ഗബ്രിയേൽ ഗാർസ്യ മാർക്വിസ്
ആരും കേണലിന് എഴുതുന്നില്ല – 2
(വിവര്‍ത്തനം : പരമേശ്വരന്‍)
സബാസ് തൊണ്ടയനക്കി. അയാള്‍ക്ക് കേണലിനേക്കാള്‍ ഉയരം കുറവായതുകൊണ്ട് കുട ഇടത്തെ കയ്യില്‍ തലയ്ക്കു മീതെ ഉയര്‍ത്തിപ്പിടിച്ചു. ജാഥ കവല വിട്ടപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. സബാസ് ശോകപൂര്‍ണ്ണമായ മുഖത്തോടെ കേണലിനെ നോക്കി പറഞ്ഞു:
'ചങ്ങാതീ, പൂവന്റെ വിശേഷമെന്താണ്?'
'അവനിപ്പോഴും അവിടെയുണ്ട്.' കേണല്‍ പറഞ്ഞു.
ആ നിമിഷം ഉച്ചത്തില്‍ ഒരു കൂവല്‍ കേട്ടു:
'ആ ശവശരീരവുമായി അവര്‍ എങ്ങോട്ടാണ് പോകുന്നത്?'
കേണല്‍ ദൃഷ്ടിയുയര്‍ത്തി. ബാരക്കിന്റെ ബാല്‍ക്കണിയില്‍ മേയര്‍ വിജൃ...
ആരും കേണലിന് എഴുതുന്നില്ല – 1
(വിവര്‍ത്തനം : പരമേശ്വരന്‍)
കേണല്‍ കാപ്പിടിന്നിന്റെ അടപ്പ് തുറന്നു ഒരു ചെറിയ സ്പൂണ്‍ പൊടിയേ അതിലുണ്ടായിരുന്നുള്ളു. അയാള്‍ കാപ്പിപ്പാത്രം അടുപ്പില്‍ നിന്നും മാറ്റി പകുതി വെള്ളം മണ്‍തറയിലേക്ക് ഒഴിച്ചു കളഞ്ഞു . എന്നിട്ട് ഒരു കത്തികൊണ്ട് കാപ്പിടിന്നിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ പൊടിയും തുരുമ്പും കൂടി പാത്രത്തിലേക്കു വീഴുന്നതുവരെ ചുരണ്ടിക്കൊണ്ടിരുന്നു.
അടുപ്പിനടുത്ത് ദൃഢവും നിഷ്ക്കളങ്കവുമായ പ്രതീക്ഷയുടെ ഭാവത്തോടെ വെള്ളം തിളക്കാന്‍ കാത്തിരിക്കുമ്പോള്‍ തന്റെ കുടലില്‍ പൂപ്പ...
ആരും കേണലിന് എഴുതുന്നില്ല
കേണല്‍ കാപ്പിടിന്നിന്റെ അടപ്പ് തുറന്നു ഒരു ചെറിയ സ്പൂണ്‍ പൊടിയേ അതിലുണ്ടായിരുന്നുള്ളു. അയാള്‍ കാപ്പിപ്പാത്രം അടുപ്പില്‍ നിന്നും മാറ്റി പകുതി വെള്ളം മണ്‍തറയിലേക്ക് ഒഴിച്ചു കളഞ്ഞു . എന്നിട്ട് ഒരു കത്തികൊണ്ട് കാപ്പിടിന്നിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ പൊടിയും തുരുമ്പും കൂടി പാത്രത്തിലേക്കു വീഴുന്നതുവരെ ചുരണ്ടിക്കൊണ്ടിരുന്നു.