Home Authors Posts by കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന

121 POSTS 0 COMMENTS
ആലുംപാറ, പല്ലശ്ശന പി.ഒ, പാലക്കാട്‌. Address: Phone: 9495250841 Post Code: 678 505

പടയോട്ടം – നോവൽ: അധ്യായം നാല്

          പുഴയ്ക്ക് പാലം വരുന്നതിന് മുമ്പുതന്നെ കച്ചവടക്കാർ പൊള്ളാച്ചി ചന്തയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും മറ്റും ഗ്രാമത്തിലെത്തിച്ചിരു ന്നത്. പൊള്ളാച്ചിയിലെ കന്നുകാലിച്ചന്തയും പ്രസിദ്ധമാണ്. കുഴൽമന്ദവും വാണിയംകുളവും അക്കാലത്ത് അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. ആഴ്ചയിലൊരിക്കൽ ആറുമുഖൻ മുത്തച്ഛൻ പൊള്ളാച്ചിയിൽ പോകുമായിരുന്നു. ചങ്ങാതിയായ വേലന്റെ കാളവണ്ടിയിലാണ് യാത്ര. പലവ്യഞ്ജനങ്ങളും പച്ചക്കറികളും നിറച്ച കാളവണ്ടികൾ 'കട ...കട ' ശബ്ദത്തോടെ ഗ്രാമത്തി...

വയറേ പാതാളം….

          ഞാൻ സ്കൂളിൽ പോയിത്തുടങ്ങുന്നതിനു മുമ്പാണ്. മഴ മാറി നിന്ന ഒരോണക്കാലം. ഞങ്ങൾ പ്രഭാതത്തിൽ തന്നെ മുറ്റത്ത് പൂക്കളമിട്ടു. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ പാതാളത്തിൽ നിന്നും പ്രജകളെ കാണാൻ മഹാബലി എത്തുമെന്ന വിശ്വാസത്തിൽ ഞാൻ ഉമ്മറത്തു തന്നെ ഇരുന്നു. മുത്തശ്ശി പറഞ്ഞതു പ്രകാരമാണെങ്കിൽ നല്ല മനസ്സുള്ളവർക്കും പിന്നെ, സ്കൂളിൽ പോയിത്തുടങ്ങാത്ത കുട്ടികൾക്കും മാത്രമെ മഹാബലിയെ കാണാൻ കഴിയൂ. അടുത്ത വർഷം മുതൽ സ്കൂളിൽ ചേർക്കും. അതു കൊണ്ടു തന്നെ ഇക്കൊല്ലം കാണാൻ പറ...

പടയോട്ടം – നോവൽ: അധ്യായം – മൂന്ന്

          പതിനായിരത്തോളം വരുന്ന മൈസൂർപ്പടയ്ക്ക് നിത്യേന നൂറ് കോലാടുകളുടെ മാംസവും കുടം കണക്കിന് പനങ്കള്ളും എത്തിച്ചു കൊടുക്കുന്ന വെങ്ങുനാട്ടിലെ ഒരു പ്രമാണിയിൽ നിന്നാണ് മൈസൂർപ്പടയുടെ സൈന്യാധിപൻ അയൽദേശത്തെ കാര്യങ്ങൾ ചോർത്തിയെടുത്തത് നാടുവാഴിയുടെ നിസ്സഹായവസ്ഥ ബോധ്യപ്പെട്ട പടത്തലൻ ഒരു ചെറുത്തുനിൽപ്പ് ഉണ്ടാവില്ലെന്നു തന്നെ ഉറപ്പിച്ചു. ആവശ്യത്തിന് വിശ്രമം ലഭിച്ചു കഴിഞ്ഞാൽ പടയോട്ടം തുടരാനും തീരുമാനിച്ചു. പുഴ കടന്നെത്തിയ കച്ചവടക്കാരാണ് മൈസൂർപ്പടയുടെ ആൾബലത...

പടയോട്ടം – നോവൽ – അധ്യായം: രണ്ട്

            കോഴിക്കോട് സമൂതിരിയുടെ സാമന്തനായ നാടുവാഴിക്ക് സ്വന്തമായ നിലപാടുകളോ തീരുമാനങ്ങളോ സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ മൈസൂർപ്പട നാഴികകൾക്കപ്പുറം തമ്പടിച്ചിട്ടും സാമൂതിരിയുടെ കല്പനയ്ക്കായി കാത്തിരിക്കുകയെന്ന ഗതികേടിലായിരുന്നു നാടും നാടുവാഴിയും. അല്ലെങ്കിൽതന്നെ ആയിരത്തഞ്ഞൂറിനടുത്തുവരുന്ന സൈനികരെക്കൊണ്ട്  ടിപ്പുവിന്റെ മഹാ സൈന്യത്തെയും തീ തുപ്പുന്ന പീരങ്കികളെയും നേരിടുന്നതെങ്ങനെ? പുഴയ്ക്കക്കരെ മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് ചെമ്മരിയാട്ടിൻ...

പടയോട്ടം – നോവൽ – അധ്യായം – ഒന്ന...

            മൂന്നു തലമുറകൾക്കു മുമ്പാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയം. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്തു കൊള്ളയടിച്ച വാർത്തകൾ നാട്ടിൽ കാട്ടുതീയായി. ഗ്രാമത്തിലെ അന്നപൂർണേശ്വരിയുടെ ക്ഷേത്രവും കൊള്ളയടിക്കപ്പെടുമെന്ന ഭീതിയിലാണ്. ശാന്തിക്കാരൻ ഒരു ഭ്രാന്തൻ്റെ മാനസ്സികാവസ്ഥയിൽ നാടുവാഴിയെ കണ്ട് കരഞ്ഞപേക്ഷിച്ചു. " തമ്പുരാനേ, എന്തെങ്കിലും ചെയ്തേ പറ്റൂ. ഭഗവതിയുടെ കാര്യമാണ്...." നാടുവാഴി ശാന്തിക്കാരനെ ആശ്വസിപ്പിച്ചയച്ചു....

രാജയോഗം

          എല്ലാ ശനിയാഴ്ചയും മുടങ്ങാതെ എത്തുന്ന മുടന്തനായ ആ യാചകൻ്റെ പേര്  'രാജാവ് ' എന്നായിരുന്നു ! ഗ്രാമത്തിലെ ചന്തപ്പുരയിലാണ് രാജാവ് ഉൾപ്പെടെ മൂന്നു യാചകരുടെ അന്തിയുറക്കം. നേരം പുലർന്നാൽ മൂന്നുപേരും മൂന്നു വഴിക്കു പോകും. അന്തിമയങ്ങുമ്പോൾ തല ചായ്ക്കാൻ ചന്തപ്പുരയിലെത്തും. മുടന്തനായ യാചകനോട് മറ്റു രണ്ടു പേർക്കും അസൂയയാണ്. കാരണം, മുടന്തനായതു കൊണ്ട് അയാൾക്ക് കൂടുതൽ ഭിക്ഷ കിട്ടിയിരുന്നു. ശനിയാഴ്ചകളിൽ മുടന്തന് ഭിക്ഷ കൊടുക്കുന്നത് ശനി പ്രീതികരമാണെന്ന വ...

അമ്മാളു മുത്തശ്ശി

  എൻ്റെ അയൽപക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാർത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു. " സങ്കടപ്പെടാൻ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത് ഇതു തന്നെ..... " അമ്മ അഭിപ്രായപ്പെട്ടു. അമ്മാളു മുത്തശ്ശിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശി കഥ പറഞ്ഞു തരും. പാക്കനാരുടെയും നാറാണത്തു ഭ്രാന്തൻ്റെയുമൊക്കെ കഥകൾ അമ്മാളുമുത്തശ്ശിയിൽ നിന്നാണ് ഞാൻ കേൾക്കുന്നത്. മാത്രമല്ല, മുത്ത...

മഷിനോട്ടം

          അയൽവീട്ടിലെ അമ്മിണി ചേച്ചിയുടെ മോതിരം കാണാനില്ല. വിരലു ചൊറിഞ്ഞപ്പോള്‍ ഊരി മേശപ്പുറത്തു വച്ചതായിരുന്നു. കുളി കഴിഞ്ഞു വന്നു നോക്കുമ്പോൾ മോതിരമില്ല. അരപ്പവൻ്റെ മോതിരമാണ്. അതും വിവാഹമോതിരം .... അമ്മിണി ചേച്ചി കരച്ചിലോടു കരച്ചിൽ. ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടിക്കൂടി. "മോതിരം ആരോ എടുത്തു കൊണ്ടുപോയതാണ്. ഞാൻ കുളിക്കാൻ പോയപ്പോൾ ആരോ ഇവിടെ വന്നിട്ടുണ്ട്. " കരച്ചിലിനിടയിൽ അമ്മിണി ചേച്ചി പറഞ്ഞു. ചുറ്റും കൂടിയവർ എന്തു പറയണമെന്നറിയാതെ മൗനികളായ...

കളി നിയമങ്ങൾ

        "ഇതൊരു പുതിയ കളിയാണ്. കളി നിയമങ്ങൾ പറയാം." മുതിർന്ന കുട്ടി , ചുറ്റും നിൽക്കുന്നവരോട് പറഞ്ഞു. അവർ ആകാംക്ഷയോടെ കാതു കൂർപ്പിച്ചു. അവൻ തുടർന്നു: " എല്ലാവരും വട്ടത്തിൽ നിൽക്കണം. ഒരാൾ മുത്തശ്ശിയോ മുത്തശ്ശനോ ആവണം. മുത്തശ്ശിയെ അല്ലെങ്കിൽ മുത്തശ്ശനെ കളത്തിനു നടുവിൽ ഇരുത്തണം. ഒരു കുട്ടി ചോദ്യക്കാരനാവണം. ചോദ്യക്കാരൻ വട്ടത്തിൽ നടന്ന് എല്ലാവരോടുമായി ഇങ്ങനെ ചോദിക്കണം. കണ്ടോ കണ്ടോ മുത്തശ്ശിയെ? ഉത്തരം: കണ്ടില്ല ഞങ്ങൾ കണ്ടില്ല. ''ചോദ്യം പല തവണ ആവർത്തിക്...

സ്കൂൾ മുറ്റത്തെ മഴ

    സ്കൂൾ മുറ്റത്ത് മഴ മടിച്ചു നിൽക്കുന്നു പുളി നെല്ലിയുടെ ചില്ലകുലുക്കാൻ കാറ്റ് മറന്നു പോകുന്നു പേരമരത്തിലെ പൂക്കൾ ഞെട്ടറ്റു കൊഴിയുന്നു മഴ നനഞ്ഞെത്തിയൊരു  കാക്ക പൈപ്പിൽ ചുവട്ടിൽ തലകുനിച്ചിരിക്കുന്നു മൗനത്തിൽ ഉറച്ചു പോയ മണിനാവിൽ ചിലന്തി  വല കെട്ടുന്നു സ്കൂൾ മുറ്റത്തൊരു  കുറ്റിപ്പെൻസിൽ വിറങ്ങലിച്ചു കിടക്കുന്നു സ്കൂൾ മുറ്റത്ത് മഴ വിതുമ്പുന്നു..... *

തീർച്ചയായും വായിക്കുക