ജിഷ മേനോത്തുപറമ്പിൽ
തോറ്റംപാട്ട്
ആചാരനുഷ്‌ഠാനങ്ങളോടെ ദേവിയുടെ കഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നതാണ് തോറ്റംപാട്ട്. കഥതന്നെ മൂന്നു ഘട്ടമായാണ് പറയുന്നത്. പണ്ടുപണ്ട് തെക്കേകൊല്ലം, വടക്കേകൊല്ലം എന്നീ രണ്ടിടത്തും ഓരോ രാജാവും രാജ്ഞിയും താമസിച്ചിരുന്നു. വടക്കെകൊല്ലത്തെ രാജാവിനും രാജ്ഞിക്കും കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അവർക്ക് ഒരു പൂത്തിലഞ്ഞിക്കുരു കിട്ടി. അവരത് കുഴിച്ചിട്ട് നനച്ച് വളർത്തി. അത് വലിയ മരമായി. ഒരിക്കൽ രാജാവും രാജ്ഞിയും ആ മരത്തിന്റെ ചുവട്ടിൽ ഒന്നുംരണ്ടും പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ മരത്തിന്റെ തെക...