ജോയി വടക്കേക്കര
പ്രകടനം
നാട്ടിൻപുറത്തെ ഒരു നാൽകവല! കവലയോടു ചേർന്ന് ചെറിയൊരു മാർക്കറ്റ്. വിരലിലെണ്ണാവുന്ന മീൻകച്ചവടക്കാരും, നാലഞ്ച് പച്ചക്കറികച്ചവടക്കാരും, നിത്യവും മാറിമാറിവരുന്ന ചില വഴിയോര വാണിഭക്കാരും, മാർക്കറ്റിനെ ചുറ്റിപ്പറ്റി പതിനഞ്ചോളം കച്ചവടസ്ഥാപനങ്ങളും അടങ്ങുന്നതാണീ അംഗംവെട്ടി കവല! സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ഈ ഗ്രാമത്തിൽ ഭൂരിഭാഗവും തൊഴിലാളികൾ. വൈകുന്നേരം അഞ്ചുമണിയോടെ ഉൾഗ്രാമങ്ങളിലെ തൊഴിലാളികൾ തൊഴിൽ കഴിഞ്ഞ് ഈ കവലയിൽ എത്തിച്ചേരുന്നു. പിന്നീട് മീൻകച്ചവടക്കാരുടെ ആർപ്പുവിളികളോടെ വാശിയേറിയ മത്സരകച്...
ആത്മമോക്ഷത്തിനായ്…ഇതിലേ…!
ഒത്തിരി, ഒത്തിരി, ഒത്തിരികാലം- ഞാനീ ഭൂമിയിൽ ജീവിച്ചിരുന്നു. ഒത്തിരി നേട്ടങ്ങളുണ്ടാക്കി ഭൂമിയിൽ- ഒന്നുമില്ലാതെ യാത്രയായി....! സ്വന്തം ജീവിതഭാരത്താലന്ന്- സാന്ത്വനജീവിതം സാധ്യമായില്ല. പാവം രോഗികൾക്കായൊന്നും ചെയ്യാൻ- പാപിയാം എൻമനം തുനിഞ്ഞതില്ല. ഇന്നെന്റെ ആത്മാവു തേങ്ങിടുന്നു- ഒരിത്തിരി ശാന്തി പകരുവാനായ് ജീവിതയാത്രയിൽ കഴിയാതെ പോയത്- ജിവിക്കുന്നെൻ മക്കൾ നിറവേറ്റിടുന്നൂ.... ഇന്നെന്റെ മക്കൾ ചെയ്യുന്ന സേവനം- ഒരായിരം രോഗികൾക്കാശ്വാസമേകും. ഇന്നെന്റെ ആത്മാവു ശാന്തിനേടി- മോക്ഷത്തിലേക്കു ഞാൻ യാത്രയായി....