ഗോപാലകൃഷ്‌ണൻ
വരൂ, വയലിനുകളുടെ ഈ താഴ്‌വരയിലേക്ക്
ഒന്ന് പാലക്കാട്ടെ ആ ഗ്രാമത്തിൽ ബസ്സിറങ്ങുമ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല. എണ്ണമറ്റ തവണ വായിച്ച പ്രിയപ്പെട്ട ‘ഖസാക്കി’ലൂടെ ഏതാണ്ട് ഹൃദിസ്ഥമായ ഈ ദശാസന്ധിയിലേക്ക് എന്നെങ്കിലും വന്നെത്തുമെന്ന് എനിക്കറിയാമായിരുന്നു. ബലിഷ്‌ടകായന്മാരായ മുത്തച്ഛൻമാരെപ്പോലെ ഏകാകികളായി നിൽക്കുന്ന കരിമ്പനകളുടെ നാട്ടിലേക്ക് സ്വയം നഷ്‌ടപ്പെടുവാൻ എനിക്ക് എത്താതെ നിവൃത്തിയില്ലല്ലോ. ഇവിടത്തെ ഭാഷയ്‌ക്കാണ് ആദ്യം പ്രത്യേകത കണ്ടത്. “വെരണ വഴിയാണ്?” (വരുന്ന വഴിയാണോ?) “ഏടിക്കണ്?” (എവിടേക്കാണ്?) “ഒന്നു കുരക്കൂ” ...