എം. സൈനുലാബ്‌ദീൻ
തീർത്ഥാടകന്റെ നോവുകൾ
മദ്യപാന നാളുകളിൽ ഞാനെഴുതിയ വരികളൊന്നും കവിതയായിരുന്നില്ലായെന്ന് ഇന്നാണ് ഞാനറിയുന്നത്. ലഹരിയുടെ ഉച്ചയിൽ പറഞ്ഞതൊന്നും കഥകളായിരുന്നില്ലായെന്നും; **** മദ്യപാനമില്ലാതെ വ്യഭിചാരമില്ലാതെ ബീഡിയും മുറുക്കാനുമില്ലാതെ; ചുണ്ടത്തൊരു പുഞ്ചിരിയുമായ് ഞാൻ നടന്നപ്പോൾ, ലോകമെന്നെ കോമാളിയെന്ന് മുദ്രകുത്തി *** മദ്യപാനരാത്രിയിൽ ദൈവവും ഞാനും കൂടിക്കാഴ്‌ച നടത്തുന്നവേളയിൽ, സാത്താനും പങ്കെടുത്തിരുന്നു. സാത്താനെ വിട്ട് ദൈവത്തെ പിൻതാങ്ങാമെന്ന് ഞാൻ വാക്കുകൊടുത്തപ്പോൾ, എന്റെ വാഗ്‌ദ്ധാന ലംഘനത്തെപ്പറ്റി ഓർമ്മി...