കൃഷ്‌ണകുമാർ.കെ
കണ്ണെത്താ യാത്ര
നാളെയുടെ മുത്തുകൾ കോർത്തവൻ സൂക്ഷിച്ച മണിമാല പൊട്ടിത്തകർന്ന് വീണപ്പോൾ ഒരിക്കൽ അവനവളെ വിളിച്ചു. നീവരുന്നുവോ? ഓടിത്തളർന്ന യാത്രയ്‌ക്കിടയിൽ കിട്ടിയ പുതുലഹരിയിൽ മതിമറന്നുറങ്ങിയ അവളതറിഞ്ഞില്ല. പിന്നെ, തകർന്നുവീണ മുത്തുകൾ പെറുക്കിയെടുത്തൊരു പുനഃസൃഷ്‌ടി ദുഷ്‌ക്കരമെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും അവളെ വിളിച്ചു. നീ വരുന്നുവോ? പ്രതീക്ഷയുടെ തേരിലേറിവന്ന യാത്രയിൽ പുതുജീവിതത്തിന്റെ പടവുകൾ സ്വപ്‌നംകണ്ട അവളത് കേട്ടില്ല. അവൻ പോയി... അലറിക്കരഞ്ഞുകൊണ്ടോടിയ അവളുടെ കണ്ണുകൾ ഒരിക്കലും എത്താത്ത നാട്ടിലേയ്‌ക്ക്.... ...