ജയചന്ദ്രൻ തത്ത്വമസി
വാപ്നാമാഖക്ഷി
ആകാശവിതാനങ്ങള്‍ക്കപ്പുറത്ത് ഭൂമിയുടെ ഗുരുത്വാകര്‍ഷണങ്ങള്‍ മറികടന്ന് ഒരപ്പൂപ്പന്‍ താടിപോലെ അയാള്‍ പറന്നുയരുകയാണ്. തുനിഹാര്‍ദ്രമായ മഹാശൈത്യതിലും കമ്പളമില്ലാതെ തണുത്ത് വിറച്ചു ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്നുകൊണ്ടെയിരിയ്ക്കുന്നു. പത്തടി പൊക്കമുള്ള മരം കയറാനോ അഞ്ചടി ആഴമുള്ള നീര്‍ക്കുണ്ടില്‍ ഇറങ്ങാനോ മഹാഭയം കാണിച്ചിരുന്ന പേടിതൂറിയാന് കോസല രാമന്‍ എന്നാ സച്ചരിതനായ രാമന്‍.പുറംതോടില്ലാത്ത ദൃഡമായ ഒരു തമോഗോളത്തില്‍ പെട്ടന്നാണ് അയാള്‍ ചെന്നുപെട്ടത് . ശ്വാസാവകാശം പോലും നിക്ഷേധിയ്ക്കപ്പെട്ടു നിമിഷങ്ങള്‍ അളക്കാനാവാ...
കരിവണ്ട്
ഭൃംഗം അല്ലയോ ചിത്രശലഭമേ ആരും കൊതിച്ച് പോകുന്ന നിന്റെ സൗന്ദര്യം, സാമീപ്യം, നയനസുഭഗമായ വർണഭംഗി! നീയെത്ര ഭാഗ്യവതിയാണ്. നീ ചെയ്യുന്ന അതേ പ്രവൃത്തികൾ എത്രയോ ഗൗരവത്തോടെ ഞാനും നിർവഹിക്കുന്നു. അതും നിസ്വാർത്ഥ സേവനം. പൂവിന്റെയുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന മധുരമാണ് തേൻ അതെത്രയോ നുകർന്നിരിക്കുന്നു. പക്ഷേ.... നിറവോടെ ചിരിതൂകിനിൽക്കുന്ന പുഷ്‌പങ്ങൾ എന്റെ സ്‌പർശന മാത്രയിൽ ഒളിമങ്ങുന്നു. കരിവണ്ടായി പിറന്നതു കൊണ്ട് മാത്രം ഞാൻ നികൃഷ്‌ടനായോ? ഇല്ല; ഒരിക്കലുമില്ല. എത്രയോ കവി ഹൃദയങ്ങളിലൂടെയും സാഹിത്യമസ്‌തിഷ്‌ക...
ഉമിനീർ ശാകുന്തളം
അച്ഛന് പണിഷ്‌മെന്റ് ട്രാൻസ്‌ഫറുമായി രാമപുരത്തേക്ക് വീട് മാറിയപ്പോൾ സേതുമാധവനുവേണ്ടി കരയാനും കാത്തിരിക്കാനും ഒരു ദേവിയുണ്ടായിരുന്നു. (ഓമനക്കുട്ടനെ മത്ത്‌പിടിപ്പിച്ച മോഹൻലാൽ ചിത്രമായ കിരീടം) ഈയുള്ളവന് വേണ്ടി വേദനിക്കാനൊരു ദേവി എന്നാ ഉണ്ടാവുക? തുരുമ്പു പിടിച്ച മേശമേലിരുന്ന് സിനിമാ ഭ്രാന്തനായ ഓമനക്കുട്ടൻ അങ്ങനെ പലതും ചിന്തിച്ചു. താൻ ജനിച്ച ശേഷം ഇതെത്രാമത്തെ വീടുമാറ്റമാണ്. സ്വാഭിപ്രായസ്ഥൈര്യവും സ്വന്തം വീടുമില്ലാത്ത അച്ഛന്റെ മകനായിപ്പോയതുകൊണ്ടല്ലേ ഇങ്ങനെ പലവട്ടം ഓമനക്കുട്ടന് ചിന്തിക്കേണ്...
മാനസമന്ത്രം
ശിവക്ഷേത്രത്തിലെ വൃത്തകാരത്തിലുള്ള ആൽത്തറ ചുറ്റും ഏകാഗ്രകതയോടെ പ്രദക്ഷിണം വക്കുന്ന അപരിചിതയായ മുത്തശ്ശിയെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഭൂമിയിലെ ജീവജാലങ്ങൾക്ക് ആരോഗ്യം ലഭിച്ചുകൊണ്ടിരുന്നത് ശിവന്റെ കൃപ കൊണ്ടാണെന്ന് മഹാഭാരതം സൗപ്‌തിക പർവ്വത്തിൽ പറയുന്നതായും, അതുകൊണ്ട് മഹേശ്വരനെ സ്‌തുതിക്കണമെന്നും മരിച്ചുപോയ വല്ല്യപ്പൻ പലവട്ടം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്‌തിട്ടുണ്ട്. പണ്ടെങ്ങോ അയൽക്കാരനായി വന്ന വാടകക്കാരൻ യുക്തിവാദിയുടെ മാന്ത്രിക സാമീപ്യം, എന്റെ മനസിലെ, ചിന്തകളിലെ ഈശ്വരന്മാരെ കൊല്ലാക്കൊല ച...