ഗിരീഷ് പുതിയവിള
ഹൃദയത്തിൽ ഒരാലില
നേരിയ വെളിച്ചം മാത്രമുള്ള ഒരു കുടുസുമുറിയായിരുന്നു അത്. മരക്കഷണങ്ങൾ ചേർത്തുവച്ച പഴഞ്ചൻ വാതിലിന് കുറ്റിയിട്ടുകൊണ്ട് അവൾ പറഞ്ഞുഃ “മഴ വരുന്നു”. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചുനിന്നപ്പോൾ അവൾ വീണ്ടും ശല്യപ്പെടുത്തി. ആകെ അലങ്കോലപ്പെട്ട ഒരു മുറിയാണത്. അവിടവിടെ സിഗരറ്റു കുറ്റികളും മദ്യക്കുപ്പികളും ചിതറിക്കിടന്നിരുന്നു. ഭിത്തിയിൽ മാലയിട്ട ഒരു ചിത്രത്തിൽ കൃഷ്ണരൂപം പുഞ്ചിരിക്കുന്നു. “എന്റെയെല്ലാമാണത്.” ആ ചിത്രത്തിലേയ്‌ക്ക് വിരൽചൂണ്ടി അവൾ പറഞ്ഞു. അയാൾ വല്ലാതെ വിയർത്തു തുടങ്ങിയിരുന്നു...