ഇറ്റാലോ കാൽവിനോ
തെരേസാ എന്നൊച്ചയിട്ടയാൾ
ഞാൻ നടപ്പാതയിൽ നിന്നിറങ്ങി, മുകളിലേയ്‌ക്കു നോക്കിക്കൊണ്ട് ഏതാനും ചുവടുകൾ പുറകിലേയ്‌ക്കു നടന്നു. തെരുവിന്റെ നടുവിൽ നിന്ന് ഒരു ഉച്ചഭാഷിണിയുണ്ടാകുവാൻ എന്റെ കൈകൾ വായ്‌ക്കുനേരെ കൊണ്ടുവന്ന്, കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലകൾക്കുനേരെ നോക്കി ഒച്ചയിട്ടു. “തെരേസാ!” നിലാവിൽ എന്റെ നിഴൽ ഞെട്ടിത്തെറിച്ച് എന്റെ പാദങ്ങളിൽ ചുരുണ്ടുകൂടി. അരികിലൂടെ ആരോ കടന്നുപോയി. വീണ്ടും ഞാൻ ഒച്ചയിട്ടു. “തെരേസാ!” അയാൾ എന്റെ അരികിലേയ്‌ക്കു വന്നിട്ടു പറഞ്ഞു. “താങ്കൾ കുറച്ചുകൂടി ഉറക്കെ ഒച്ചവെച്ചില്ലെങ്കിൽ അവൾക്കു താ...