Home Authors Posts by എം എന്‍ സന്തോഷ്

എം എന്‍ സന്തോഷ്

26 POSTS 0 COMMENTS
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

മൂല്യനിര്‍ണ്ണയ കേന്ദ്രത്തില്‍ സംഭവിച്ചത്

" പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തു് കാര്യം ?”പഴമൊഴിയാണ്. പരീക്ഷാ പേപ്പര്‍ നോക്കുന്നിടത്ത് പൂച്ചയെപ്പോലെ പതുങ്ങി വരുന്ന നിദ്രയെ പക്ഷെ, പേടിക്കണം. പേപ്പര്‍ നോക്കുമ്പോള്‍ ശ്രദ്ധ വേണം. സൂക്ഷ്മത കണിശമായും വേണം. മൂല്യനിര്‍ണ്ണയക്യാമ്പെന്നാണല്ലോ പേര്. വിദ്യാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നു എന്ന പ്രയോഗം മാറ്റി നിര്‍ത്താം. പത്താം തരക്കാരുടെ പഠന നിലവാരം വിലയിരുത്തുന്ന , ഭാവി പഠന പരിപാടികളുടെ ദിശ നിര്‍ണ്ണയിക്കുന്ന ഒന്നാം ഘട്ടത്തിലെ ഒരു പരീക്ഷ. അത്രയേയുള്ളു. ഇതിനുമപ്പുറം ഇനി എന്തെല്ലാം പരീക്ഷകള്‍ ...

പറവൂരിന്റെ പെരുമ

  'പതുക്കെപ്പറഞ്ഞാലും പറവൂര്‍ കേള്‍ക്കും' എന്നത് , തൊള്ള തുറന്നു സംസാരിക്കുന്ന ആളുകളെ പറ്റി പറവൂര്‍ പട്ടണത്തിനു ചുറ്റുവട്ടത്തുള്ള നാട്ടിന്‍പുറത്തുകാര്‍ പണ്ടുമുതലേ പറയുന്ന ഒരു ഫലിതമാണ്. രാവിലെ ഒമ്പതിനും, വൈകീട്ട് അഞ്ചിനും പറവൂര്‍ നഗരസഭയിലെ സൈറണ്‍ തൊള്ള തുറക്കുമ്പോള്‍ , പറവൂര്‍ മാത്രമല്ല സമീപ നാടുകളിലും കേള്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. വാച്ചിന്റെ ഉപയോഗം വളരെ കുറവായിരുന്ന അക്കാലത്ത് സൈറണ്‍ പൊതുവെ ഉപകാരപ്രദമായിരുന്നു. ഇന്നത്തെ കാലത്ത് സമയം അറിയുന്നതിനു വേണ്ടിയുള്ള സൈറണ് പ്രസക്തിയില്ല...

ഗുരുദേവന്‍ , അറിവിന്റെ വെളിച്ചം

"അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ  വന്‍പാകെ വെടിഞ്ഞുള്ള-          വരിണ്ടോയിതു പോലെമുന്‍പാകെ നിനച്ചൊക്കെയിലും ‍‍          ഞങ്ങള്‍ ഭജിപ്പൂ നിന്‍ പാവന പാദം  ഗുരു നാരായണ മൂര്‍ത്തേ!” മഹാകവി കുമാരനാശാന്‍ രചിച്ച 'ഗുരു’ എന്ന പദ്യത്തിലെ വരികളാണിത്.'ആരായുകിയന്ധത്വമൊഴിച്ചാദി മഹസ്സിന്‍/ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ' പദ്യം തുടങ്ങുന്നതിങ്ങനെയാണ്.അന്ധകാരത്തിലാണ്ടുപോയ ഒരു ജനതയെ അറിവാകുന്ന വെളിച്ചം നല്‍കി നേര്‍വഴി കാട്ടിയ ഗുരു ഏഴകളായിരുന്ന മനുഷ്യകുലത്തിന് കണ്‍കണ്ട ദൈവം തന്നെയായിരുന്നു. മനുഷ്യന്...

വെതര്‍ വുമണ്‍ ഓഫ് ഇന്ത്യ

ആകാശവാണിയില്‍ നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ കേട്ടാല്‍ ചിരിയുടെ പെരുമഴ പെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. 'ആകാശം പൊതുവെ കാര്‍മേഘാവൃതമായിരിക്കും. കാറ്റ് വീശാനും വീശാതിരിക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴ പെയ്യും.’ നാളും, തിഥിയും അടിസ്ഥാനമാക്കി നടത്തിയിരുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ ഒത്താല്‍ ഒത്തു. കാരണം , അക്കാലത്ത് ഇന്‍ഡ്യന്‍ കാലാവസ്ഥ പഠനരംഗം ശൈശവാവസ്ഥയിലാണ്. കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇന്‍ഡ്യന്‍ കാലാവസ്ഥ ഗവേഷണം പുഷ്ക്കലമാവുന്നത് മലയാളിയായ ഒരു ശാസ്ത്രജ്ഞ നട...

ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍: പുസ്തകപരിചയം

പുസ്തക പരിചയം : ഒന്റാറിയോയിലെ വര്‍ണ്ണക്കാഴ്ച്ചകള്‍ (ദേവി നെടിയൂട്ടം രചിച്ച ''എന്റെ ഒന്റാറിയോ കാഴ്ചകള്‍" എന്ന പുസ്തകത്തെപ്പറ്റി.)     മനുഷ്യരാശി ഭൂമിയില്‍ ആവാസമുറപ്പിച്ചതെന്നാണോ അക്കാലം മുതല്‍ തന്നെ മനുഷ്യന്‍ ഒറ്റക്കും , കൂട്ടായും സഞ്ചരിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ആവാസകേന്ദ്രത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു കരയില്‍ നിന്നും മറു കരയിലേക്കുള്ള സഞ്ചാരം. കായ്കനികള്‍ തേടിയും, വാസസ്ഥലങ്ങള്‍ തേടിയും ആദിമ മനുഷ്യന്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു.മനുഷ്യര്‍ മാത്രമല്ല ...

കേശവദേവ് – വിപ്ളവകാരിയായ സാഹിത്യകാരന്‍

    വിശാലമായ പുരയിടത്തിലെ സര്‍പ്പക്കാവുകളുടെ നടുവിലായിരുന്നു പുരാതനമായ നല്ലേടത്ത് തറവാട്. ഫലവൃക്ഷാദികളും, വലിയ കുളങ്ങളുമുള്ള വിശാലമായ പുരയിടം. ആലുവ മംഗലപ്പുഴ കൊച്ചുവീട്ടില്‍ അപ്പുപിള്ളയുടെയും, വടക്കന്‍ പറവൂര്‍ , കെടാമംഗലം നല്ലേടത്ത് തറവാട്ടില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് കേശു‍ എന്നു വിളിച്ചിരുന്ന കേശവപിള്ള ജനിച്ചത്. കര്‍ക്കിടക മാസത്തിലെ ചോതിയാണന്ന്. അര്‍ദ്ധരാത്രി കഴിഞ്ഞു. കാറ്റും മഴയും ശമിച്ചു. നല്ലേടത്ത് തറവാടിന്റെ പിറകു വശത്ത് ഇടുങ്ങിയ പ്രസവ മുറിയിലെ നിലവിളക്കിന്റെ പ്...

കത്തി താഴെയിടടാ

        പുഷ്ക്കരനാണ് ആദ്യം അടി തുടങ്ങിയത്. മതില്‍ ചാടിക്കടന്ന് പാക്കരന്റെ വീട്ടിലെ കോഴിക്കൂട് അടിച്ചു പൊളിച്ചു. തകര്‍ന്ന് നിലം പൊത്തിയ കൂട്ടിനുള്ളില്‍ നിന്നും കോഴികളില്‍ ചിലത് ജീവനും കൊണ്ട് കരഞ്ഞ് പുറത്ത് കടന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുഞ്ഞു കോഴികളില്‍ മിക്കതും ചത്തു. അക്രമാസക്തനായ പുഷ്ക്കരന്‍ പാക്കരനെ വെല്ലു വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. ടിവിയില്‍ വാര്‍ത്ത കണ്ടു കൊണ്ടിരുന്ന പാക്കരനും, ഭാര്യയും, മക്കളും കോഴികളുടെ വിലാപവും, പുഷ്കക്കരന്റെ ആക്രോശവും ക...

കലികാലം

ന്യൂന മര്‍ദ്ദത്തിന്റെ ചിറകിലേറി മഴ. ഒന്നിനു പിറകെ മറ്റൊന്നായി മഴയുടെ കളിയാട്ടങ്ങള്‍.ചിന്നിച്ചിതറിയും, പൊടുന്നനെ രൂപം മാറി കാറ്റിന്റെ കൂട്ട് പിടിച്ച് കലിതുള്ളിയും . മഴയുടെ ഒരോരോ തരം കളിയാട്ടങ്ങള്‍.മഴയൊന്നടങ്ങി ചുറ്റുപാടുകള്‍ തെളിഞ്ഞ തക്കം. കടയിലേക്ക് പോകാന്‍ ഇടവേള തന്നതാവും മഴ. മെഡിക്കല്‍ ഷോപ്പില്‍ പോകണം . മരുന്ന് ഒരു മാസത്തേക്കെങ്കിലും വാങ്ങണം. ഡബിള്‍ മാസ്ക്കിന്റെ ഉറപ്പില്‍ കുട ചുരുട്ടി ഗോപി പിള്ള ഇറങ്ങി.‘സാനിറ്ററൈസ് കൊണ്ടു പോണില്ലേ ?’ ഭാര്യയുടെ പിന്‍ വിളി . ഗോപി പിള്ള നിന്നു.‘അവിടെത്തന്നെ നിന...

ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥ

ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ആസ്വാദനം എം.എന്‍.സന്തോഷ്ഹിമാലയന്‍ യാത്രക്കായി പത്തൊമ്പതാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങിയ ഒരു തീര്‍ത്ഥാടകന്റെ ആത്മകഥയാണ് ശ്രീ എം. രചിച്ച 'ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ'. ബാല്യത്തില്‍ കണ്ടുമുട്ടിയ ഒരു സന്യാസിയില്‍ ആകൃഷ്ടനാവുകയും , ഹിമാലയത്തില്‍ വസിക്കുന്ന ഗുരുവിന്റെ സന്നിധിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന ഒരു തീര്‍ത്ഥാടകന്റെ ആത്മകഥ, സഞ്ചാരക്കുറിപ്പുകളിലൂടെ അനാവര...

ഈസ്റ്റര്‍ ഗാനം

സ്നേഹത്തിന്‍ ഗീതം നമുക്ക് പാടാംത്യാഗത്തിന്‍ പുണ്യം നമുക്ക് വാഴ്ത്താംമരണത്തെ പോലും തകര്‍ത്തു ഈശന്‍അനശ്വര സ്നേഹത്തിന്‍ ദൈവരാജന്‍നെഞ്ചോട് ചേര്‍ത്തു കുഞ്ഞാടുമായ് നീ‍ഞങ്ങള്‍ക്കായ് താണ്ടിയ കനല്‍ വഴികള്‍ചുമടേന്തി വേര്‍ത്തവര്‍ക്കത്താണിയായിഹൃദയത്തില്‍ നീ തന്ന കാല്‍പ്പാടുകള്‍സ്നേഹത്താല്‍ അനശ്വരമായ ജീവന്‍ത്യാഗത്താല്‍ പരിശുദ്ധനായ നാഥന്‍എന്നില്‍ പരിമളം പരത്തുമവന്‍എന്‍ ഹൃദയത്തിന്‍ അല്‍ത്താരയില്‍ വാഴുമവന്‍ദൈവം നമ്മെ തേടിടുന്നുഒരുമയോടവിടുത്തെ പ്രാര്‍ത്ഥിച്ചിടാംദൈവം നമ്മെ സ്നേഹിക്കുന്നുകരുണയോടവിടുത്തെ സേവിച്ചി...

തീർച്ചയായും വായിക്കുക