കെ.എം. മാത്യു
കാലത്തിന്റെ ലേഖകർ
എനിക്കു തൊണ്ണൂറ്റിരണ്ടു വയസു കഴിഞ്ഞു. ചരിത്ത്രിലേക്കുള്ള വാതിലിനെക്കുറിച്ചൊക്കെ ഇതിനിമുമ്പേ ആലോചിച്ചു തുടങ്ങേണ്ടതാണ്. കാരണം വാർധക്യവും ചരിത്രവും തോളോടുതോൾചേർന്നു പോവുന്ന ചങ്ങാതിമാരാണ്. വേണമെങ്കിൽ എന്നെക്കൂടി അങ്ങു ചേർത്തുകൂടെ എന്നു വാർധക്യം ചരിത്രത്തോടു ചോദിക്കും, വാർധക്യമല്ലല്ലോ ചരിത്രത്തിലേക്കുള്ള വാതിൽപ്പടി എന്നു കക്ഷി സ്‌ഥിരമായി തിരിച്ചുചോദിക്കുകയും ചെയ്യും. അതെ, അതാണതിന്റെ ഉത്തരം. ചരിത്രത്തിൽ ഇടംനേടുന്നതിന് ഒറ്റയോഗ്യതയേയുള്ളു. ജീവിതം തീർന്നാലും തീരാതിരിക്കുക. ഇല്ലാതായാലും ഉണ്ടെന്നു...