കെ.പി. അപ്പൻ
മരണത്തെ പ്രസാധനം ചെയ്‌ത മനുഷ്യൻ
റബ്ബർകൃഷിക്കു പോകാതെ പുസ്‌തക പ്രസാധനത്തിലേക്കു കടന്ന ഡിസി കിഴക്കെമുറിയുടെ തീരുമാനത്തെ പലരും പുകഴ്‌ത്തിയിട്ടുണ്ട്. പുസ്‌തകത്തിന് കമ്പോളം കണ്ടെത്താനുളള ഡി സിയുടെ ഭാവനയെ സകലരും സ്‌തുതിക്കാറുണ്ട്. എന്നാൽ പുസ്‌തകത്തോടുളള അദ്ദേഹത്തിന്റെ താത്‌പര്യത്തെ ഞാൻ മറ്റൊരു രീതിയിലാണ് കാണുന്നത്. മതം, ചരിത്രം, രാഷ്‌ട്രീയം എന്നിവയെപ്പോലെ പുസ്‌തകപ്രസാധനവും അദ്ദേഹത്തിന് ലോകത്തെ അറിയുന്നതിനുളള മാർഗ്ഗമായിരുന്നു. ഡി സിയുടെ നിർവ്യാജമായ നിലനില്‌പ് അതിന്റെ അർത്ഥം അന്വേഷിച്ചത് പുസ്‌തകപ്രസാധനകലയിലായിരുന്നു. ബാഹ്യലോക...