എൻ.വിജയകുമാർ
പൂതനയുടെ പുനർജനി
പ്ലാച്ചിമടകളിൽ പൂതന പിന്നെയും പേക്കിനാവായിപ്പുനർജ്ജനിച്ചു പൂതനയൂറ്റുന്നു തണ്ണീർത്തടാകവും തണ്ണീരുറയും മണിക്കിണറും കംസന്റെ കൈപ്പണം പറ്റുംഭരണത്തിൻ കിങ്കരൻ മൗനമായ്‌പ്പാർത്തു നില്‌പൂ ലോകബാങ്കെന്ന ബകന്നു ചോറൂട്ടുവാൻ ഭീമനായ് പോകണം നമ്മളെല്ലാം കംസന്റെ കന്ദരംപേറിയ കിങ്കരാ കൽത്തുറുങ്കാണു നിനക്കുമുന്നിൽ പൂതനയ്‌ക്കിന്നിനി മോക്ഷമതേകുവാൻ പുനർജനിച്ചീടുമോ കാർവർണ്ണാ നീ. Generated from archived content: poem7_june_05.html Author: n_vijayakumar
കമ്പ്യൂട്ടർ
ജാതകം നന്നെന്നു കമ്പ്യൂട്ടറോതുമ്പോൾ കുംഭകുലുക്കിച്ചിരിക്കുന്ന പട്ടർക്ക് തുമ്പിക്കുടവയർ കൊമ്പും തഴയ്‌ക്കുന്നു കുംഭിപ്പുറത്തിടംപറ്റി രമിയ്‌ക്കുന്നു അമ്പമ്പോ കൊമ്പും കുഴൽവിളിയും ചെണ്ട മദ്ദളം കൈമണി-ചേങ്ങില തേങ്ങുന്നു മോങ്ങുന്ന നായിന്റെ മോണപിളർത്തി- യിട്ടൂത്തുന്നു കാക്കിയിട്ടപ്പോഴും കമ്പ്യൂട്ടർ കുമ്പിട്ടിരിക്കുന്ന പട്ടർക്കു മുമ്പിലായ് കൂമ്പാരമാകുന്നു പൂവും പ്രസാദവും വമ്പറ്റപട്ടരേക്കൂപ്പുവാൻ വെമ്പിയ- ങ്ങമ്പാരിയാളുമളവറ്റവെളളിയും കണ്ടതും കേട്ടതും കേൾപ്പാനിരിപ്പതും കണ്ടില്ല മിണ്ടില്ല മിണ്ടാനരുതല്ല ...