കെ. രതീഷ് കുമാർ
വേർപഥം
വിരാമത്തിന്റെ പതിനാലാംരാവിനിനി- അതിവേഗതയുടെ വേർപഥസംചക്രം അഥവാ, ചില നിമിഷാർത്ഥഘട്ടങ്ങൾ..... അണുവോളമായ് മുറിഞ്ഞ- -യെൻ പഴയ ഹൃത്തടം, പുനർജീവനം തേടാതെ പിൻനഗരത്തിലെ വരണ്ട പ്രവാസയുറക്കത്തിൽ, നിന്റെ - ഒളികണ്ണുകളെയിനി സുഖദ - സ്വപ്‌നംക്കാണും..... * * * ഇഴയകലമില്ലാതെ പുണർന്ന്; നീ - ഞാൻഃ വാമഭാഗം കൂടിച്ചേരാൻ, മാസങ്ങളോളമിനി ശബ്‌ദലേഖനം മാത്രം...... * * * അണിനിലാവുമെഴുകിയുണക്കിയ നിന്റെ കൺവെള്ളയിൽ - ഞാൻ, മരുഭൂമിയിലെ തിക്‌തവേനൽ കാണാതെപ്പോവുന്നു....... നിന്റെ ആശാവല്ലരികളെ ഞാൻ, നാട്ടിലെ വീട്ടുമുറ...
ദിഗന്തതയുടെ അഞ്ചുനാൾകൾ
സ്വപ്‌നത്തിന്റെ ഒതുക്കുകല്ലുകൾ കയറിയാണ് നാം വന്നത്. നീലവിരിയിട്ട നനുത്ത പതുപതുപ്പിൽ- നിന്റെ ആത്‌മാവിലെ കന്യകക്കുരുന്നിനെ, ഞാനെൻ- കൈക്കുമ്പിളിലാണ് കോരിയെടുത്തത് മറുത്തുപറയാതെ നീ, എന്നിലെ സ്വഛന്ദമായ മേഘക്കെട്ടുകളിലൂടെ ഒരു ദേവധൂപികയായ് ചിറകുകുടഞ്ഞു.... പിൻനിലാവ് മിഴികൂമ്പിയ നിൻ-പ്പീലിക്കൺപ്പോളകളിൽ ഞാൻ ചുണ്ടുരുമ്മുകയാണ്.... അമർത്തി ചുംബിക്കട്ടെ....?? നിൻസിരകളിൽ, ഒരഗ്‌നിഗോളമായ് മേനിയിലാളിപ്പടരട്ടെ....? * * * * * അകതാരിലൂറുന്ന ദിഗന്തം നീയറിയുന്നുവോ? നിന്റെ കാണാക്കൺ മണികൾ, ഗർഭസ്‌ഥരാവാത്ത ...