മുയ്യം രാജൻ
കുടുംബസ്വത്ത്
ആറ് പേർക്ക് സ്വത്ത് തുല്യമായി വീതം വെച്ചപ്പോൾ (നറുക്കെടുപ്പിലൂടെ)കിട്ടിയത് :
പതിനാറെകാൽ സെന്ററ് ഭൂമി.
അതിലെ ചിതലരിച്ച പഴയ പുര.
വറ്റി വരണ്ട് കാടു കയറിയ സദാ പ്രേതത്മക്കളെ പോലെ കുറുകുന്ന നൂറോളം പ്രാവുകൾ പാർക്കുന്ന ഒരു കിരണ്ട്.
അതിനരികിലെ മച്ചിപ്ലാവ്.
അതിരിലെ ചെമ്പകം.
മൂവാണ്ടൻ മാവ് (അമ്മ മരിക്കുമ്പോൾ ദഹിപ്പിക്കാൻ മുറിക്കാമെന്ന ഉറപ്പിന്മേൽ).
കന്നുകാലികളില്ലാത്ത ആലയും (തൊഴുത്ത്) വളക്കുണ്ടും.
ആറ് ഓഹരിക്കാർക്കും ഉപയോഗിക്കാവുന്ന വീട്ടിലേക്കുള്ള പൊതുവഴി.
കാലേ അരക്കാൽ പവൻ...
കഥാന്ത്യം
ഒരു കഥ വേണം... പുതിയ ലക്കത്തിൽ ചേർക്കാനുള്ളതാ... ഇന്ന് വൈകീട്ട് തന്നെ തീർച്ചയായും എത്തിക്കണം.
കൂട്ടുകാരനായ പത്രാധിപർ അക്ഷമയോടെ വിളിച്ചോർമ്മിപ്പിച്ചു.
സമ്മതിച്ചു.
ശരിയായോ?
ഉച്ചയ്ക്ക് വീണ്ടും റിമൈൻഡർ.
ങാ... ഇനിയൊരു ഫിനിഷിങ് ടച്ച്...ഇനിയിതിനായി ഇങ്ങോട്ട് വിളിക്കണ മെന്നില്ല ... ശരിയായാൽ ഞാനവിടെ എത്തിച്ച് തരും.
ശരി.
കഥ ഫിനിഷ് ചെയ്ത് ഒന്ന് മൂരി നിവർന്നു.
ഫിനിഷിങ് ഭേഷായിട്ടുണ്ട്.
ഫോൺ വിളിച്ചു. എടുക്കുന്നില്ല. വിളി തുടർന്നു. നോ റെസ്പോൺസ്. സാധാരണ ഒറ്റവിളിയ...
കരിയിലകൾ
ഇരുട്ട് വീണു തുടങ്ങിയിരുന്നു. നെടും കുത്തായ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് മാത്രം മുന്നോട്ട് നീങ്ങാം. എതിരെ ആരെങ്കിലും വന്നാൽ അള്ളിപ്പിടിച്ച് ശ്വാസമടക്കി നിൽക്കണം എതിരാളിക്ക് വഴിയൊരുക്കാൻ. ഇരു വശങ്ങളിലെയും മതിലുകൾക്ക് പന്ത്രണ്ടടിയോളം ഉയരം. അരികിലൂടെ ഊർന്നിറങ്ങിയ കുറ്റിക്കാടുകൾ നടപ്പന്തൽ പോലുണ്ട് . നരച്ച കുട മടക്കി. കുത്തൊഴുക്കിൽ ഒലിച്ചു വന്ന കരിയിലകളിൽ ചവിട്ടി തെന്നി വീഴാതെ ആയാസപ്പെട്ട് മുന്നോട്ട് നടന്നു. നെറുകയിൽ കൊട്ടവെള്ളം വീണ് ചിന്നിച്ചിതറി. വലിയ വീട്ടിലെ കൊച്ചമ്മ കുറച്ചു നാൾ മുമ്പ് ...
എ സെല്‍ഫി വിത്ത് ദ സോ ള്‍
കിടന്നിട്ട് ഉറക്കം വന്നില്ല. നേരം പാതിരയോടടുക്കുന്നു. തൊട്ടടുത്ത് കിടന്ന ഭാര്യ ശാരദ മൊബൈ ല്‍ ഗെയിമി ല്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഗെയിം മടുക്കുമ്പോ ള്‍ അവ ള്‍ ഫേസ് ബുക്കിലേക്കും വാട്സാപിലേക്കും ചേക്കേറുന്നു.
കിടക്കയിലെ നേര്‍ത്ത ഇരുട്ടില്‍ മൊബൈലിന്റെ വെളിച്ച വിന്യാസങ്ങ ള്‍ എന്‍റെ ഉറക്കത്തെ ഏറെ അലട്ടുന്നു. അത് പറഞ്ഞാല്‍ ശാരദയ്ക്ക്ക്ക് മനസ്സിലാവില്ല. തൊട്ടടുത്താണ് കിടക്കുന്നതെങ്കിലും എത്രയോ കാതങ്ങള്‍പ്പുറത്താണ് അവളുടെ വിചാരമേഖലയെന്ന് ചെലപ്പം അനുഭവപ്പെടുത്തും.
ഞാനപ്പോള്‍ ഓര്‍ത്തത് സുഹൃത്ത് അ...
മദ്യമന്ത്രം
വെളിയില്‍ ചിരപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ബഹളവും വെപ്രാളവും. പിരിവിനായിരിക്കും. ഞാ ന് അനുമാനിച്ചു. ശ്രീമതി ഒരുതരം കോപ്രായത്തോടെ അനങ്ങാപ്പാറ മാതിരിയിരുന്നു.
മനു, സത്യശീലന്, മുഹമ്മദ്, ബിജു, അശോകന്, രമേശന്...
എന്നെ കണ്ടതും ആദരപൂര്വ്വിമവരെഴുന്നേറ്റു.
നാല്പ്പണത് വര്ഷരത്തിന് ശേഷം റിട്ടയറായി നാട്ടിലെത്തിയപ്പോള്സ,ര്വ്വതത്ര തിരക്ക്. തെയ്യം, ഉദ്ഘാടനം, ഉത്സവപ്പിരിവ്, അടിപിടിക്ളാസ് തുടങ്ങി അങ്ങാടിക്കാര്യത്തിനു വരെ കൂട്ട് നില്ക്ക ണമെന്നായിട്ടുണ്ട്. ആവര്ത്തപനവിരസമെങ്കിലു...
മൊഴിയാഴം
കൊടും നോവിലുരുകിയ
കുറുങ്കവിതയായി
പെരുമഴ...
കടും വാക്കിലഴുകിയ
മറവിതന്‍ നിനവായ്
മനപ്പുഴ...
അസഹിഷ്ണുതയുടെ ഉഷ്ണകാലം
"വിഷയസ്വീകരണത്തിലെ നവീനതയാണു താങ്കൾക്ക് ഡോക്ടറേറ്റ് നേടിത്തന്നതെന്ന് പറയുന്നത് ശരിയാണോ? എന്തായിരുന്നു ആ വിഷയം? "
"നവീന യുഗത്തില്‍ ജാതിവാലിന്റെ പ്രസക്തി "
"അന്യമതസ്ഥരായ കീഴാള മാതാപിതാക്കളില്‍ പിറന്ന താങ്കളിപ്പോള്‍ ഉന്നതമായ ഒരു ജാതിവാല് പേറുന്നതോ ?"
"തലമുറകൾക്ക് മുമ്പ് എന്റെ മുതുമുത്തഛന്മാര് ഉയർന്ന കുലജാതരായിരുന്നു എന്നാണ് കേട്ടുകേഴ്വി..അത് സ്ഥാപിച്ചെടുത്തത് എന്റെ സാമർഥ്യം.. അതാണ് എനിക്ക് ഡോക്ടറേറ്റ് നേടിത്തന്നത്..!"
(ഇപ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലായില്ലേ ? നമ്മുടെയെ...
ഒരോണ (സ്)കിറ്റ്
'ആശാനെ ഒരു പരിഹാസ കാവ്യം വേണം.. ഉത്രാടത്തലേന്ന് സമാജത്തിന് അരങ്ങേറാനാ..ചാനലുകളിലൊക്കെ കണ്ടിട്ടില്ലെ..അതു പോലൊരെണ്ണം.. ശരിക്കുമിപ്പം ചാനലുകാരാ പ്രവാസികളെയൊക്കെ ഓണവും വിഷുവുമൊക്കെ ആഘോഷിക്കാന്‍ ഉത്തേജിപ്പിക്കുന്നത്.. നമുക്കിപ്രാവശ്യവും കലക്കണം..നാളെക്കഴിഞ്ഞ് ചിങ്ങം ഒന്ന്. '
സമാജം പ്രസിഡണ്ട് ജനേട്ടന് ഹസ്തദാനം നല്കിയ ശേഷം കയ്യിലുള്ള സഞ്ചി എനിക്ക് കൈമാറി.
'ഇതിലെന്താ.. ?'
'ഓണമല്ലെ..ഒരു കിലോ കുത്തരി..പഞ്ചസാര..ശര്‍ക്കര..അങ്ങനെ ഓണത്തിനുള്ള സകല ഇട്ടവട്ടങ്ങളും ഇതിലുണ്ട്..ഏറ്റവുമട...
വായനാവാരം
എന്റെ കൂടെ ഡോ. രാജീവനുമുണ്ടായിരുന്നു. മാഷെ നീണ്ട മുപ്പതില്പരം വര്‍ഷം മുമ്പ് കണ്ടതാണ്. മാഷ് ഞങ്ങളെ തിരിച്ചറിയുമോ എന്ന കാര്യത്തില്‍ ആശങ്ക ഒട്ടും അലട്ടിയുമിരുന്നില്ല.
ഞാന്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ ഒരു ഓട്ടോ പിടിച്ച് ഹൗസിംഗ് കോളനിയിലേക്ക് പുറപ്പെട്ടു. മാഷ്ക്ക് വേണ്ടി കരുതിയ സമ്മാനപ്പൊതി രാജീവന്റെ കയ്യിലായിരുന്നു.
‘എന്താ ഇതില്‍..നല്ല ഭാരം.. '
'അത് പറയില്ല..എന്തായാലും പ്രൈസല്ല..സര്‍പ്രൈസാ..’
വാതില്‍ മണിയില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും ‘ആരാ’ എന്ന ഉറച്ച സ്വരം കേട്ട...
അച്ഛന്റെ പൂച്ച
പടിയിറങ്ങാന്‍ നേരം അപശകുനം മാതിരിയാണ് കരിമ്പൂച്ച കുറുകെ ചാടിയത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി അച്ഛന്റെ സന്തതസഹചാരിയായിരുന്നു ഈ പൂച്ച. അതിനാലായിരിക്കണം എല്ലാവരാലും വെറുക്കപ്പെട്ട പൂച്ച എനിക്ക് ഏറെ പ്രിയപ്പെട്ടതായത്.
പൂച്ചയുടെ നിറം പൊതുവെ കറുപ്പാണെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പല നിറങ്ങളുടെ ചാരുത. കറുപ്പ്, ചാരം, മഞ്ഞ,വെളുപ്പ്,തവിട്ട് അങ്ങനെ നിറങ്ങളുടെ ഒരു കൊളാഷ്. ചിത്രകാരനായ അനിയന് രതീഷിനെ ആകര്‍ഷിച്ചതും ആ നിറക്കൂട്ട്. ആരാലോ വഴിയി ല്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ രതീഷ്...