ.... എനിക്കൊരു പുഴയാകണം, ഇടവപ്പാതി- യെത്തീടുമ്പോൾ ആർത്തലച്ചു പെയ്യുന്ന മഴയോടൊപ്പം കരകവിഞ്ഞു ഒഴുകീടുവാൻ.... എനിക്കൊരു പുഴ...

ആദ്യത്തെ കിടപ്പറ

        ആദ്യത്തെ കിടപ്പറ അമ്മതൻ ഗർഭപാത്രമായിരുന്നു... നഗ്‌നമായി ഇരുണ്ട അറയിൽ പാർക്കുമ്പോഴും അമ്മതൻ കൈവിരലുകൾ എന്നെ തലോടിയിരുന്നു... ഇരുളിൻ അകത്തളങ്ങളിൽ ശയിക്കുമ്പോഴും അമ്മതൻ കൊഞ്ചലുകൾ കേൾക്കാമായിരുന്നു... അമ്മതൻ പരിഭവങ്ങളും പരാതികളും പാൽ പുഞ്ചിരികളും അന്നേ ഞാനറിഞ്ഞിരുന്നു.... കുഞ്ഞുടുപ്പുകൾ നെയ്യുമ്പോഴുമൊരാ- മാതൃ ഹൃദയത്തിൻ കിന്നാരങ്ങൾ ഞാൻ കാതോർത്തിരുന്നു... ചിലപ്പോഴൊക്കെ, കുഞ്ഞനക്കത്തിൻ അസാന്നിദ്ധ്യം അമ്മയിൽ സൃഷ്ടിച്ച ആ...

നാലുവരിക്കവിതകൾ

      1. പ്രകൃതി ---------------- പ്രകൃതിക്ക് വേണ്ടത് കവിതകളോ, പോസ്റ്ററുകളോ അല്ല.....!! പരിചരണമാണ് സംരക്ഷണമാണ്.....!! 2. (അ)സത്യം --------------------- കള്ളങ്ങൾക്ക് ഉള്ള സൗന്ദര്യം സത്യത്തിന് ഉണ്ടാകാറില്ല....!! 3.അതിജീവനം -------------------------- പുഴുക്കൾ ഇനിയും എന്നെ ആസ്വദിച്ചാലും, ഞാനിനിയും തളിർക്കും, പൂക്കും, കായ്ക്കും.....!! 4.ജീവിതം ---------------- ഇടയ്ക്ക് കാർമേഘങ്ങൾ വരാം പോകാം, പക്ഷേ മാനം എപ്പോഴും തെളിഞ്ഞു തന്നെ കിടക്കും..!! അങ്ങ...

മുറിവ്

  എനിക്ക് ചന്ദനത്തിന്റെയോ കർപ്പൂരത്തിന്റെയോ ഗന്ധമില്ല... എനിക്ക് ചുറ്റുമാരും നാമജപത്തോടെ പ്രദിക്ഷണം വെയ്ക്കറില്ല.... എന്റെ ചില്ലകളിലാരും തൊട്ടിലോ മണിയോ കെട്ടി പ്രാർത്ഥിക്കാറില്ല... എന്റെ നഗ്നത മറയ്ക്കാനാരും എന്നിൽ പട്ടുവസ്ത്രങ്ങൾ അണിയിച്ചിരുന്നില്ല.... എന്റെ പാദങ്ങളിലാരും കാണിക്കയിടുകയോ തിരിതെളിയിക്കുകയോ ചെയ്തിരുന്നില്ല.... എന്നാൽ ഒന്നറിയാം, ഇതൊന്നുമില്ലാത്തത്കൊണ്ടാകാമവർ മറിച്ചൊന്നും ചിന്തിക്കാതെയെന്നെ മുറിച്ചുവീഴുത്തുന്നതെന്ന്..... എന്ന്, മുറിവേറ്റ ഒരു...

പെയ്യാതെ കാത്തുനിന്ന മഴയ്ക്കുവേണ്ടി

ഒരിക്കൽ പടിയിറങ്ങണം എനിക്ക് വേണ്ടി പെയ്യാൻ കാത്തുനിന്ന മഴയ്ക്കുവേണ്ടി...... ഓരോ തുള്ളികളും അടർന്നു വീഴുന്നത് അറിഞ്ഞുകൊണ്ട്.... ശക്തിയിൽ നിലം പതിക്കുന്ന ആ വലിയ തുള്ളികൾ എന്റെ ശരീരത്തെയാണ് വേദനിപ്പിക്കുന്നതെ- ന്നറിഞ്ഞുകൊണ്ട്.... കനംതൂങ്ങി നിന്ന കാർമേഘങ്ങൾ ഭാരമിറക്കി മറനീക്കിയകലുംവരെ നോക്കിനിക്കണം..... മുഴുവനായി എനിക്ക് വേണ്ടി പെയ്യാതെ, ആർക്കോക്കെയോ വേണ്ടി പിന്നെയും പെയ്യുവാനായി ബാക്കിവെച്ചു പോകുന്ന ആ മഴയ്ക്ക് വേണ്ടി...... പകരം വയ്ക്കാൻ ആവി പറക്കുന്ന ഓർമചൂടു...

ബഷീറിയൻ പ്രണയം

    ശെരിയാണ് ബഷീറിൽ തട്ടിതടഞ്ഞു വീഴുകയാണ് നാമോരോരുത്തരും!! വീണ്ടും വീണ്ടും, ബഷീറിന്റെ വരികളിലൂടെ വാക്യങ്ങളിലൂടെ ശൈലിയിലൂടെ!! അക്ഷരക്കൂട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ പതറിവീഴുന്നത് 'ബഷീറെ'- ന്ന ലഹരിയിലേക്കാവാം....!! അവിടെ ഇടറുന്നത് ഹൃദയമാകാം!! ഹൃദയത്തിലേക്ക് എത്തിപ്പെടുന്നതോ, ഒരു 'യാത്ര'യിലൂടെയും!! 'ബഷീർ' എന്ന ശകടത്തിൽ ഒരു മുറിടിക്കറ്റുമെടുത്ത് ബഷീറിലേക്കുള്ള ഒരു യാത്ര!!! ലഹരിയുടെ അക്ഷരക്കിളികളെ നമ്മിലേക്ക് പറത്തി വിടുന്ന ഒരു ജിന്നിലേക്ക്.....

നിനക്കായ്

മഴ നനഞ്ഞെത്തിയൊരീ പുലരി മനസ്സിൽ മകരമഞ്ഞു വീണ- പോലൊരു കുളിര് മന്ദ മാരുതനിലലിഞ്ഞെത്തിയ മാസ്മര ഗന്ധം, മരണമില്ലാതെയെൻ പ്രണയസ്വപ്നങ്ങളെയുണർത്തി... മനദാരിൽ വിരിഞ്ഞത് മഴവില്ലോ നിൻ മന്ദസ്മിതമോ... എൻ മാറത്ത് വീണഴിഞ്ഞത് മയിൽപ്പീലിയോ നിൻ കാർകൂന്തലോ.... മാന്ത്രിക വിരലുകളാൽ തഴുകിയുണർത്തിയ പ്രിയതമേ- നീയെൻ മമസഖീ... മന്ദസ്മിതമോടെയെൻ അരികിലെത്തിയ പ്രിയതേ നീയെൻ പ്രിയമാനസി..... മാരിവില്ലഴകുപോൽ നീയെൻ തന്ത്രികളെ തൊട്ടുണർത്തിയ മാത്രയിൽ ഞാനറിഞ്ഞു നീയെൻ ജീവാംശമെന്ന്..... മിടിക്കുന്നു എൻ ഹൃ...

തീർച്ചയായും വായിക്കുക