മണ്ണൂർ ബാബുരാജ്
ദുഃഖസന്ധ്യ
അടച്ചിട്ട കുടുസ്സു മുറിയിലേക്കിരച്ചു കറയുമീ- യേകാന്തത കാർന്നു തിന്നുന്ന ജല്പനങ്ങളിൽ മോഹഭംഗത്തിൽ തിരയുന്ന കാട്ടുവയറ- ത്താളിയുടെ പച്ചമണമാഞ്ഞടിക്കുന്നു. മാട്ടിറച്ചിയുടെ ഓക്കാനച്ചുവ കലർന്ന- ദുഃഖപൂർണ്ണമായൊരു കാത്തിരിപ്പിനായ്, വരിക വരിക നീ വേശ്യാവശ്യമാം നിൻ പനിനീർ ത്രസിക്കുന്ന പുഞ്ചിരി ചൂടി; ആഴക്കടൽത്തിര- യാഞ്ഞടിക്കുന്ന നയനങ്ങളേന്തി; നാശം വിതക്കുമൊരു വിധിയുടെ- ചീഞ്ഞ നാറ്റമേറ്റിത്തളർന്ന ചുമലുമായ്; ഇറക്കിവച്ച യാതനകളിൽ നിന്നും ചീറ്റുമോർമ്മകളുമായ്; അകത്തളങ്ങളിൽ അമർന്നുപോം- അമ്മയുടെ ദീനരോദനങ്ങളാൽ മു...