ജയപ്രകാശ് ഒളരി
മൂന്നു മിനിക്കഥകൾ
ഭ്രാന്തും ബലാൽസംഗവും
------------------------------
കാമുകി പറഞ്ഞു
'' അല്ലയോ കാമുകാ നിന്റെ സൗന്ദര്യം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു''
കാമുകൻ മൊഴിഞ്ഞു .
'' അല്ലയോ കാമുകി നിന്റെ അഴക് എന്നെ ബലാൽസംഗിയാക്കുന്നു ''
തെരുവ് ജീവിതം
--------------------
ഞങ്ങൾ സിനിമാ തിയറ്ററിൽ ഒത്തു കൂടിയപ്പോൾ അവൾ പറഞ്ഞു .
'' എനിക്ക് നിന്നെ പ്രേമിക്കാൻ തോന്നുന്നു''
ലോഡ്ജിൽ കണ്ടുമുട്ടി പിരിയാൻ നേരം അവൾ പറഞ്ഞു.
' എനിക്ക് നിന്നെ അറപ്പ...
കവിതകൾ
ഗോവിന്ദച്ചാമി
അന്ന് ചുടുകണ്ണീർ
ചുടു മഴത്തുള്ളികളുമായി
ഇടകലർന്ന് എന്നിലൂടെ
ഒഴുകി
ദേഹമാസകലം എനിക്ക് ചുട്ടു നീറി
ഇന്ന് ഞാൻ അയാൾക്ക്
തൂങ്ങാനുള്ള
കയർ ഒരുക്കുന്നു
കൃത്യമായ അളവുള്ള
തൂക്കുകയർ
അയാളെ ഇന്നെങ്കിലും
എനിക്കൊന്ന് അനുഭവിക്കണം
വട്ട്
മഹാത്മാക്കൾ വന്നു
മഹാത്മാക്കൾ പോയി
അയിത്ത ജാതിക്കാർ
വന്നില്ല: പോയില്ല
അവർ നിന്നെടുത്തു നിന്ന്
വട്ടം കറക്കം
ആധിപത്യം
സമ്പത്ത് പങ്കുവെക്കാൻ
ന്യൂനപക്ഷം
പട്ടിണി പങ്കുവെക്കാൻ
ഭൂരിപക്ഷം
ന്യൂനപക്ഷത്തിന്
ജനാധി...
രാഷ്ട്രപിതാ
അദ്ദേഹം
അധികാരത്തിലുള്ള
വിശ്വാസത്തെ തകര്‍ത്തു.
വിശ്വാസത്തിന്റെ
അധികാരം
പുനഃസ്ഥാപിച്ചു
അദ്ദേഹം
പുരോഹിതരെ
സാധാരണക്കാരാക്കി;
സാധാരണക്കാരെ
പുരോഹിതരാക്കി
ബാഹ്യമായ മതനിഷ്ട
യില്‍നിന്ന്
അദ്ദേഹം മനുഷ്യനെ
വിമുക്തനാക്കി.
ഹൃദയങ്ങളെ പൂട്ടിയ
പൂട്ട്
അദ്ദേഹം താക്കോലി-
ല്ലാതെയും തുറന്നു.
ആകയാല്‍ അദ്ദേഹത്തെ
ചെകുത്താന്‍ വേട്ടയാടി.
പ്രണയത്തിന്റെ നാള്‍വഴികള്‍
നീ ഒരു വിത്ത്
മാത്രമായിരുന്നു
മണ്ണിന്നടിയില്‍
നീ വിതുമ്പുകയായിരുന്നു.
ഒന്ന് പൊട്ടിമുളച്ച്
മണ്ണുമ്പുറത്ത് തലനീട്ടി
മാനവരെയും മാനത്തെയും
കാണാന്‍
നീയെത്ര കൊതിച്ചു
അപ്പോഴാണ് പുതുമഴയായ്
പ്രണയം വന്നണഞ്ഞത്.
പ്രണയമഴയില്‍ നീ കിളിര്‍ത്തു
നിനക്ക് കുളിരുപകരാന്‍
അവനണഞ്ഞപ്പോള്‍
നീ ഇളംകാറ്റായ്
അവനെന്നെ പുണര്‍ന്നു
ക്രമേണ നീ കടലിന്റെ
ഇരമ്പലിന് കാതോര്‍ത്തു
കടല്‍ കുതികുതിച്ചുവന്ന്
നിന്നെ കടപുഴക്കി
എറിയാന്‍ നോക്കി
അപ്പോള്‍ അവന്‍ വന്ന...
നാലുകവിതകള്‍
അധികാരിയുടെ
പ്രഖ്യാപനം
-------------------
എന്നെ
ഇഷ്ടപ്പെടുന്നതിന്
പകരം
എന്റെ പട്ടിയെ
പുകഴ്ത്തുക!
എന്റെ പാര്‍ട്ടിയാകുന്നു
എന്റെ പട്ടി
അത് നക്കും,
സര്‍വ്വാംഗം നക്കിതുടക്കും.
ഒടുവലിത്തിരി
പേയിളകും
വല്ലാതെ
കടിച്ചുകീറിയെന്നിരിക്കും.
ജനത്തെ
ഇഷ്ടപ്പെടുന്നതിന്
പകരം
കഴുതകളെ
പ്രണയിക്കുക!
എന്തെന്നാല്‍
കഴുതകളല്ലോ
എന്തു വിഴുപ്പും ചുമന്ന്
എനിക്കായ്
സിംഹാസനം
തീര്‍ക്കുന്നവര്‍!
ഒടുവില്‍ പ...
ഒരു വ്യഭിചാരിണിയുടെ നിര്‍വൃതി
ഞാനൊരു പൂവായിരുന്നു
ചേലും ചന്തവും
ഗന്ധവും തേനുമുള്ള
ഒരു മോഹന പുഷ്പം
ഒരു വ്യാഴവട്ടക്കാലം
ഞാന്‍ വിടര്‍ന്ന്
പടര്‍ന്ന് ഇരുളില്‍ വിലസി
ആ വിലാസം കൊണ്ടല്ലയോ
ഞാനുമെന്റെ മക്കളും
വയറിനെ അടക്കിയതും
ആമാശയം നിറച്ചതും
നാടുവിട്ടുപോയ
മക്കളുടെ തന്തയാകട്ടെ
എവിടെയോ എന്തോ!
അയാള്‍ക്കു മുമ്പേ
എനിക്കൊരു
പ്രേമുകനുണ്ടായിരുന്നു.
ഒരന്യമത പ്രേമുകന്‍
ആ മതങ്ങളാകട്ടെ
പ്രണയത്തെ ചുട്ടുകരിച്ചു
അങ്ങിനെയല്ലൊ
...
രണ്ടു കവിതകള്‍
1 നരകപക്ഷം
----------------
ആശയായിരുന്നു അവള്‍
ജനകോടികള്‍ക്ക്-
അഭിലാഷമായിരുന്നു അവള്‍
നീറുന്ന മനങ്ങള്‍ക്ക്
സാന്ദ്ര സംഗീതമായിരുന്നു അവള്‍
പുകയുന്ന നെഞ്ചകങ്ങള്‍ക്ക്
തേ കനിയായിരുന്നു അവള്‍.
പക്ഷമെന്നല്ല അവള്‍ക്കു പേര്‍
ഇടതുപക്ഷമെന്നല്ലോ
അവള്‍ക്കു പേര്‍.
വലത് എന്ന ചൂഷകപക്ഷത്തിന്
ബദലുമായ് പിറന്ന
ഇടതെന്ന പക്ഷം .
ആ മഹാപക്ഷത്തിനെന്തേ പക്ഷാഘാതം?
ജനപക്ഷത്തിനെന്തേ ജനദ്രോഹപക്ഷമായ്?
കെ എന്നും സില്‍വര്‍ എന്ന...
പൈമ്പാല്‍
ചിന്തയായ് കര്‍ഷകന്‍
ചിന്തിച്ചു ചിന്തിച്ച്
കിട്ടി പുതുവഴി
പൂച്ചോളെ പോറ്റാന്‍
പശുക്കളെ വാങ്ങാം
പൈക്കളെ കറന്ന്
പാലൂറ്റി പൂച്ചകള്‍ക്കേകാം
പശുക്കളെ വാഴാന്‍
പശുത്തൊഴുത്തുകള്‍ തീര്‍ക്കാം.
പശുക്കളെ പോറ്റി
തളര്‍ന്നു കര്‍ഷകന്‍
പൈക്കളെ തുടക്കണം
പയ്ത്തൊഴുത്തു കഴുകണം
പൈക്കള്‍ക്കേകണം നല്ല തീനി
വിയര്‍ത്തു കര്‍ഷോന്‍
വേര്‍ത്ത് തളര്‍ന്നു കര്‍ഷോന്‍.
പുതുവിദ്യയൊന്നു
കണ്ടെത്തി കര്‍ഷോന്‍
ഒരു താലി വാങ്ങി പുതു-
കറമ്പിപെണ്ണിനു മിന...
രണ്ടു കവിതകള്‍
ജലവേട്ട
------------
ജലാശയത്തില്‍
ജലം തേടി
അലഞ്ഞു വലഞ്ഞു ഞാന്‍
ഒടുവിലിതാ ഒരത്താണി:
വേട്ടക്കാരന്റെ കൊളുത്ത്!
ചുവന്ന മനുഷ്യന്‍
-------------------------
കേവല മര്‍ത്യനായിട്ടായിരുന്നു
എന്റെ പിറവി
ആദ്യമേ ഞാന്‍
ദളിതനായി
ശേഷം അവരെന്നെ
ഹിന്ദുവാക്കി;
അതിപ്പിന്നെയെന്നെ
സിഖും ജൈനനും ക്രിസ്ത്യനും
ബൗദ്ധനുമാക്കി .
ഒടുവില്‍ ഞാന്‍ കണ്ടു:
എല്ലറിന്റെ രക്തത്തിനും ഒരേ നിറം
എന്റെ സ്വന്തം രക്തത്തിനു...
രണ്ടു കവിതകള്‍
'' സൂര്യനെപ്പോല്‍
ആയുര്‍കാതല്‍
ജ്വലിച്ചുന്മേഷം
ജീവിപ്പവര്‍ , ഞങ്ങള്‍!
ശ്വേത നിലാപ്പട്ട് ചുറ്റി
അല സംശയിക്കും
ബഹുമന്ദചന്ദ്രനോടെന്നിട്ടും
നിങ്ങള്‍ക്ക് പ്രണയം
ഉണര്‍ച്ചയെ അലോസരം
എന്നുള്ള നിനവാല്‍
ജീവിതം നെട്ടോട്ടമോടി തളര്‍ത്തും
വിധ്വംസകേച്ഛുക്കള്‍
നിങ്ങള്‍; അല്ല നമ്മള്‍
-----------------------------------
സാകല്യം
---------------------------------
''രാത്രി മുഴുവന്‍
ഉണര്‍ന്നിരുന്ന്
കണ്ണീരൊഴുക്കുന്ന
നിലാവും
പകല്‍ മുഴുവന്‍
എരിഞ്ഞ...