എം.രാജീവ്‌കുമാർ
കമ്പോളത്തിലെ കാവിമുണ്ട്
കടകമ്പോളങ്ങൾക്കിടയിൽ എന്താണീ വിരിച്ചിട്ടിരിക്കുന്നത്? കാവിമുണ്ടുകൾ. ദൂരെനിന്ന് നോക്കിയാൽ കാശിയാണെന്നേ തോന്നൂ. ഉടയാടകളിങ്ങനെ വെയിൽ കായുമ്പോൾ ഉടലുകൾ പറഞ്ഞുഃ “നമ്മുടെ വസ്‌ത്രങ്ങളുടെ നിറം കാവിയായത് എന്തുകൊണ്ട്? ‘ശരീരഭാഷ പറയുന്നോ നീ.’ കാവി, കടയിൽ നിന്ന് ഉരിഞ്ഞ് നഗരത്തെ ഉടുപ്പിക്കുമ്പോൾ ശരീരം പറഞ്ഞുഃ ‘എന്റെ മേനിയിൽ നിന്ന് നിന്റെ മേനിയിലേക്ക് അഴിഞ്ഞുവീണതാണീ കാവി’. ഇപ്പോൾ കാവി ഉടുവസ്‌ത്രമല്ലാതായിത്തീർന്നിരിക്കുന്നു. Generated from archived content: story3...
ചരുവം
എന്റെ ജീവിതത്തിൽ കുട്ടുകം, ഉരുളി, ചരുവം എന്നിവയുടെ പങ്ക് നിങ്ങൾക്കറിയാമോ?
ഈ അളവുപാത്രങ്ങളിൽ എന്റെ ആയുസ്സും തളച്ചിടുകയാണ്.
“ഇപ്പോൾ അച്‌ഛൻ ഉരുളിയെപ്പറ്റി ഉത്‌കണ്‌ഠപ്പെടുന്നില്ലല്ലോ.”
മകന്റെ വാക്കുകൾ ഉത്സവകാലത്തിന്റെ സ്‌മരണയുണർത്തുന്നു. “മോനേ, പായസം വയ്‌ക്കാനല്ലേ ഉരുളി.” ഞാൻ പറഞ്ഞു.
“ഇതെന്റെ വാതകാലം. ഇപ്പോളെനിക്ക് ഉരുളിവേണ്ട.”
“കുട്ടുകമോ?”
“അതു നിന്നെ പ്രസവിച്ചപ്പോൾ അമ്മയ്‌ക്കു വെളളം ചൂടാക്കാനുളളത്.”
“പിന്നെ അച്‌ഛനോ?”
“ആ ചരുവം.”
നാമോരോരുത്തർക്കും അന്ത്...