എം.സങ്ങ്
മാറ്റ്
നാട്ടിൽ വയൽ കുന്ന് ഇങ്ങനെ ചിലതുണ്ടായിരുന്നു. പുഴ, കിളികൾ പൂമരങ്ങൾ, പാട്ടുകൾ. കുന്നുകൾ ടിപ്പർലോറിയിൽ യാത്രയായി വയലും പുഴയും കൂടെ പോയി. പൂമരങ്ങൾ കരിഞ്ഞു ജലാശയങ്ങൾ വരണ്ടു പാട്ടും കിളിയും എവിടെയെന്ന് അറിയില്ല. Generated from archived content: poem9-feb.html Author: m-sang
കണ്ടത്
നഗരാതിർത്തിയിൽ പരന്നൊഴുകുന്ന ചിതാനന്ദന്റെ കണ്ണുകൾ. മറവിയിലമരും പ്രപഞ്ച പ്രണയം നടനം കഴിഞ്ഞി- രുൾക്കുതിരകൾ പാഞ്ഞുപോകുന്നു. ചുവടുറയാതിളകിയാടുന്നു മരങ്ങൾ, ചെറിയ സസ്യജാലങ്ങൾ പിഴവുകൾ ഇനിയരുത് കബന്ധ നൃത്തംമാത്രം എവിടെയും. Generated from archived content: poem6_jan2.html Author: m-sang
സേവനവാരം
നമുക്ക് അയാളെ മറക്കാം ഓർത്തിട്ടുവേണ്ടേ- ഛേ ഇങ്ങനേമുണ്ടോ? നാളെമുതൽ സേവനവാരം ഓ എങ്കിൽ തൂത്തു തൂത്ത്- ഹൈ അങ്ങനെ പറ. Generated from archived content: poem22_oct.html Author: m-sang