ജയചന്ദ്രൻ കൈതവന
വിത്തുകൾ
അനുഭവങ്ങൾ വന്ധ്യമാകുമ്പോഴാണ് കവിതകൾ ഉടലെടുക്കാത്തത് ശ്യാമരജനികളുടെയും തുഷാരസായാഹ്നങ്ങ- ളുടെയും ഇടയിൽ നിന്നും ശിരസ്സിൽ കറുത്ത തുണി വരിഞ്ഞു മുറുക്കിവന്ന അജ്ഞാത കർഷകൻ എന്നോടൊരിക്കൽ പറഞ്ഞു ‘കവിതകൾ മനസ്സിൽ ഉണ്ടാവണമെങ്കിൽ കടുത്ത വേനലിലും മഴയിലും ചെളി നിറഞ്ഞ വയലിലും നീ എന്നും നടക്കണം. ലോകഘടികാര സ്‌പന്ദനം നിന്റെ ഹൃദയത്തിൻ ചുവരിൽത്തട്ടി മുഴങ്ങണം. ഒടുവിൽ നീയതിൽ അലിഞ്ഞു ചേർന്നു- ചിന്തയുടെ പുതിയ ചാലുകൾ കീറണം. ചിന്തയുടെ ചമതകളിൽ അഗ്നിയാളിപ്പടരു- മ്പോഴാണ് കവിതകൾ ഉയിർകൊളളുന്നത്. ഒരുവേള, അവനെന്റെ ഹൃദയത...