കോവിലൻ
ശാപമോക്ഷം
ഒന്നങ്ങനെ, ഒന്നിങ്ങനെ
ഉത്തരക്കടലാസിൽ തൊടുത്ത തെറ്റടയാളംപോലെ വേലായുധൻ പക്കറെ വാർന്നു. ഒന്നങ്ങനെ ഒന്നിങ്ങനെ. പക്കറെ വാർന്ന കത്തിയും രക്തവും വേലായുധനും പക്കറുടെ തുടിക്കുന്ന ജീവനും അബുഹാജിയെ മുഖം കാണിച്ചു അബുഹാജി ശപിച്ചു.
വേലായുധാ, പക്ഷേങ്കി ഒക്കെ നീ മറന്നള.
ശപിച്ച ഉടനെ അബുഹാജി ശാപമോക്ഷവും നൽകി.
വേലായുധാ, പക്ഷേങ്കി ഇപ്പ നിന്നെ ഇവിടെ കാണാൻ പാങ്ങില്ല. ആകാശത്തിന്റെ ചോട്ടിൽ എവിടെ വേണം. പൊയ്‌ക്കള. പക്ഷേങ്കി, നിനക്കൊരു ‘കസ്‌റ്റം വന്നു പെട്ടാൽ അപ്പ എന്നെ ഓർത്തള...