കൊന്നമൂട് വിജൂ
പീലാത്തോസ്
മനുഷ്യ- പുത്രന്, കുരിശേറ്റ- മിന്ന്. ചിരിക്കുന്നു- ചിലർ, കരയുന്നു- ചിലർ. ഇളിക്കൂട്ടിൽ- ഖഢ്‌ഗ- മുറയിൽ- തൂക്കിയും, കരങ്ങൾ- ബന്ധിച്ചും, പുലിക്കൂട്ടി- ലൊരാൾ. Generated from archived content: poem_may28.html Author: konnamudu_viju
സത്യവാങ്ങ്‌മൂലം
അസ്വസ്‌ഥതകൾ പൂക്കും വെറിച്ചകാലത്ത് വികല സൗന്ദര്യമെ എനിക്കു വേണം നിന്നെ. പ്രതീക്ഷകൾക്ക് നിറംകെട്ടൊരീ വിലാപകാലത്ത് എനിക്കു നിന്നിലെ മുടന്തിനെ വെറുപ്പില്ല നമുക്കിടയിൽ വേലികെട്ടുന്ന കറുത്ത ജാതക പൊരുത്തക്കേടിനെ ഒരു കുറ്റിച്ചൂലാൽ തടുക്കുവാനെന്റെ വരുമാനക്കേട് ഭയക്കുന്നുണ്ടേറെ. ചുവന്നപൂവ് വെളുത്ത പ്രാവ് പഴഞ്ചൻ ബിംബങ്ങൾ പടിക്കു വെളിയിൽ തുറന്നൊരിത്തിരി പറഞ്ഞു നിർത്തട്ടെ പറഞ്ഞു നാമേറെ പുളിച്ചതാണേലും; എനിക്കു നിന്നോട് അടങ്ങാത്ത പ്രേമം. Generated from archived conte...
പള്ളിക്കൂടത്തിലേക്ക് വീണ്ടും
പള്ളിക്കൂടത്തിലേക്ക് ഞാൻ വീണ്ടും പോകുന്നു. നീകൂടി വരിക. ആ പഴയബാഗും കുട്ടിത്തവും എടുത്തു കൊള്ളുക പുളിയുടെ മൂട്ടിൽ അന്നു നിന്നോട് പറയാൻ മറന്നു വച്ച ഒരു കാര്യമിരിപ്പുണ്ട്്് ഞാനതെടുത്ത് നിനക്കുതരാം 10എ യെ വീണ്ടും അവസാനമായിട്ടൊന്നു നോക്കണം പിന്നെ ആ ഗേറ്റ് കടന്ന് മതിലുകടന്ന് റോഡ് പിരിയുന്നിടത്തുവച്ച് എനിക്കു ഇടത്തോട്ട് എന്റെ അലസതയിലേക്കും നിനക്കു വലത്തോട്ട് നിന്റെ ധൃതി പിടിച്ച കടമകളിലേക്കും പിരിയാം. Generated from archived content: poem1_dec26_08.h...
സത്യവാങ്ങ്‌മൂലം
അസ്വസ്‌ഥതകൾ പൂക്കും വെറിച്ച കാലത്ത് വികല സൗന്ദര്യമെ എനിക്കുവേണം നിന്നെ. പ്രതീക്ഷകൾക്ക് നിറം കെട്ടൊരീ വിലാപകാലത്ത് എനിക്ക് നിന്നിലെ മുടന്തിനെ വെറുപ്പില്ല. നമുക്കിടയിൽ വേലികെട്ടുന്ന കറുത്ത ജാതക പൊരുത്തക്കേടിനെ ഒരു കുറ്റിച്ചൂലാൽ തടുക്കുവാനെന്റെ വരുമാനക്കേട് ഭയക്കുന്നുണ്ടേറെ! ചുവന്നപൂവ് വെളുത്ത പ്രാവ് പഴഞ്ചൻ ബിംബങ്ങൾ പടിക്കു വെളിയിൽ തുറന്നൊരിത്തിരി പറഞ്ഞു നിർത്തട്ടെ പറഞ്ഞു നാമേറെ പുളിച്ചതാണേലും എനിക്ക് നിന്നോട് അടങ്ങാത്ത പ്രേമം. Generated from archived...
സ്മരണ
ഇവിടെയില്ലെന്നെനിക്കറിയാം ശരീരം ചുട്ടുചാമ്പലായെന്നറിയാം എല്ല് ദ്രവിച്ച് മണ്ണോടു ചേരുകയാണെന്നറിയാം അറിയാം ഇവിടെയില്ലെന്ന്. ഞാൻ ഈശ്വര വിശ്വാസിയല്ലെന്നറിയാം ആത്മാവിലും പുനർജന്മത്തിലും വിശ്വാസമില്ലെന്നറിയാം എങ്കിലും ഇവിടെയിങ്ങനെ- ഈ കുഴിമാടക്കരയിൽ കുറച്ചു നിമിഷം നിൽക്കുമ്പോൾ ഏറെ ആശ്വാസം തോന്നുന്നുണ്ട് ഒരിക്കൽകൂടി നിന്നെ കാണുവാൻ കേൾക്കുവാൻ പറയുവാൻ അറിയുവാൻ കഴിയുന്നുണ്ട്. എങ്കിലും നീ ഇവിടെ- യില്ലെന്നുമെനിക്കറിയാം. Generated from archived content: poem3_apr4_...
ഫ്രാൻകെൻസ്‌റ്റൈൻ
എന്നിൽ-
നിന്നുയിർകൊണ്ട
ഭീകരസത്വം
ഓർക്കാപ്പുറത്ത്
ഭയപ്പെടുത്തുന്നു.
സ്‌നേഹിച്ചും,
വെറുത്തും,
ദ്രോഹിച്ചും
എപ്പോഴെന്നില്ലാതെ
കടന്നുവരുന്നു.
Generated from archived content: poem1_dec22.html Author: konnamudu_viju
ഇടവേളയ്‌ക്കുശേഷം
ഏറെ നാളുകൾക്കുശേഷം ഇന്ന് ആ വൈകുന്നേരം- എനിക്ക് തിരിച്ചു കിട്ടി. ആഹ്ലാദങ്ങളില്ലാത്ത, ആവർത്തനങ്ങളില്ലാത്ത, ആ പഴയ വൈകുന്നേരം ഞാൻ മറന്നിരിക്കുകയായിരുന്നു. ആളൊഴിഞ്ഞ വയൽവരമ്പിലൂടെ ഒറ്റയ്‌ക്കു നടക്കുമ്പോൾ എന്നെ മദിച്ചിരുന്ന പളളിമണിയുടെ ശബ്‌ദം വിരഹങ്ങളും വിഷാദങ്ങളും നിറച്ച് എന്നെ തളർത്തിയെങ്കിലും ഞാനതിനെ വെറുത്തതേയില്ല, ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. അതെനിക്കൊരാശ്വാസമായിരുന്നു, അതിജീവനമായിരുന്നു. എന്നിട്ടും എന്നോട് പിണങ്ങി മാറിയ ആ വൈകുന്നേരം ഇന്ന് അവിചാരിതമായ് എനിക്ക് തിരിച്ചുകിട്ടി. അങ്ങന...