മോളി എബ്രഹാം അടപ്പനാംകണ്ടത്തിൽ
ചില നേരങ്ങളിൽ വീട്ടിലെ കണ്ണുകൾ
ചില നേരങ്ങളിൽ,
അച്ഛൻ,
ചോദ്യശരങ്ങൾ നിറച്ച,
കുറ്റാന്വേഷകൻ്റെ
റോന്തു ചുറ്റുന്ന
അന്വേഷണക്കണ്ണ്.
അമ്മ,
ഒടുങ്ങാത്ത ചോദ്യത്തിരമാലകളുടെ
പരവേശക്കടൽ,
ഒളിപ്പിച്ചിരിക്കുന്ന ആകാംഷകളുടെ
ഓലക്കെട്ടുകൾ പരതും
ആനക്കണ്ണ്.
മുത്തശ്ശി,
കണ്ണുവേണം,
കരുതിവെക്കണം,
പുര നിറഞ്ഞു വരികയാണ് എന്നിങ്ങനെ
ഓർമ്മപ്പെടുത്തലിൻ നാഴികമണി
ഇടനാഴിയിലെ
കാക്കക്കണ്ണ്.
ചേട്ടൻ,
സ്ഥാനത്തിൻ്റെ കൈയ്യൂക്ക്
മസിൽ പെരുപ്പിച്ച്
മഹാസംഭവമാണെന്ന് ഭാവിച്ച്
ചുറ്റിത്തിരിയുന്ന കടമക്കണ്ണ്.
അനുജത്തി,
കൂട...
കടൽ
നിറഞ്ഞു തുളുമ്പിയ നിന്റെ
കണ്ണുകൾ പറഞ്ഞ കഥകളിൽ
കദനക്കടലിനെ
ആത്മപുളകങ്ങളിൽ പൂത്തുലഞ്ഞ
കവിതയുടെ ഈണങ്ങളിൽ
കുളിരലക്കടലിനെ
സ്വപ്നച്ചുമടിൻ പ്രതീക്ഷത്തോണിയെ
ഇളക്കിമറിച്ച നോവിൻചുഴിയിൽ
സങ്കടക്കടലിനെ
വഴി പിരിഞ്ഞ കുയിലിണകൾ തൻ
മിഴിനിറഞ്ഞ കരൾപാട്ടിൽ
വിരഹക്കടലിനെ
പൊള്ളിച്ചിതറിയ വാക്കിൻ ചൂടിൽ
തിളച്ച ചെങ്കൺനോട്ടങ്ങളിൽ
കോപക്കടലിനെ
കനത്ത മഴയിൽ പെരുത്ത ഭയം
കുടിച്ച രാവിൻ തുറിച്ചനോട്ടങ്ങളിൽ
ഇരുട്ടിൻ കടലിനെ
വരിയൊന്നു കുറിയ്ക്കാൻ വാക്കിൻ
പുഴകളിൽ മുങ്ങി നിവരുമ്പോൾ
ഓർമ്മക്കടല...
വേനൽ
കഴുമരച്ചോട്ടിലെ
ഏകാന്തതയിൽ
തിളയ്ക്കുന്ന മൗനം
പുകിലുയർത്തിയ
വാക്കിൻ തുകിലുകൾ
പെയ്തൊഴിയാതെ
മത്സരപ്പകയുടെ
തീത്തലോടലുകളിൽ
നീർ വറ്റിയ സൗഹൃദപ്പച്ചകൾ
മഴവിൽക്കാന്തികൾ മായവെ
മയിൽപ്പീലിക്കനവുകളിലെ
മരുക്കാറ്റിന്റെ പിടപ്പ്
വിയർപ്പിൽ പടർന്നു പോയ
ആദ്യ പ്രണയാക്ഷരങ്ങൾക്ക്
അങ്കലാപ്പിൻ പൊങ്കാലകൾ
അസ്വസ്ഥതയുടെ അടുപ്പിൽ
പ്രതീക്ഷയുടെ തിള കാത്ത്
നെല്ലിപ്പലകയിൽ ക്ഷമ
ആത്മരോഷത്തിന്റെ എരിപൊരി
കാത്തിരുപ്പിന്റെ മടുപ്പിൽ വീണ്ടും
ഒറ്റപ്പെടലിന്നുച്ചവെയിൽ
അസഹിഷ്ണതയടവച്ച...
മഴപോലെ അവൾ
മുഖം വീർപ്പിച്ചു നിന്നിട്ട്
ഓർക്കാപ്പുറത്ത്
ഓടി വന്ന് കലമ്പൽ കൂട്ടി
കരഞ്ഞും കരയിപ്പിച്ചും മടങ്ങുന്ന
പെരുമഴ പോലെ
പൊരുത്തക്കേടുകളുടെ
ഭാണ്ഡക്കെട്ടഴിച്ചിടുന്നവൾ
കദനക്കരിമേഘപ്പാച്ചിലിൽ
മിന്നിത്തെറിച്ച പരിഭവച്ചാറ്റലിൽ
നനഞ്ഞ തർക്കുത്തരങ്ങളെ
ചീറ്റിപ്പിഴിഞ്ഞിട്ടവൾ
ചേർച്ചകളിലെ ചെറിയ വിടവ്
വലിയ ചോർച്ചയാക്കി
കോരിച്ചൊരിയുമിടവപ്പാതിയിൽ
വിഫലമോഹങ്ങളിടനെഞ്ചിലിട-
യ്ക്കിടിത്തീയായ് പെയ്തവൾ
കലികൊണ്ട കാലവർഷം പോലെ
പരാതിപ്പറമ്പിൽ നിവർത്തിയിട്ട
ഉണങ്ങാമുറിവിന്നെരിയിൽ
വിയർത്തു കയർത്ത...
ചിത്തം
മഴയിരുളിൽ മൊഴി മറന്ന്
ഭയം കുട പിടിക്കുമ്പോൾ
മറനീക്കി വിറച്ചടുക്കും മൗനം
കരൾച്ചിറകളിൽ തറയൊരുക്കെ
അഴൽ കനത്ത വഴികളിലൊക്കെ
നിഴൽ പോൽ ഒപ്പം നിന്നതല്ലേ
ജ്വരം തിളച്ചെൻ ഉടൽ വിറക്കെ
തുറിച്ചു നോക്കും ഇരുട്ടിനെ
വിരട്ടി വിട്ടിരട്ടി ബലം തന്നതല്ലേ
കഴുത്തിൽ കരമമർത്തി കടം
ചിരി കുടഞ്ഞടുത്ത നേരമെന്നിൽ
ചോരാധൈര്യമായ് ചേർന്നിരുന്നതും
അറിഞ്ഞതിൽപ്പാതി പറഞ്ഞമുന്നേ
ഉറഞ്ഞുതുള്ളിയോരെന്നഹന്തയെ
അറഞ്ഞു തള്ളി പറഞ്ഞിരുത്തി
പതം വരുത്തിയതും നീ തന്നെ
മിഴി കവിഞ്ഞിരുകര ഇരുൾ പടരെ
പഴി പറഞ്ഞും വഴി അറിഞ്ഞു...
ഇരുട്ട്
ജ്വരംകൊണ്ട പകലുകൾ വിറയ്ക്കവെ
വിളഞ്ഞ സ്വപ്നക്കതിരുകൾ കരിയവെ
പറഞ്ഞ വാക്ക് പതറി പാതിവഴിയിൽ
കരൾപകുത്ത പ്രണയം കരയ്ക്കടിയവെ
വിലക്കിന്റെ വിലങ്ങഴിച്ച സ്വാതന്ത്ര്യം
കുരുത്തക്കേടിൻ മുറുക്കും കുരുക്കുകൾ
മൗനഗർത്തങ്ങളിൽ ഇഴയും വാക്കുകൾ
നെഞ്ചിൽ കരിങ്കൊടികൾ ഉയർത്തവെ
കുഴിച്ചു മൂടിയ കറുത്ത ചിന്തകൾ
കുതിരശക്തിയിൽ മുളച്ചു പൊന്തവെ
ദുരിതം തിറയാടും കുരുതിക്കോമരം
ദുരാചാരപ്പെരുമഴ ചതച്ചു കുത്തവെ
നേരിന്റെ നാരില്ല നാരായവേരിലുമെന്ന്
വിരലറുത്ത പൈതൃകം വിതുമ്പിനിൽക്കെ
വയറ്റിൽ ലാവ തിളച്ചൊടുക്കം മരണത്ത...
പിന്നെയും
ഇറക്കിവിട്ട പരിഭവങ്ങളുടെ
ഇടയ്ക്കിടെയുള്ള പൂച്ചമാന്തൽ
മറവിയിലേയ്ക്കുള്ള ദൂരം കൂട്ടുന്നു
പിന്നെയും..
സമൂലം പിഴുതെറിഞ്ഞിട്ടും
ചില നുണവേരുകൾ
അട്ടഹാസ ഇടിമുഴക്കങ്ങളിൽ
ഇല്ലാക്കഥകളുടെ പിന്നാമ്പുറങ്ങളിൽ
പൊട്ടിച്ചിനയ്ക്കുന്നു
പിന്നെയും...
അമർത്തിപ്പിടിച്ച അലമുറകളും
അടക്കിവച്ച വേവലാതികളും
ഇടയ്ക്കിടയ്ക്ക് ആമകൾ
തല നീട്ടുന്നതുപോലെ
പിന്നെയും...
പ്രതീക്ഷകളുടെ ഉരുൾപൊട്ടലിൽ
നിരാശപ്പാറകൾ ഉരുണ്ടിറങ്ങിയിട്ടും
സ്വാർത്ഥതയുടെ അനങ്ങാപ്പാറകൾ
വഴിമുടക്കികൾ തന്നെ
പിന്നെയും
...
കല്ലുകൾ
പണ്ടൊരൊറ്റച്ചോദ്യക്കല്ലേറിൽ
നെഞ്ചിലെ പാപപ്പാറ കണ്ടവർ
താഴെയിട്ട
സദാചാരക്കല്ലുകൾ
ഇരുവർക്കുമിടയിലെ
കല്ലിച്ച മൗനം
പരിഹാസക്കല്ലുമഴയെ
തടഞ്ഞുവച്ചിട്ടും
അപവാദച്ചാറ്റൽ
ചരൽ വാരിയെറിയും പോൽ
ആർദ്രതയുടെ ചതുപ്പിനപ്പുറം
അധിനിവേശം ആർത്തികൾ
ചവിട്ടിത്തെറുപ്പിച്ച
അതിർത്തിക്കല്ലുകൾക്കു ചുറ്റും
നിസ്സഹായതയുടെ
കണ്ണീർശിലകൾ
അന്ധവിശ്വാസത്തറയിലെ
നിലവിളിക്കാറ്റലറുമ്പോഴും
സിന്ദൂരചന്തമെഴും
ബലിക്കല്ലുകൾ
ഇരുളിൻ മറവിൽ
എല്ലിൻ കഷണത്തിനെത്തും
നായ്ക്കളെ എറിയുവാൻ
പിന്നെയും കല്ലുകൾ
പെറുക്...
വൃദ്ധവിലാപം
ദൈന്യം തിങ്ങും മിഴികളിരക്കും
ദാനം കിട്ടും ശൂന്യത പകരം
കാറ്റിൽ കിരുകിര കരയും കരിയില
പോലെ കരളിൽ പൊഴിയും ചറപറ
നിറയും നീറ്റൽ പടരും കനവിൽ
സ്മൃതിയിൽ ചികയും ഗതകാലം
നീറിപ്പുകയും മൗനം കുന്നായ്
വാരിപ്പുണരും മൂക പുതപ്പായ്
ഓർമ്മയിലോലക്കെട്ടുകൾ താങ്ങി
വിറയ്ക്കും കരങ്ങൾ ഉറയ്ക്കാ-
കാലുകൾ പേച്ചും വഴിയിൽ
തിളയ്ക്കും നോവിൻ വേവായ്
വറ്റിൽ വറ്റാ മിഴിനീരുപ്പിടുമപ്പൊഴും
കരളിലിളകും സ്നേഹത്തിരവേഗം
പകലിൻ പന്തം അണയുമ്പോൾ
കണ്ണിൽത്തെളിയും പേടിക്കടലാഴം
തെരുവിൽ കണ്ടു മറക്കും മുഖങ്ങ-
ളിലൊക...
ചങ്കടൽ
വൈകിട്ടരിയുമായ്
കിതച്ചെത്തും മൗനത്തിൻ,
ശ്വാസവേഗ തരംഗങ്ങൾ
നിശ്ശബ്ദകടലിൽ,
ഓളങ്ങളാകുമ്പോൾ..
ചുടുകഞ്ഞി വിളമ്പിത്തന്ന
മിഴികളിൽ ഉപ്പുകടൽ
കവിഞ്ഞൊഴുകുമ്പോൾ
പരിഭവച്ചാറ്റലിൽ നനഞ്ഞിട്ടും
അലിവില്ലാത്തവനെന്ന്,
അനുരാഗക്കടലിന്റെ
വേലിയിറക്കങ്ങളിൽ...
പണിതേടി പട്ടണം തോറും,
ഒടുവിൽ നോവിൻ ചുഴികൾ,
പ്രതീക്ഷത്തോണി ഉലച്ച
പരിഹാസപ്പുഴയുടെ
കുത്തൊഴുക്കിൽ..
അനുദിനം വ്യാപ്തിയേറുന്ന
ഓർമ്മക്കടലിലെ
പരിഭ്രമത്തിരമാലകൾ
കരൾത്തീരം തൊടുമ്പോൾ
സങ്കടമേഘം, പെയ്തൊഴിയാ പ്രണയം,
കീറിയ ചോരച്ചാലുകൾ ...